എംബിബിഎസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്നേഹിച്ചത് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ:- മൂന്നുവർഷമായി തുടരുന്ന പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിട്ടും തുടർന്നതോടെ കാമുകിയുടെ കുടുംബം പകരം വീട്ടിയത് യുവാവിന്റെ വീടിന് തീയിട്ട്...

മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ ബൈക്കും വീടും അർധരാത്രിയിൽ അക്രമി സംഘം തീയിട്ടു. കണ്ണൂര്‍ കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്‌ക്കറിന്റെ വീടിന് അര്‍ദ്ധരാത്രിയാണ് തീയിട്ടത്. തീആളിപ്പടര്‍ന്ന് വീട് കത്തി തുടങ്ങിയതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. അത്ഭുതകരമായാണ് വീട്ടുകാര്‍ രക്ഷപെട്ടത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താനുമായി പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് കാമുകനായ അസ്‌കര്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു അസ്‌ക്കര്‍. ഈ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത് മുതല്‍ എതിര്‍പ്പ് തുടങ്ങി. ഇവരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയായി തുടര്‍ന്നുള്ള പരിശ്രമങ്ങള്‍. ഇവരെ പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം പരിശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നിലുള്ള അമര്‍ഷമാണ് അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നത്.
ഇന്നലെ രാവിലെ ഇരുവരെയും ഒരുമിച്ച് പെണ്‍കുട്ടിയുടെ സഹോദരനും കണ്ടിരുന്നു. ഇതോടെ മര്‍ദ്ദനവും വധശ്രമവും അസ്‌ക്കറിനെതിരെ നടന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ കുത്താനുള്ള ശ്രമം തടയാന്‍ ശ്രമിക്കവേ തന്റെ സുഹൃത്തിന് പരിക്കേറ്റതായും അസ്‌ക്കര്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ രാത്രി വീടിന് തീയിട്ടതും. രാത്രി ഒന്നേകാലോടെയാണ് വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടത്.
ബൈക്കില്‍ നിന്നും തീ ആളിക്കത്തി വീട്ടിനകത്തേക്കും തീ പടരുകയായിരുന്നു. പുതുതായി താമസം തുടങ്ങിയ വീടിനകം മുഴുവന്‍ കത്തി നശിച്ചു. താനുമായി പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ കുടുംബമാണ് വീടിന് തീയിട്ടതെന്നാണ് അസ്‌ക്കര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കതിരെ പരാതി നല്‍കിയപ്പോള്‍ പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ മടിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. ആദ്യം പരാതി സ്വീകരിക്കാന്‍ മടിച്ച പൊലീസ് പിന്നീടാണ് കേസെടുത്തത്.
പ്രണയത്തെ തുടര്‍ന്ന് തുടങ്ങിയ തര്‍ക്കം വീട് ചുട്ടെരിക്കുന്ന നിലയിലേക്ക് മാറിയതില്‍ നാട്ടുകാര്‍ക്കും നടുക്കമാണ് ഉണ്ടായിരിക്കുന്നത്. വീടിന്റെ ഒരുഭാഗം കത്തിനശിച്ചതോടെ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന്റെ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് അസ്ഹറിന്റെയും വീട്ടുകാരുടെയും ആവശ്യം.
https://www.facebook.com/Malayalivartha























