രാത്രിയിൽ വീട്ടിൽ നിന്ന് ഇറങ്ങിവന്നാൽ സ്മാർട്ഫോൺ നൽകാമെന്ന് പറഞ്ഞ് കാമുകിയെയും സഹോദരിയെയും വീട്ടുകാര്‍പോലും അറിയാതെ കടത്തികൊണ്ട് പോയി:- ആളൊഴിഞ്ഞ വീട്ടിലെത്തിച്ചയുടന്‍ വസ്ത്രം മാറാൻ സഹോദരിമാരെ നിർബന്ധിച്ച് കടന്നുപിടിച്ച യുവാക്കൾക്ക് എട്ടിന്റെ പണി

കാമുകിയെയും സഹോദരിയെയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. നീണ്ട നാളത്തെ ആസൂത്രണത്തോടെ ചതിക്കുഴിയൊരുക്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ സ്മാര്‍ട് ഫോണ്‍ ഭ്രമം മനസിലാക്കിയാണ് അഖിലേഷ് എന്ന യുവാവും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും ചേര്‍ന്ന് കെണിയൊരുക്കിയത്.
വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് പെണ്‍കുട്ടി സ്‌കൂള്‍ യാത്രയ്ക്കിടെ കാത്തുനില്‍ക്കുന്ന യുവാവിന്റെ വാക്കുകള്‍ക്ക് ചെവി നല്‍കിയത്. ഫോണും,സിനിമയും, ആഹാരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ സംഘം പെണ്‍കുട്ടിയുടെ സഹോദരിയെ കൂടി വലയിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം കുറഞ്ഞ മോഡല്‍ ഫോണ്‍ നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ രാത്രി വീടിന് പുറത്ത് വന്നാല്‍ സ്മാര്‍ട് ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെയും അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞിടത്തെ വീട്ടിലെത്തിച്ചയുടന്‍ അഖിലേഷും സുഹൃത്തും പെണ്‍കുട്ടികളുടെ വസ്ത്രം മാറാന്‍ നിര്‍ബന്ധിക്കുകയും കടന്ന് പിടിക്കുകയും ചെയ്തു. തങ്ങളെ ചതിക്കുകയാണെന്ന് മനസിലായ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍ വീടുകളിലുള്ളവര്‍ ഉണരുകയും പെണ്‍കുട്ടികളെ രക്ഷിക്കുകയുമായിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തി അഖിലേഷിനേയും പതിനേഴ്കാരനായ സുഹൃത്തിനെയും പിടികൂടി എലത്തൂര്‍ സ്റ്റേഷനിലെ പൊലീസിനെ വിളിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ വീട്ടിലേക്ക് അര്‍ദ്ധരാത്രിയില്‍ ബൈക്കുകള്‍ മുന്‍പും വരാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസിനോടാണ് പെണ്‍കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തിയത്. പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ വീടുവിട്ട കാര്യം രക്ഷിതാക്കള്‍ അറിയുന്നത്.
https://www.facebook.com/Malayalivartha
























