ലോകസഭാ ഇലക്ഷൻ അടുക്കാനിരിക്കെ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്; വായ്പ പരിധി എന്തുകൊണ്ട് ഉയർത്തുന്നില്ല..

ലോകസഭാ ഇലക്ഷൻ അടുക്കാനിരിക്കെ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയത്തെ തുടര്‍ന്നുള്ള കേരളത്തിന്‍റെ പുനര്നിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താല്പര്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും ചൂണ്ടിക്കാട്ടി. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. ആദ്യദുരന്തം പ്രളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി ബജറ്റിന്ഡറെ തുടക്കം. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്. ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജനങ്ങൾ. ബജറ്റില്‍ പ്രളയാനന്തര കേരള പുനർനിർമാണത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികളും വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. തോമസ് െഎസക് അവതരിപ്പിക്കുന്നത് പത്താമത്തെ ബജറ്റാണ് ഇന്നത്തേത്. നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിർമ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം.
https://www.facebook.com/Malayalivartha























