Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

എല്ലാം ജസ്റ്റ് റിമംബര്‍ ദാറ്റ്... തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടി ബിജെപി; ആദ്യം ആര്‍എസ്എസ് നിശ്ചയിച്ച നിര്‍മ്മലാ സീതാരാമന്റെ പേര് വെട്ടിയത് ബിജെപി ; തിരുവനന്തപുരത്ത് കുമ്മനത്തിന് ശ്രമം നടക്കുന്നെങ്കിലും സുരേഷ്‌ഗോപി വരാന്‍ സാധ്യത

15 FEBRUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് സുരേഷ് ഗോപിയിലെക്കാണ് കാര്യങ്ങള്‍ പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആര്‍എസ്എസ് മുന്നോട്ടുവെച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പേര് ബിജെപി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനായി ശശിതരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന് തന്നെ. കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പട്ടികയില്‍ കുമ്മനത്തിന് തൊട്ടുപിന്നിലായി സാധ്യത കല്‍പ്പിക്കപ്പെടുന്നത് സുരേഷ്‌ഗോപിക്കും.

സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കെ. സുരേന്ദ്രനുമാണ് സബ്സ്റ്റിറ്റിയൂട്ടുകളായി ബഞ്ചിലുള്ളത്. നിര്‍മ്മലാ സീതാരാമനൊപ്പം ആര്‍എസ്എസ് പട്ടികയില്‍ ഉണ്ടായിരുന്ന നടന്‍ മോഹന്‍ലാലിനെയും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കുമ്മനത്തിനാണ് സാധ്യത കൂടുതലെന്ന കണ്ടെത്തലാണ് ആര്‍എസ്എസ് നിര്‍ദേശം തള്ളാന്‍ കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയത് തിരുവനന്തപുരത്തെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകളുടെ കുറവ് മൂലമായിരുന്നു.എന്നാല്‍ ആ മണ്ഡലങ്ങളിലും കുമ്മനത്തിന് ജനപിന്തുണ ഉണ്ടെന്നാണ് വിലയിരുത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കുമ്മനം രണ്ടാം സ്ഥാനത്തായിരുന്നു. ഈ ഘടകങ്ങള്‍ കുമ്മനത്തിന് വിജയപ്രതീക്ഷയേറ്റുകയും ചെയ്യുന്നുണ്ട്. തിരുവന്തപുരത്ത് മത്സരിക്കാനായില്ലെങ്കില്‍ സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാനായേക്കും. കൊല്ലത്തും സുരേഷ്‌ഗോപിയുടെ പേരുണ്ട്. പാര്‍ട്ടിക്ക് വിജയമുറപ്പുള്ള എ പഌ് മണ്ഡലങ്ങളിലാണ് തിരുവനന്തപുരം ഉള്‍പ്പെടുന്നത്. പത്തനംതിട്ടയും പാലക്കാടുമാണ് ഈ കാറ്റഗറിയിലുള്ള മറ്റ് മണ്ഡലങ്ങള്‍.

തിരുവനന്തപുരം മണ്ഢലത്തില്‍ സൂപ്പര്‍താരത്തിനു പിറകേനടന്ന സംസ്ഥാന നേതൃത്വത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിക്കൊണ്ട് പി പിമുകുന്ദന്‍ അവതരിച്ചതിനെത്തുടര്‍ന്ന് കുമ്മനം രാജശേഖരന് പട്ടികയില്‍ മുന്‍ഗണന കിട്ടിയത്. ബിജെപി മുന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പി മുകുന്ദന്‍ കുമ്മനത്തിനുവേണ്ടിയാണ് പടപ്പുറപ്പാടിനൊരുങ്ങിയതെന്ന കാര്യം സ്ഥിരീകരിച്ച് സംസ്ഥാനത്തെ 20 നിയോജകമണ്ഢലങ്ങളിലെയും മൂന്ന് പേരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടിക ബി ജെ പി സംസ്ഥാന സമിതി ഇന്നലെ കേന്ദ്രനേതൃത്വത്തിനയച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഈ കാറ്റഗറിയിലെ മണ്ഡലങ്ങളില്‍ മൂന്നിലേറെ പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണനയെങ്കിലും മിസോറാം ഗവര്‍ണറായ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്‍ തയ്യാറാകുമോയെന്നതിനെ അനുസരിച്ചിരിക്കും മറ്റുള്ളവരുടെ സാധ്യത. കുമ്മനം വരാന്‍ തയ്യാറായില്ലെങ്കില്‍ സുരേഷ്‌ഗോപിക്കാകും നറുക്ക്. അതും കഴിഞ്ഞേ പിഎസ് ശ്രീധരന്‍ പിള്ളയേ പരിഗണിക്കൂ.

അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് ചെയര്‍പേഴ്‌സന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ല. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.

എസ്എന്‍ഡിപിയുടെ താത്പര്യക്കുറവാണ് തുഷാറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. എസ്എന്‍ഡിപി നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്ന് നേരത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ, തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇതിനിടെയാണ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തുഷാര്‍ രംഗത്ത് വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (10 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (22 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (25 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (31 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (37 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (39 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (45 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (55 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (59 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends