സഖാവ് കനിയും ; കെ എസ് ആർ ടി സിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരിയെ കേരളാ പോലീസിലെ ആകർഷണീയതയുള്ള ഉന്നത തസ്തികയിൽ നിയമിക്കാൻ സാധ്യത; തസ്തിക അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരം

കെ എസ് ആർ ടി സിയിൽ നിന്നും നീക്കിയ ടോമിൻ തച്ചങ്കരിയെ കേരളാ പോലീസിലെ ആകർഷണീയതയുള്ള ഉന്നത തസ്തികയിൽ നിയമിക്കാൻ സാധ്യത. തസ്തിക അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഡിജിപി ലോക്നാഥ് ബഹ്റയെ ആണ് മുഖ്യമന്ത്രി ഇക്കാര്യം ഏൽപ്പിച്ചത്. കടലിനും ചെകുത്താനും ഇടയിലാണ് ബഹ്റ.
ഇന്റലിജൻസ് മേധാവി പോലുള്ള ഉയർന്ന തസ്തികയിലാണ് തച്ചങ്കരിയുടെ നോട്ടം. ഇന്റലിജൻസ് മേധാവി സ്ഥാനം കിട്ടിയില്ലെങ്കിൽ കലിക്കും എന്നാണ് തച്ചങ്കരി പറയുന്നത്. തച്ചങ്കരിയെ ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്ക് തത്കാലം കഴിയില്ല. ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും തച്ചങ്കരിയെ മാറ്റാൻ മുഖ്യമന്ത്രി തീരുമാനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് നല്ലൊരു തസ്തിക നൽകാൻ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. . മുഖ്യമന്ത്രി പറഞ്ഞാൽ അത് അക്ഷരം പ്രതി അനുസരിക്കുന്ന വ്യക്തിയാണ് തച്ചങ്കരി.
ക്രൈംറെക്കോർഡ്സ് ബ്യൂറോ പോലൊരു സ്ഥാപനത്തിൽ തച്ചങ്കരിയെ പോലൊരാൾക്ക് എടുത്തു പറയത്തക്ക ജോലിയൊന്നുമില്ല. എന്ത് ചെയ്താലും ഒരു നേട്ടവുമില്ല. ഏതെങ്കിലും ജൂനിയർ ഉദ്യോഗസ്ഥനെ ഇത്തരമൊരു തസ്തികയിൽ നിയമിച്ചാൽ മതി. ഒരു പത്രകുറിപ്പ് നൽകാൻ പോലും സാധ്യതയില്ലാത്ത പോസ്റ്റാണ് ഇത്. ക്രൈംറെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഉണ്ടായിരുന്നത് കൊണ്ട് ശമ്പളം പോലും തച്ചങ്കരി കോർപ്പറേഷനിൽ നിന്നും വാങ്ങിയിരുന്നില്ല.കെ എസ് ആർ റ്റിസിയിൽ ചേരുന്നതിന് മുമ്പ് തച്ചങ്കരിയെ പോലീസിൽ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് തച്ചങ്കരിയെ ക്രൈം റെക്കോർഡ്സിൽ നിയമിച്ചത്. കെ എസ് ആർ റ്റി സിയെ സ്വയംപര്യാപ്തമാക്കിയ ശേഷമാണ് തച്ചങ്കരി പടിയിറങ്ങിയത്. ആരോപണങ്ങൾ കേൾപ്പിച്ചിട്ടുണ്ടെങ്കിലും കെ എസ് ആർ റ്റി സിയിൽ നിന്നും തച്ചങ്കരി പഴി കേൾപ്പിച്ചില്ല. കോർപ്പറേഷനെ അഴിമതി മുക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി ഒഴിച്ച് ആരു പറഞ്ഞാലും കേൾക്കില്ലെന്ന കുഴപ്പം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് .
കെ എസ് ആർറ്റിസിയിലെ തച്ചങ്കരിയുടെ ഭരണത്തിന് പരക്കെ കൈയടി നേടാനായി. തച്ചങ്കരി തുടർന്നിരുന്നെങ്കിൽ കെ എസ് ആർ റ്റി സി രക്ഷപ്പെടുമായിരുന്നു എന്ന് പൊതുസമൂഹം പറഞ്ഞു തുടങ്ങി. സർക്കാരിന് അഴിമതി നടത്താൻ വേണ്ടിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും ആരോപണമുണ്ട്. ടിക്കറ്റ് മെഷീൻ ഇടപാടിൽ തച്ചങ്കരി അഴിമതി തടഞ്ഞതാണ് മാറ്റത്തിന് പിന്നിലെന്ന് ഇതിനകം അരേപണം ഉയർന്നിട്ടുണ്ട്. കോടിയേരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തച്ചങ്കരിയെ മുഖ്യമന്ത്രി മാറ്റിയതെന്നും പരാതി ഉയർന്നിട്ടുണ്ട്. അവസാന നിമിഷത്തിൽ മന്ത്രി ശശീന്ദ്രനും തമമിലുള്ള കലഹം സമവായത്തിലെത്തിയിരുന്നു. അന്നേരം സി പി എം നിലപാട് കടുപ്പിച്ചു. യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു പാർട്ടിയും സർക്കാരും.
തച്ചങ്കരിയെ പോലീസിൽ ഏത് തസ്തികയിൽ നിയമിക്കാനും മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു പാർട്ടിയുടെ അംഗീകാരം ആവശ്യമില്ല. തച്ചങ്കരിയെ പോലൊരാളെ ഇന്റലിജൻസിൽ നിയമിച്ചാൽ മുഖ്യമന്ത്രിക്ക് വിശ്വസ്തനായിരിക്കും. ഒരിക്കലും അദ്ദേഹം മുഖ്യമന്ത്രിയെ വെറുപ്പിക്കില്ല. മുഖ്യമന്ത്രിയെ ദ്രോഹിക്കുകയുമില്ല. എന്നാൽ അതല്ല വിഷയം. പോലീസിലെ നിരവധി ഉദ്യോഗസ്ഥർ തച്ചങ്കരിക്ക് എതിരാണ്. ഏതെങ്കിലും പ്രധാന തസ്തികയിൽ തചങ്കരിയെ നിയമിച്ചാൽ സ്വാഭാവികമായും മുതിർന്ന ഉദ്യോഗസ്ഥർ കലഹിക്കും. എന്നാൽ അത്തരം കാര്യങ്ങൾ പറഞ്ഞ് പിണറായിയെ വിരട്ടാനാവില്ല. ആരെങ്കിലും പിണങ്ങിയാൽ സാരമില്ലെന്ന് പിണറായി തീരുമാനിക്കും.
ഉയർന്ന തസ്തികക്ക് വേണ്ടി തച്ചങ്കരി മുഖ്യമന്ത്രിക്ക് പിന്നാലെ നടക്കുകയാണ്. ഇപ്പോൾ ഇരിക്കുന്ന തസ്തികയിൽ നല്ലൊരു ഔദ്യോഗിക വാഹനം പോലുമില്ല, മാത്രവുമല്ല സഹപ്രവർത്തകർക്കിടയിൽ പരിഹാസ്യനാകുന്ന സാഹചര്യവുമുണ്ട്. വാർത്തകളിൽ നിറഞ്ഞു നിന്ന ഒരാൾ പെട്ടെന്ന് ചിത്രത്തിൽ നിന്നും അപ്രത്യക്ഷ്യമാകുന്ന കാഴ്ചയാണുള്ളത്. പിണറായിയും തച്ചങ്കരി
https://www.facebook.com/Malayalivartha
























