പ്ലസ്ടൂകാരിയെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കാൻ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തും, ഇരുവരും വിശപ്പടക്കുന്നത് തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും ഭക്ഷിച്ച്:- വലയിൽ വീഴ്‌ത്തുന്ന ടാർസൺ അപ്പുവിന്റെ ഇരകളെ കാട്ടിൽ കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കും- കെണിയിൽ വീണ മറ്റൊരു പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അന്വേഷണത്തിനെത്തിയ പോലീസുദ്യോഗസ്ഥനെതിരെ അമ്മയെക്കൊണ്ട് വ്യാജ പരാതിനൽകി പകരംവീട്ടൽ: വല്യാട്ടിൽ അപ്പു ജോർജിന്റെ വീരകഥകൾ ഞെട്ടിക്കുന്നു

പ്ലസ് ടൂ വിദ്യാർത്ഥിയെ പ്രണയം നടിച്ച് വശീകരിച്ച് കാട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് എന്ന 'ടാര്‍സന്‍ അപ്പു' മോഷണത്തിലും പീഡനത്തിലും വിരുതൻ. 21 വയസ്സിടിയില്‍ 4 പെണ്‍കുട്ടികളെ വലയിലാക്കിയ ഈ വിരുതന്റെ ജീവിതയാത്ര ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കൂടെ പോലീസ് പിടികൂടിയ കുമളി സ്വദേശിനിയായ പെൺകുട്ടി നാലാമത്തെ ഇരയായിരുന്നു. ഇയാൾ വലയിൽ വീഴ്ത്തുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും. ഇതിനിടയിൽ ഗർഭിണിയായ ഒരു പെൺകുട്ടി പോലീസിൽ പരാതി നൽകാതെ പിന്മാറിയത് ഇയാൾക്ക് ഇത് തുടരാനുള്ള എളുപ്പവഴിയാവുകയായിരുന്നു. ഈ കേസിന്റെ പരാതി അന്വേഷിച്ചതിന്റെ പേരില്‍ അപ്പുവിന്റെ അമ്മ എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നല്‍കിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ മോഷണത്തെക്കുറിച്ചും, പെൺകുട്ടികളെ ചതിക്കുഴിയിൽ വീവേഴ്ത്തിയ കഥകളെക്കുറിച്ചും ടാർസൺ അപ്പു വെളിപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി.
ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാന്‍ അതിവിദഗ്ധനായ അപ്പുവിന് ടാര്‍സന്റെ മെയ്‌വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.
ചിങ്ങവനം സ്വദേശിയായ പ്രാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 6 മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യില്‍കിട്ടുന്നത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. ഇതിനിടയിൽ പൊലീസുകാരിലൊരാള്‍ മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ച് വെട്ടം പായിച്ചതാണ് അപ്പുവിനെ അന്ന് കുടുക്കിയത്. ടോര്‍ച്ച് വെട്ടത്തില്‍ തെങ്ങിന്‍ മുകളില്‍ ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന് താഴെ എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച് യുവതി ഒരുവര്‍ഷം മുമ്പ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ അപ്പു കുറ്റം സമ്മതിച്ചെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കാത്തതിനാല്‍ പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. ഇതിനു പിന്നാലെ മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ അകാരണമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ കോട്ടയം എസ് പി ക്ക് പരാതി നല്‍കി. എസ് പി യുടെ തെളിവെടുപ്പില്‍ നടന്ന കാര്യങ്ങളെല്ലാം വ്യക്തമായതോടെയാണ് എസ് ഐ അന്ന് നടപടിയില്‍ നിന്നും രക്ഷപെട്ടത്.
സ്നേഹം നടിച്ചാണ് അപ്പു പെണ്‍കുട്ടികളെ പാട്ടിലാക്കുന്നത്. ഇതുവരെ ഇയാള്‍ വലയില്‍ വീഴ്തിയ പെണ്‍കുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അപ്പുവിനെ പിന്‍തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്നുനടത്തിയ ദേഹപരിശോധനയില്‍ പാന്റിനടിയില്‍ അപ്പു പെണ്‍കുട്ടിയുടെ ലഗിന്‍സ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോള്‍ ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപിടിയെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിക്കൊപ്പം അപ്പുവിനെ കണ്ടെത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
https://www.facebook.com/Malayalivartha

























