ഇനി വൈകാൻ പാടില്ല; ഈ അമ്മമാരുടെ കണ്ണുനീർ സർക്കാർ കാണണം; സർക്കാർ പാവപ്പെട്ടവരുടെ പ്രശ്നം കണ്ടില്ല എന്ന് നടിക്കുന്നു; വി.എം.സുധീരൻ

എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. ടാറ്റയുടേയും ഹാരിസന്റേയും ഉൾപ്പെടെയുള്ള വൻകിടക്കാർക്ക് എല്ലാ വഴിവിട്ട സഹായവും നൽകിയ സർക്കാർ പാവപ്പെട്ടവരുടെ പ്രശ്നം കണ്ടില്ല എന്ന് നടിക്കുന്നു എന്ന് സുധീരൻ ആരോപിച്ചു.
ടാറ്റയുടേയും ഹാരിസന്റേയും ഉൾപ്പെടെയുള്ള വൻകിടക്കാർക്ക് എല്ലാ വഴിവിട്ട സഹായവും നൽകിയ സർക്കാർ പാവപ്പെട്ടവരുടെ പ്രശ്നം കണ്ടില്ല എന്ന് നടിക്കുന്നു. ഹാരിസൺ കമ്പനിക്ക് അനധികൃതമായി സർക്കാർ ഭൂമി വിട്ടു നൽകാനുള്ള തീരുമാനം മന്ത്രിസഭയുടെ പരിഗണനയിലാണ്. ആ സർക്കാരണ് ഇപ്പോർ ഈ അമ്മമാരുടെ കണ്ണീർ കാണാൻ ശ്രമിക്കാത്തത്. തലമുറകളെ തന്നെ ജീവിക്കാൻ അനുവദിക്കത്ത തരത്തിൽ കാരണക്കാരായ എൻഡോസൾഫാൻ കമ്പനിക്കാരെയും പ്ലാന്റേഷൻ അധികൃതരേയും കയ്യാമം വച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണം. ഇനി വൈകാൻ പാടില്ല. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാൻ വൈമുഖ്യം കാണിക്കുന്നത് ഉദ്യോഗസ്ഥരാണ്. ഇത്തരക്കാരെ കണ്ടെത്തി മുഖ്യമന്ത്രി അവരെ അടിയന്തരമായി വിളിച്ചു വരുത്തി എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കണം. മുഖ്യമന്ത്രി ഇവരുടെ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണം എന്നും വി.എം.സുധീരൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























