Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പാർട്ടി മുഖ്യമന്ത്രിക്കെതിരെ കലാപമുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല; സിപിഎം ജില്ലാ കമ്മിറി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തേരേസ ജോണിനെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു

30 JANUARY 2019 04:41 PM IST
മലയാളി വാര്‍ത്ത

സിപിഎം ജില്ലാ കമ്മിറി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തേരേസ ജോണിനെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു. അദ്ദേഹം നടപടി സ്വീകരിക്കാതിരുന്നാൽ ഒരു പക്ഷേ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാരിനെ വിമർശിച്ച് രംഗത്തെത്താം. ചൈത്രയെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. ഇല്ലെങ്കിൽ വിശഭീകരണം ചോദിക്കും. രണ്ടായാലും പാർട്ടി മുഖ്യമന്ത്രിക്കെതിരെ കലാപമുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ഇത്രയും കാലം സി പി എമ്മിന്റെ ഗുഡ് ബുക്കിലായിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥർ- ലോക്നാഥ് ബഹ്റയും മനോജ് എബ്രഹാമും- സി പി എമ്മിന്റെ നല്ല പുസ്തകത്തിൽ നിന്നും ഔട്ടായി.

ചുരുക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ വളരെ കാലമായി നിലനിന്നിരുന്ന അമർഷം അതീവരഹസ്യമായിട്ടാണെങ്കിലും അണപൊട്ടി ഒഴുകുകയാണ്. പാർട്ടി ഭരിക്കുമ്പോൾ ഒരു എസ്. പി. പാർട്ടി ഓഫീസിൽ കയറി റെയ്ഡ്‌ നടത്തുക എന്നത് എത്ര ആലോചിച്ചിട്ടും സി പിഎം നേതാക്കൾക്കും പ്രവർത്തകർക്കും മനസിലാകുന്നതേയില്ല. ഇതിനുള്ള ധൈര്യം ചെറുപ്പക്കാരിയായ ഒരു ഉദ്യോഗസ്ഥക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. ചൈത്രക്ക് പിന്നിൽ ഏതെങ്കിലും ഗൂഢലക്ഷ്യക്കാർ പ്രവർത്തിച്ചോ എന്നും പാർട്ടി സംശയിക്കുന്നു. മാധ്യമങ്ങൾക്കൊക്കെ ഇതിന്റെ വിഷ്വൽ ലഭിക്കുകയും ചെയ്തു.

എസ് എഫ് ഐ നേതാവിനെതിരെ മൊഴികൊടുത്ത പോലീസുകാരനെതിരെ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയത് ആസ്വസ്ഥതയുടെ ഭാഗമായാണ്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിനെതീരെ ഒരു ജില്ലാ സെക്രട്ടറി രംഗത്തെത്തുന്നത് ആദ്യ സംഭവമാണ്. നടുറോഡിൽ പോലീസുകാരനെ മർദ്ദിച്ച എസ് എഫ് ഐ നേതാവ് ഒളിവിലാണെന്നാണ് പോലീസ്ഭാഷ്യം. എന്നാൽ ഇയാൾ മന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ആനാവൂർ എസ് എഫ് ഐകാരനെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥൻ ആർ എസ് എസുകാരനാണെന്നാണ് ആനാവൂർ നാഗപ്പൻ പറഞ്ഞത്. ഫലത്തിൽ പ്രസ്താവന പോലീസുകാരനെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ്.

സി പി എം നേതാക്കൾ ആകെ അസ്വസ്ഥരാണ് . ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കൾ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സി പി എം ഹർത്താൽ നടത്തിയ ദിവസം ബാങ്കിൽ ആക്രമണം നടത്തിയതിന്റെ പേരിൽ എസ്.പി. ചൈത്ര ചില സഖാക്കൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. അവർക്ക് ജാമ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.

മുഖ്യമന്ത്രിയെ ചെന്ന് കണ്ട് തന്റെ നിലപാട് ചൈത്ര വ്യക്തമാക്കിയത് ട്രോളർമാർ ആഘോഷിക്കുകയാണ് പുലിയായ മുഖ്യമന്ത്രി പെൺപുലിയെ കണ്ട് വിരണ്ടത്രേ. അവർക്ക് തന്നെ വന്നു കാണാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്നാണ് മുഖ്യമന്ത്രി ചിന്തിച്ചത്. മനോജ് അബ്രഹാമും ബഹ്റയും ഇത്തരത്തിൽ ഒരു ചതി ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ല. അതായത് ചൈത്രക്കെതിരെ നടപടി എടുത്താൽ സർക്കാർ വെള്ളത്തിലാകുമെന്ന അവസ്ഥമാണുള്ളത് . ഇത്രയും വലിയൊരൂ പ്രതിസന്ധിയിൽ സർക്കാർ ഇതുവരെയും ചെന്നു പെട്ടിട്ടില്ല.

സാമൂഹിക മാധ്യമങ്ങൾ സർക്കാരിന്റെ പതനം ആഘോഷിക്കുകയാണ്. ചൈത്രയുടെ നടപടിയെ സർക്കാരും പാർട്ടിയും പരസ്യമായി അംഗീകരിച്ച ശേഷം അവർക്ക് പണി കൊടുക്കേണ്ടതായിരുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങൾ വിമർശിക്കുന്നത്. അതിന് പകരം ചൈത്രയെ ശരിയാക്കികളയുമെന്ന് പറഞ്ഞ ശേഷം പിൻമാറിയത് സർക്കാരിന്റെ പിടിപ്പുകേടായി രാഷ്ട്രീയ വിമർശകർ ചൂണ്ടികാട്ടുന്നു. പിണറായിയെ ദുർബലനായ ആഭ്യന്തരമന്ത്രിയായി വ്യാഖ്യാനിക്കുന്നവരും നിരവധി. ഇത്തരത്തിൽ രമേശ് ചെന്നിത്തലയും ഒരിക്കൽ അകപ്പെട്ടു. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ കണ്ടിട്ടും എഴുന്നേൽക്കാതെ ഋഷിരാജ് സിംഗ് പരസ്യമായി അപമാനിച്ച സംഭവമായിരുന്നു അത് . എന്നാൽ ചെന്നിത്തല നിശബ്ദത പാലിച്ചു. അതിനാൽ അദ്ദേഹത്തിന്റെ പേര് ചീത്തയായില്ല. പിണറായിയാകട്ടെ കൂടുതൽ ദുർബലനാകുന്ന കാഴ്ചയാണ് കാണുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends