ബിപി കൂടി ;ശ്വാസകോശത്തിൽ വെള്ളം കയറി ; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. രക്തസമ്മര്ദം വർധിച്ചതിനെ തുടർന്ൻ ശ്വാസ കോശത്തിൽ വെള്ളം കെട്ടുകയായിരുന്നു. തുടർന്ന് കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനിലയിൽ പേടിക്കേണ്ടതൊന്നും ഇല്ലായെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ ഒരു ദിവസം വെന്റിലേറ്ററിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തൽക്ഷണം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായി എന്ന് ഡോക്ടർ അറിയിച്ചു. ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ആശുപത്രിയിൽ ഉണ്ട്.
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ഞാൻ പ്രകാശാൻ തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ശ്രീനി-സത്യൻ കൂട്ട്കെട്ടിൽ ഒരു സിനിമ പിറക്കുന്നത്. ഫഹദ് ഫാസിൽ, നിഖിത എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രിനിവാസൻ കൊയിലാണ്ടി കോടതിയിൽ ഹാജരായിരുന്നു. സത്യചന്ദ്രൻ പൊയിൽക്കാവ് നൽകിയ ഹർജിയിലാണ് ശ്രീനിവാസൻ ഹാജരായത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥ തന്റെതാണെന്നാണ് സത്യചന്ദ്രന്റെ വാദം. കേസിൽ സത്യചന്ദ്രന്റ മൊഴി ശ്രിനിവാസനെ കോടതി വായിച്ചു കേൾപ്പിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. മജിസ്ട്രേട്ട് കോടതിയിലാണ് കേസ്. ഇതൊക്കെ ശ്രീനിവാസനെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കിയെന്നാണ് വിലയിരുത്തൽ.
സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞ് മകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























