തോമസ് ഐസക്കിന്റെത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്; സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പഴയ ധനമന്ത്രിമാര്‍ അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമാണ് ബജറ്റ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല ആരോപിച്ചു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറായിരം കോടി ആണ് സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്. അത് വെച്ച് നാല്‍പത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതോടൊപ്പം തന്നെ കിഫ്ബി എന്നത് ഒരു ആകാശകുസുമം ആണ്. ഈ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകാതിരിക്കുമ്പോഴാണ് വീണ്ടും കിഫ്ബി വഴി തുക മാറ്റിവച്ചെന്നു പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് കമ്ബനികളുടെ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ്് തോമസ് ഐസക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാരിന്റെ 2019ലെ ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത് വന്നു. പതിവുപോലെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഇത്തവണത്തേയും ബജറ്റിലുള്ളതെന്ന് ബൽറാം പറഞ്ഞു. ഇവയിൽ എത്ര ശതമാനം നടപ്പിലാവുന്നുണ്ടെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. 2016ലെ ആദ്യ ബഡ്‌ജറ്റിലെ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും പ്രഖ്യാപന രൂപത്തിൽത്തന്നെ ഇപ്പോഴും നിൽക്കുകയാണെന്നും ബൽറാം കൂട്ടിച്ചേർത്തു. ഓഖി ദുരിതബാധിതർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതികൾ ഒന്നും തന്നെ നടപ്പായിട്ടില്ല. ഈ വർഷം 1000 കോടി രൂപയായി അത് 'വിപുലീകരിച്ചു'' എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എ.കെ.ജി സ്മാരക നിർമ്മാണത്തിന്റെ കാര്യത്തിൽ കാണിക്കുന്ന താത്പര്യത്തിന്റെ നൂറിലൊന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ എത്ര ഭേദമായേനെയെന്ന് ബൽറാം ചോദിച്ചു.
അതേസമയം ധനമന്ത്രി തോമസ് ഐസക് 2019–20 വർഷത്തിൽ അവതരിപ്പിച്ച ബജറ്റ് പുതിയ ആശയങ്ങളില്ലാത്ത ഇൻക്രിമെന്റൽ ബജറ്റെന്ന് വിമർശനം. നികുതിയിതര വരുമാനങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത് അടിസ്ഥാന വർഗത്തെ ബാധിക്കുമെന്നും വിലയിരുത്തൽ. സർക്കാർ ആശുപത്രികളിലെ ഫീസുകൾ പോലെയുള്ളവയിലായിരിക്കും ഈ വർധനകൾ പ്രകടമാകുക. ഫീസുകൾക്കെല്ലാം അഞ്ചു ശതമാനം വർധനവുണ്ടാകും. എക്സ്റേയ്ക്കും സ്കാനിങ്ങിനുമെല്ലാം സാധാരണക്കാരൻ നൽകുന്ന ചാർജുകളിൽ അഞ്ചു ശതമാനം വർധനവുണ്ടാകും.
ബജറ്റ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതോടെ വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുന്‍്രനിര്‍മ്മാണത്തിന് അധികം പണം സമാഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതൊകൊണ്ടു തന്നെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കുമാരനാശാന്‍റെ സീതയിലെ വരികള്‍ ഉദ്ധരിച്ചും കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നാലാമത് ബജറ്റ് ആരംഭിച്ചത്. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷുന്ന ബജറ്റാണ് ഇക്കൊല്ലം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























