ചുറ്റിക്കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ച് പ്ലസ്ടൂ കാമുകിയെ ബൈക്കിൽ കയറ്റിയ ടാർസൺ കുമളിയിൽ നിന്ന് മുങ്ങി :- ഗത്യന്തരമില്ലാതെ കാമുകനുമായി മലകയറി ഒടുക്കം 23 ദിവസം കാട്ടിൽ അജ്ഞാത വനവാസം- കാമുകിയുമായി കാട്ടിൽ ഒളിച്ചത് ഏകമകന്റെ പിറന്നാളിന് രണ്ടുദിവസം ബാക്കി നിൽക്കെ, പ്രായത്തിൽ മുതിർന്ന യുവതിയെ ഗർഭിണിയാക്കി കുഞ്ഞിനെ സമ്മാനിച്ച് മുങ്ങിയ ടാർസൻ പിന്നീട് വലയിൽ വീഴ്ത്താൻ തുടങ്ങിയത് പാവപ്പെട്ട വീട്ടിലെ സ്കൂൾ കുട്ടികളെ... അഴിക്കുള്ളിലെ ടാർസന്റെ വീര കഥകൾ ഇങ്ങനെ

ഇലവീഴാപൂഞ്ചിറ വനമേഖലയിൽ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ കമിതാക്കളുടെ വീരസാഹസിക കഥകൾ തീരുന്നില്ല. സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ ദിവസംതോറും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. മോഷണകേസുകളിലെയും പീഡന കേസുകളിലെയും സ്ഥിരം പ്രതിയായ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് എന്ന ടാർസൻ അപ്പു ഒരുവയസ്സായ കുട്ടിയുടെ പിതാവ്. പൊലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടാർസന്റെ ലീലാവിലാസങ്ങൾ അറിഞ്ഞതോടെ പ്ലസ്ടൂ കാമുകിയും ടാർസനെ കയ്യൊഴിഞ്ഞു. ഇതോടെ പ്രായപൂർത്തിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയ അപ്പു ജോർജ് പോക്സോ കേസിൽ കുറച്ചുനാൾ അകത്ത് കിടക്കേണ്ടിവരും.
പ്ലസ്ടൂ കാമുകിയുമായി ഇലവീഴാപൂഞ്ചിറ വനമേഖലയിൽ ടാർസൻ കാടുകയറിയത് ഏക മകന്റെ പിറന്നാളിന് രണ്ടുനിവസം മുമ്പായിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടം കോളപ്ര ഭാഗത്തുള്ള യുവതിയാണ് ഈ കുട്ടിയുടെ അമ്മ. ഇവർക്ക് അപ്പു ജോർജിനെക്കാൾ പ്രായവുമുണ്ട്. കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് എത്തണമെന്ന് സ്വന്തം വീട്ടിൽ താമസിക്കുന്ന ഈ യുവതി ടാർസനോട് ആവശ്യപ്പെടുകയും, വരാമെന്ന് സമ്മതിച്ചതിന് ശേഷമാണ് പ്ലസ്ടൂ വിദ്യാർത്ഥിയായ കാമുകിയുമായി ഇയാൾ മുങ്ങിയത്.
ഇവർ ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ജോര്‍ജ്ജിനെതിരെ ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും കേസ് ചാര്‍ജ്ജ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായ യുവതിയെ താന്‍ സംരക്ഷിച്ചോളാം എന്ന് ജോര്‍ജ്ജ് കോടതിയില്‍ സമ്മതിച്ചെന്നും തുടര്‍ന്ന് കേസ്സില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ലഭ്യമായ വിവരം. ജോര്‍ജ്ജ് 6 മാസത്തോളം തന്റെ മേലുകാവിലെ വീട്ടില്‍ നിര്‍ത്തി സംരക്ഷിച്ചെന്നും തുടര്‍ന്ന് ഇവിടെക്കഴിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വന്തം വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നെന്നും യുവതി പൊലീസ് സംഘത്തോട് വിശദീകരിച്ചതായിട്ടാണ് അറിയുന്നത്. കാട്ടില്‍ക്കയറിയ ഇയാള്‍ ഈ യുവതിയെത്തേടിയെത്താന്‍ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലില്‍ ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം മഫ്തിയില്‍ പൊലീസ് കാവലുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് ടാർസൻ അപ്പു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽവീഴ്ത്തുന്നത്. 17 വയസ്സില്‍ താഴെയുള്ള പെണ്‍മക്കളെ ഫേസ്‌ബുക്കിലെ ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള നിരവധി പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പൊലീസിനെ സമീപിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കുമളിയിലെ പെണ്‍കുട്ടിക്ക് തങ്ങള്‍ ഫോണ്‍വാങ്ങി നല്‍കിയിരുന്നില്ലന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ജോര്‍ജ്ജ് ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് തെളിവെടുപ്പിനിടെ ചോദിച്ചപ്പോള്‍ ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ അറിയിച്ചിട്ടുള്ളത്. ബൈക്കില്‍ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ജോര്‍ജ്ജ് കുമളിയില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ഇയാള്‍ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. കാട്ടില്‍കഴിഞ്ഞതിനെത്തുടര്‍ന്നുള്ള മാനസീക വിഷമതകള്‍ നീക്കാന്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയുന്നു.
ഇതുവരെ ഇയാള്‍ വലയില്‍ വീഴ്തിയ പെണ്‍കുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. മോര്‍ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്‍മല എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17- കാരിക്കൊപ്പം താന്‍ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇലവീഴാപ്പൂഞ്ചിറയിലെ കാട്ടില്‍ സിനിമാക്കഥകളെ വെല്ലുംവിധത്തില്‍ 23 ദിവസം പൊലീസിനെ വെട്ടിച്ച് ജീവിച്ച കമിതാക്കളെ കഴിഞ്ഞദിവസമാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. നിരന്തരം പൊലീസിന്റെയും നാട്ടുകാരുടേയും തിരച്ചില്‍ സംഘങ്ങളെ വെട്ടിച്ച് കടക്കുകയായിരുന്ന ഇരുവരും അപ്രതീക്ഷിത റെയ്ഡില്‍ ഇരുവഴിക്ക് പിരിഞ്ഞ് ഓടിയതോടെയാണ് കുടുങ്ങുന്നത്.
മുള്ളന്‍ പന്നിയെയും കാട്ടുകോഴിയെയും മറ്റും പിടിക്കാനായി ഈ പ്രദേശങ്ങളിലെല്ലാം മുമ്ബ് പലവട്ടം കറങ്ങിയിട്ടുള്ളതിനാല്‍ ഇവിടുത്തെ ഷെഡുകളെക്കുറിച്ചും ഗുഹകളെക്കുറിച്ചുമെല്ലാം നിശ്ചയമുണ്ടായിരുന്നെന്നും അതിനാലാണ് ഇവിടെ ഒളിവില്‍ക്കഴിയാന്‍ തീരുമാനിച്ചതെന്നുമാണ് അപ്പുവിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha
























