മോഹൻലാലിനെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി സർക്കാർ; മോഹൻലാലിനെ പിടിക്കാൻ ശോഭനാ ജോർജ് മുഖ്യമന്ത്രിയുടെ സഹായം തേടുന്നു
മോഹൻലാലിനെ പിടിക്കാൻ ശോഭനാ ജോർജ് മുഖ്യമന്ത്രിയുടെ സഹായം തേടുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി. ജയരാജനുമായി കൂടികാഴ്ച നടത്തിയ ശോഭനാ ജോർജ് മാനനഷ്ടകേസിൽ നിന്നും തലയൂരുന്നതിനുള്ള പോംവഴികൾ തേടുകയാണ്.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടാൻ സാധ്യതയില്ലെന്നാണ് വിവരം. പകരം ഖാദി ബോർഡിന്റെ ചുമതലയുള്ള മന്ത്രി ഇ.പി ജയരാജനെ കൊണ്ട് മോഹൻലാലിനോട് സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശോഭനാ ജോർജാനോട് നിർദ്ദേശിച്ചതെന്നാണ് വിവരം
ബിജെപിയുമായി അടുപ്പം പുലർത്തുന്നു എന്ന സംശയം മോഹൽലാലിനെ കുറിച്ച് സി പി എമ്മിന്റെ പ്രമുഖനേതാക്കൾക്കല്ലാമുണ്ട്. മുഖ്യമന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല.എറണാകുളത്ത് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ലാൽ പങ്കെടുത്തെങ്കിലും ലാലിനെ ബിജെപിക്കാരനായി സിപിഎം നേതാക്കൾ മുദ്രകുത്തി കഴിഞ്ഞു. നരേന്ദ്രമോദിയുമായുള്ള അടുപ്പവും ശബരിമല നട തുറന്ന ദിവസം സ്വാമി ശരണം എന്ന് പോസ്റ്റിട്ടതുമൊക്കെ ലാലിന് കാവിയുടെ മുഖം സി പി എം സമ്മാനിച്ചിട്ടുണ്ട്. ലാൽ എൻ എസ് എസിന്റെ സമ്മേളനത്തിന് പോയതും അദ്ദേഹത്തിന് വിനയായി. ബി ജെ പി സർക്കാർ ലാലിന് പത്മവിഭൂഷണും നൽകി.
ഒരു സർക്കാർ സ്ഥാപനത്തിനെതിരെ ലാൽ കേസ് കൊടുത്തത് ശരിയായില്ലെന്ന ചിന്തയിലാണ് സി പിഎമ്മും സർ ക്കാരും. ആദ്യം ശോഭനാ ജോർജ് മോഹൻലാലിന്റെ കാലുപിടിക്കുന്ന തരത്തിൽ സംസാരിച്ചത് സർക്കാർ ഉന്നതർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മോഹൻലാൽ കേസു കൊടുത്തെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്ന ചിന്തയിലാണ് സർക്കാരും പാർട്ടിയും . പണം കൊടുക്കാൻ കോടതി പറഞ്ഞാൽ അത് പൊതുമേഖലാ സ്ഥാപനം നൽകും എന്നാണ് സർക്കാർ പറയുന്നത് . ഇല്ലെങ്കിൽ സർക്കാർ അപ്പീലുമായി മുന്നോട്ടു പോകും. ഇതാണ് സർക്കാരിന്റെ മനസിലിരുപ്പ്. ഇക്കാര്യത്തിൽ ആരുടെയും സൗജന്യം വേണ്ടെന്നും സർക്കാർ കരുതുന്നു.
മോഹൻലാലാകട്ടെ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്ക് തയ്യാറല്ല. ശോഭന ജോർജ് തന്നെ അപമാനിച്ചു എന്ന തരത്തിൽ തന്നെയാണ് ലാൽ നീങ്ങുന്നത്. തന്നെ ഫോണിൽ വിളിച്ച് അഭ്യർത്ഥിക്കാമായിരുന്ന ഒരു കാര്യം പത്രമാധ്യങ്ങൾക്ക് മുമ്പിലെത്തിച്ച് തന്നെ മാനംകെടുത്തി. മാപ്പ് അപേക്ഷിച്ച് ഖാദി ബോർഡ് പരസ്യം നൽകണം എന്ന ലാലിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. അത്തരം കാര്യങ്ങളിൽ സർക്കാർ കാൽക്കൽ വീഴാൻ ഉദ്ദേശിക്കുന്നില്ല. സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. സ്വകാര്യ സ്ഥാപനത്തിനു ചർക്കയിൽ നൂൽ നൂൽക്കുന്നതുമായി ബന്ധമില്ലെന്നാണ് ഖാദി ബോർഡിന്റെ നോട്ടീസിൽ പറയുന്നത്. നോട്ടീസ് ലഭിച്ചയുടനെ സ്വകാര്യ സ്ഥാനം പരസ്യം പിൻവലിച്ചു. കമ്പനി യാതൊരു വിവാദങ്ങൾക്കും നിന്നില്ല. എന്നാൽ മാസങ്ങൾക്ക് ശേഷമാണ് മോഹൻലാൽ കേസുമായി മുന്നോട്ടു വന്നിരിക്കുന്നത്.
മാസങ്ങൾക്ക് ശേഷം മോഹൻലാൽ കേസുമായി മുന്നോട്ടുവന്നതിന് പിന്നിൽ ആരാണെന്നും സർക്കാർ അന്വേഷിക്കുന്നുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് ലാൽ രംഗത്ത് വന്നത് സർക്കാരുമായി പ്രത്യേകിച്ചൊരു തെറ്റലും സംഭവിച്ചിട്ടില്ല. ലാൽ ആവശ്യപ്പെട്ടത് പോലെ 50 കോടി നൽകാനുള്ള ശേഷി ഖാദി ബോർഡിന് ഇല്ലെന്ന് ശോഭന ജോർജ് പറഞ്ഞു. തൊഴിലാളികൾക്ക് മികച്ച പ്രതിഫലം നൽകാൻ പോലും ബോർഡിന് കഴിയുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകാൻ ബോർഡ് തീരുമാനിച്ചത്. മോഹൻലാലിന്റെ പരസ്യത്തിനെതിരെയുള്ള തെളിവുകൾ ശേഖരിക്കാൻ സർക്കാർ ആരംഭിച്ചു.
ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന അതേ നിലപാട് തന്നെ മുഖ്യമന്ത്രി ലാലിന്റെ കേസിലും സ്വീകരിക്കും. ഉമ്മാക്കി കാണിച്ച് സർക്കാരിനെ വിരട്ടേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. കേസ് കൊടുത്താൽ തിരികെ കേസു കൊടുത്ത് നേരിടണമെന്നും സർക്കാർ പറയുന്നു.
https://www.facebook.com/Malayalivartha