ഷിബുവിനെ കുട്ടികൾക്ക് കാര്യമായിരുന്നു. കൊല്ലാനാണ് അവൻ വരുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാനുള്ള പ്രായം അവർക്കായിരുന്നെങ്കിൽ അവർ ഓടിയേന...പറഞ്ഞു തീർക്കാവുന്ന സ്വത്ത് തർക്കം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..എന്നിട്ടും എന്തിനാണെന്റെ മക്കളെ കൊന്നതെന്ന് അവനോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവന്റ മുഖം കാണുന്നതുതന്നെ എനിക്ക് പേടിയാണ്. ഇനി ഒരാൾക്കും എന്റെ ഗതി വരരുത്
ഒരു തുണ്ടു ഭൂമിക്ക് വേണ്ടിയുള്ള സഹോദരങ്ങളുടെ തർക്കത്തിൽ ബലിയാടായതു ഒന്ന് മറിയാത്ത രണ്ടു പിഞ്ചു കുട്ടികൾ ..ഒടുവിൽ പ്രതിക്ക് അർഹിക്കുന്ന ശിക്ഷകിട്ടി. എന്നാൽ ആ അച്ഛന്റെ കണ്ണുനീർ എങ്ങിനെ തോരാൻ? സ്വന്തം സഹോദരന്റെ കയ്യാൽ തന്റെ മക്കൾ പിടഞ്ഞു തീർന്നത് ആ അച്ഛനെന്നും മറക്കാത്ത വേദനതന്നെയാണ് . കോടതിയുടെ ഈ തിരിച്ചറിവ് പ്രതി ഷിബുവിനു വിധിച്ചത് വധ ശിക്ഷ
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കുട്ടികളെ കൊലപ്പെടുത്തിയതിലൂടെ കുട്ടികളുടെ മാതാപിതാക്കൾ ജീവിതാന്ത്യംവരെ ദുഃഖത്തിലും വേദനയിലും കഴിയണം എന്നു തന്നെയാണ് പ്രതി ലക്ഷ്യമാക്കിയതെന്നും കോടതി കണ്ടെത്തി.
റാന്നി താലൂക്കിൽ ചെറുകോൽ കീക്കൊഴൂർ മലർവാടി ജങ‌്ഷനിൽ മാടത്തേത്ത് വീട്ടിൽ ജയിംസിന്റെ മകൻ ഷിബു എന്ന തോമസ് ചാക്കോ(47)യ‌്ക്കാണ‌് പത്തനംതിട്ട അഡീഷണൽ സെഷൻസ് ഒന്നാം നമ്പർ ജഡ‌്‌ജി എൻ ഹരികുമാർ വധശിക്ഷ നൽകിയത‌്. ജ്യേഷ്ഠൻ മാത്യു ചാക്കോയുടെയും ബിന്ദുവിന്റെയും മക്കളായ മെബിൻ(ഏഴ‌്), മെൽബിൻ(മൂന്ന‌്) എന്നിവരെയാണ‌് കുത്തിക്കൊലപ്പെടുത്തിയത‌്.
ഷിബു വീട്ടിലേക്ക് വരുമ്പോൾ ഏഴു വയസ്സുകാരനായ മെബിൻ മുറ്റത്തു കളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. കൊച്ചച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടിയെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവം കണ്ട ഓടിയെത്തിയ കുട്ടിയുടെ അമ്മയുടെ കണ്ണിലേക്ക് മുളക് പൊടി വിതറിയ പ്രതി അകത്തു കയറി മൂന്നു വയസ്സുള്ള മെൽബിനെയും കുത്തി . വീട്ടിനുള്ളിൽ ചാരുകസേരയിൽ മുന്തിരിങ്ങ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു മെൽബിൻ . തിരിച്ചിറങ്ങി കൈയിൽ കരുതിയ ഡീസൽ ഉപയോഗിച്ച‌് വീടിനു തീ വെച്ചു
സഹോദരനുമായുള്ള വസ‌്തുതർക്കത്തെ തുടർന്ന‌് 2013 ഒക്ടോബർ 27 നായിരുന്നു കൊലപാതകം. ദേഹോപദ്രവം ഏൽപ്പിച്ചതിന് ഒരു വർഷം കഠിനതടവും കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നു വർഷം കഠിനതടവും വീടിന് തീവച്ചതിന് 10 വർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ച് കയറി കൊല നടത്തിയതിന് 10 വർഷം കഠിനതടവും വിവിധ വകുപ്പുകൾ പ്രകാരം 5,45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട‌്. പിഴ സംഖ്യ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയ‌്ക്ക‌് നൽകണമെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക‌് പ്രോസിക്യൂട്ടർ അഡ്വ. എസ് മനോജ് ഹാജരായി. റാന്നി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ സിഐ ആയിരുന്ന ജെ ഉമേഷ് കുമാറാണ് അന്വേഷണം നടത്തിയത്
നിഷ്കളങ്കരായ പിഞ്ചു കുട്ടികളെ ഒരു കാരണവും ഇല്ലാതെ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കരുതിക്കൂട്ടി കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ല എന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും സമൂഹം ആഗ്രഹിക്കുന്നില്ലയെന്നും വിവിധ സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച‌് കോടതി നിരീക്ഷിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതിലൂടെ മാതാപിതാക്കൾ ജീവിതാന്ത്യം വരെ ദുഃഖത്തിലും വേദനയിലും കഴിയണം എന്നതും പ്രതി ലക്ഷ്യമാക്കിയിരുന്നുവെന്നും കോടതി കണ്ടെത്തി.
കുട്ടികളുടെ അമ്മയുടെയും പ്രതിയുടെ അമ്മയുടെയും മൊഴികളും കൊലനടത്തിയ ശേഷം ആത്മഹത്യചെയ്യാൻ ശ്രമിച്ച കേസിൽ പ്രതി റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റം സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയതും നിർണായക തെളിവുകളായി.
നേരത്തെ ഗൾഫിലായിരുന്ന ഷൈബു കുട്ടികളുടെ മരണത്തോടെയാണ് നാട്ടിലെത്തുന്നത്. പിന്നീട് തിരിച്ചുപോയിട്ടില്ല. നിലവിൽ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. കുട്ടികളുടെ ദാരുണാന്ത്യം കൺമുൻപിൽ കണ്ട് അമ്മ ബിന്ദുവും ഇനിയും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല.
ഷിബുവിനെ കുട്ടികൾക്ക് കാര്യമായിരുന്നു. കൊല്ലാനാണ് അവൻ വരുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാനുള്ള പ്രായം അവർക്കായിരുന്നെങ്കിൽ അവർ ഓടിയേന...പറഞ്ഞു തീർക്കാവുന്ന സ്വാത്ത് തർക്കം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..എന്നിട്ടും എന്തിനാണെന്റെ മക്കളെ കൊന്നതെന്ന് അവനോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവന്റ മുഖം കാണുന്നതുതന്നെ എനിക്ക് പേടിയാണ്. ഇനി ഒരാൾക്കും എന്റെ ഗതി വരരുതെന്നും ഷൈബു പറയുന്നു
https://www.facebook.com/Malayalivartha