Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ചുരിട്ടിക്കൂട്ടാനാവുന്നില്ലല്ലോ... സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തേരേസ ജോണ്‍ പഴയ എസ്എഫ്‌ഐ കാരിയാണെന്ന് കണ്ടെത്തല്‍; പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ചൈത്രയെ കളയാനും ഇറക്കാനുമാകാതെ സിപിഎം

31 JANUARY 2019 10:18 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസാ ജോണ്‍ എസ്.എഫ്.ഐയുടെ പഴയ തീപ്പൊരി പ്രവര്‍ത്തകയെന്ന് കണ്ടെത്തല്‍. വൈകി ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരായ നടപടി മയപ്പെടുത്തണമെന്ന നിലപാടിലാണു പാര്‍ട്ടിയില്‍ ഒരുവിഭാഗം. ഉസ്മാനിയ സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കേ ചൈത്ര എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്നു എന്നാണ് വിവരം.

അതേസമയം, ചൈത്രയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നീക്കങ്ങളുമായി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. നിയമനടപടി സംബന്ധിച്ചു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറുമായി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ചര്‍ച്ച നടത്തി. ഈ പശ്ചാത്തലത്തില്‍ വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനു താത്പര്യമുണ്ട്.

എന്നാല്‍, ചൈത്രയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു സി.പി.എം. ജില്ലാഘടകത്തിന്റെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിനു പിന്നില്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ജില്ലാഘടകം ആരോപിക്കുന്നു. വനിതാ സെല്‍ എസ്.പി. പദവിയില്‍നിന്നു ചൈത്രയെ നീക്കുമെന്നാണു സൂചന. എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനു പുറമേ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

അതേസമയം ചൈത്ര തെരേസ ജോണിന്റെ പദ്ധതികള്‍ പൊളിച്ചത് പോലീസുകാരാണെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. മിന്നല്‍ റെയ്ഡ് ചോര്‍ത്തിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരുടെ ഫോണ്‍ വിളിയുടെ വിശദാംശം പരിശോധിക്കണമെന്ന എസ്പിയുടെ ആവശ്യം മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടില്ല.

പാര്‍ട്ടി ഓഫിസ് പരിശോധിക്കുന്നതിനോടു മെഡിക്കല്‍ സിഐ എതിര്‍പ്പു പ്രകടിപ്പിച്ചതു മേലുദ്യോഗസ്ഥയുടെ ഉത്തരവ് അനുസരിക്കാത്തതിനു തുല്യമാണെന്നും എസ്പി ഉന്നതരെ അറിയിച്ചിട്ടുണ്ട്. പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കാണാന്‍ ഡിവൈഎഫ്‌ഐ നേതാവും സംഘവും സ്‌റ്റേഷനില്‍ എത്തിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. പാറാവ് നിന്ന പോലീസുകാര്‍ ഇവരെ കടത്തി വിട്ടില്ല. ചിലര്‍ ബലം പ്രയോഗിച്ച് അകത്ത് കയറിയതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്.

തുടര്‍ന്നാണ് ഡിസിപി ചൈത്ര ഇടപെട്ടത്. വയര്‍ലസിലൂടെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ ഉത്തരവിട്ടു. പോലീസുകാര്‍ മതിയായ വകുപ്പുകള്‍ ചുമത്താതിരുന്നപ്പോള്‍ ചൈത്ര ഇടപെട്ടാണ് ഗുരുതര കുറ്റം ചുമത്തിയത്.

തുടര്‍ന്നാണ് പ്രധാന പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. എസ്പിയും മെഡിക്കല്‍ കോളേജ് സിഐയും സംഘവും പ്രതിയുടെ വീടുകള്‍ പരിശോധിച്ചപ്പോഴാണ് ചില പ്രതികള്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ശ്രമിച്ച സിഐ വിയോജിപ്പ് പ്രകടിപ്പിച്ചുവത്രെ. ഒന്നുകൂടി ആലോചിച്ചിട്ടുപോരെ എന്ന ചോദ്യത്തിന് ഉത്തരവാണെന്ന മറുപടി കിട്ടിയതോടെ സിഐയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ചില പോലീസുകാര്‍ ആരേയോ ഫോണ്‍ ചെയ്യുന്നതെന്ന് മനസിലായത്. പക്ഷെ എസ്പി വിലക്കി.

എന്നാല്‍ അവര്‍ പാര്‍ട്ടി ഓഫീസിന് മുമ്പിലെത്തും മുമ്പ് തന്നെ ചില സിപിഎം പ്രവര്‍ത്തകര്‍ ചൈത്രയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ചൈത്ര ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പോലീസുകാരുടെ ഫോണില്‍ വിളിച്ചാണ് സിപിഎം ഓഫീസാണ് കയറരുതെന്ന സന്ദേശവും നല്‍കിയത്.

ഇതൊന്നും വകവയ്ക്കാതായതോടെയാണ് ചൈത്ര പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പോലീസ് ഓഫീസ് അസോസിയേഷന്‍ നോതാക്കളെ ബന്ധപ്പെട്ടു. ഒടുവില്‍ എഡിജിപി നേരിട്ടിടപെട്ടതോടെയാണ് റെയ്ഡ് പകുതി വഴിയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ത്തിയെന്നാണ് ചൈത്ര നല്‍കിയ പരാതി. റെയ്ഡില്‍ പങ്കെടുത്ത പോലീസുകാരുടെ ഫോണ്‍ നമ്പര്‍ പരിശോധിക്കണമെന്നും എങ്കില്‍ കള്ളി പുറത്താകുമെന്നും ചൈത്ര പറയുന്നു. ഇതിനിടെ ആരാണ് ഒറ്റുകാരനെന്ന് ചൈത്ര കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാം ശരിയാക്കിയേനെ. സിപിഎം പേടിക്കുന്നതും അതാണ്. ചൈത്രയ്‌ക്കെതിരെ നടപടിയെടുത്താല്‍ പഴയ തീപ്പൊരി നേതാവ് തെളിവ് പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ വെട്ടിലാകുക തന്നെ ചെയ്യും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (3 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (14 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends