പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരി ചില്ലറരക്കാരനല്ല; ദീപിക പത്രസ്ഥാപനത്തിന്റെ പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ചരിത്രം;കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചിരുന്നും ജീവിച്ച ഇയാൾക്ക് പോലീസിനും രാഷ്ട്രീയക്കാർക്കിടയിൽ വൻ സ്വാധീനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി സീറോ മലബാർ കത്തോലിക്കാ സഭ വൈദികൻ ഫാ. റോബിൻ വടക്കുംചേരിയുടെ ലീല വിലാസങ്ങൾ ചെറുതൊന്നുമല്ല . ഇതിനുമുൻപും അദ്ദേഹം പല തവണ ലീലാവിലാസങ്ങൾ നടത്തിയിട്ടുണ്ട് . ചരിത്രം ഇങ്ങനെ;
1998 -ൽ കൽപ്പറ്റയിലെ ഡീപോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സ്‌കൂളിൽ അസിസ്റ്റന്റ് മാനേജരായിട്ട് പ്രവർത്തിക്കവെയാണ് ഫാ. റോബിൻ ആദ്യമായി പീഡനവിവാദത്തിൽപ്പെടുന്നത്. ഏഴാം ക്‌ളാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ മടിയിൽ പിടിച്ചു ഇരുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കാര്യം ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടി വീട്ടുകാരോട് പരാതിപെടുകയായിരുന്നു . തുടർന്ന് മാതാപിതാക്കൾ അച്ഛനെ തെറി വിളിക്കുകയും ചെയ്തു.അന്ന് കേസാവാതിരിക്കാൻ സഭ ശിക്ഷ നടപടിയെടുത്ത് ഒതുക്കുകയും ചെയ്തു .
മാനന്തവാടിയിലെ തന്നെ ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഡീപോൾ. സ്‌കൂളിൽ നിന്നും ലൈംഗീക അപവാദം നേരിടുന്ന റോബിനെതിരെ അച്ചടക്ക നടപടികളൊന്നും തന്നെ സഭ എടുത്തിരുന്നില്ല. പിന്നീടിരുന്ന ഇടവകകളിലെല്ലാം ഇയാൾ സ്ത്രീ വിഷയത്തിൽ പേരു ദോഷം കേൾക്കുകയായുണ്ടായി.
ഒരു ഇടവകയിൽ വികാരിയായിരിക്കെ വിവാഹിതയായ വീട്ടമ്മയുമായി അവിഹിത ബന്ധം ഉണ്ടാക്കുകയും നാട്ടുകാർ കയ്യോടെ പിടികൂടുകയും ചെയ്തു. ആ സ്ത്രീയുടെ വിവാഹ മോചന സമയത്ത് സഭ അധികൃതർ സ്ത്രീയിൽ നിന്ന് മൊഴി എടുത്തിരുന്നു. അപ്പോൾ പോലും ഫാദറിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനുപുറമേ ഒട്ടേറെ ഇടവകകളിൽ റോബിൻ കുടുംബ കലഹമുണ്ടാക്കിയിരുന്നു.
കുടുംബം കലക്കിയും കുരുന്നുകളെ പീഡിപ്പിച്ചിരുന്നും കഴിഞ്ഞ ഇയാളെ ഫാരീസ് അബൂബക്കർ ദീപികയുടെ പ്രൊഡക്ഷൻ മാനേജർ ആക്കിയിരുന്നു.ഇത് മാനന്തവാടി രൂപത അറിഞ്ഞു തന്നെയായിരുന്നു.
2005-08 കാലഘട്ടത്തിൽ ആദ്യം പ്രൊഡക്ഷൻ മാനേജറാവുകയും പിന്നീട് അതിന്റെ എം.ഡിയായും പ്രവർത്തിച്ച ആളാണ് ഫാദർ റോബിൻ.ഫാരീസിന്റെ ദീപികയിലെ പ്രവർത്തനത്തെ എല്ലാം നിയന്ത്രിച്ച വ്യക്തിയാണ് റോബിൻ.
കർഷക സംഘടനയായ ഇൻഫാമിന്റെ മാനന്തവാടി രൂപതയുടെ കീഴിൽ ഡയറക്ടറുമായിരുന്നു. മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയുമായിരുന്നു. കൊട്ടിയൂർ മേഖലയിലും വലിയ നേതൃപദവിയിലിരുന്ന ആളാണ് വൈദികൻ. കൊട്ടിയൂർ വികസനസമിതിയുടെ ചെയർമാനായിരുന്നു. ഇൻഫാമിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനും ശ്രമിച്ച വ്യക്തിയാണ് റോബിൻ.
ദീപികയുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഫാരീസിന് എഴുതികൊടുക്കാൻ കാഞ്ഞിരപ്പള്ളി മെത്രാന് എല്ലാ വിധത്തിലുമുള്ള ഒത്താശയും ചെയ്തു കൊടുത്തത് റോബിനായിരുന്നു. ദീപികയിൽ ജോലി ചെയ്തിരുന്നപ്പോഴും ഇയാൾക്കെതിരെ ഗുരുതരമായ ലൈംഗീകാരോപണങ്ങൾ ഉയർന്നിരുന്നു . സ്ത്രീകളെ വെറുതെ വിടില്ലായിരുന്നുവെന്നാണ് അന്ന് ദീപികയിൽ ജോലി ചെയ്തിരുന്ന ചിലർ വെളുപ്പെടുത്തിയത്.
ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന റോയ് മാത്യു ഇയാളുടെ ലീലാവിലാസങ്ങളിൽ കുപിതനായ റോബിനെ തല്ലിയെന്ന വാർത്ത അന്ന് മാധ്യമങ്ങൾക്കിടയിൽ കൊട്ടിഘോഷിച്ചിരുന്നു. ദീപികയിൽ നിന്നും പുറത്തു ആയപ്പോൾ ഓഫിസിൽ നിന്ന് കമ്പ്യൂട്ടർ അടക്കമുള്ള ചില ഉപകരണങ്ങൾ എടുത്തുകൊണ്ടു പോയതിനു ചില ജീവനക്കാർ ഇയാളെ മർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇത്രെയേറെ വിവാദങ്ങൾ ഉണ്ടായിട്ടുപോലും പിന്നീട് ഇയാൾ പദവിയേറ്റത് മാനന്തവാടി രൂപതക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ സാരഥിയായിട്ടാണ്. സ്‌കൂളുകളുടെ അഡ്മിഷൻ , നിയമനങ്ങൾ തുടങ്ങിയ എല്ലാവിധ കാര്യങ്ങളിലും മെത്രാനെക്കാളും അധികാരമുള്ള പദവിയാണ് ഇയാൾ വഹിച്ചിരുന്നത്.
ഇക്കാലയളവിൽ അന്യ സംസ്ഥാനങ്ങളിലെ നേഴ്സിങ് കോളേജുകളിലേക്ക് പെൺകുട്ടികളെ അയക്കുന്ന കച്ചവടം കമ്മീഷൻ അടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. ആ കച്ചവടം കൊഴുത്തപ്പോൾ ആന്ധ്രയിൽ പൂട്ടിക്കിടന്ന കോളേജുകൾ വിലക്ക് വാങ്ങി ഇവയിൽ നേഴ്സിങ് വിദ്യാർത്ഥികളെ അങ്ങോട്ട് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു . ഇങ്ങനെ കൊണ്ടുപോകുന്ന പെൺകുട്ടികളെ ദുരുപയോഗിക്കുന്നു എന്ന് ചില പരാതികൾ ഉയർന്നതോടെ അത് സഭ ഇടപെട്ട് നിർത്തിച്ചു.
സഭാ അധികാരികളുമായി കാര്യമായ ബന്ധം ഇദ്ദേഹത്തിനില്ലായിരുന്നു. പോലീസിനും രാഷ്ട്രീയക്കാർക്കിടയിലുമുള്ള ബന്ധമാണ് ഇയാൾ പ്രധാനായുധമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനങ്ങൾ ഇയാൾ തുടർന്നത്. തുടർന്ന് ചില വൈദികർ ഇയാളെ കെണിയിലാക്കുകയും അതീവ രഹസ്യമായി കാനഡയിലേക്ക് വിമാനം കയറാൻ തീരുമാനിച്ച ഇയാളെ പോലീസ് പിടികൂടിയത്.
റോബിൻ കാനഡയിൽ പറന്നിരുന്നവെങ്കിൽ രക്ഷപ്പെടുമായിരുന്നു. ഫാരീസ് അബൂബേക്കറിന്റെ അടുപ്പക്കാരനായ ഫാദർ ഇത്തരത്തിൽ രക്ഷപ്പെട്ടാൽ അത് പിണറായിയുടെ മേൽ ആരോപണമായി പതിക്കുമായിരുന്നു. നേരത്തെ, വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നതായും പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നു.
പത്രസ്ഥാപനത്തിന്റെ പഴയ സ്വാധീനവും രൂപതയുടെ പിന്തുണയും ഉപയോഗിച്ച് പീഡനക്കേസ് ഒതുക്കാൻ തീവ്രശ്രമമാണ് ഫാദർ നടത്തിയതെന്ന പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു.
അതിനിടെ കേസിന്റെ അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നു മാനന്തവാടി രൂപത അറിയിപ്പ് നൽകി . ഫാ. റോബിനെതിരായ പരാതിയെക്കുറിച്ച് സഭാപരമായ അന്വേഷണങ്ങൾക്കായി പ്രത്യേകകമ്മിറ്റിയെ മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം നിയോഗിച്ചു.
ഫാ. റോബിനെ ബിഷപ് സസ്പെൻഡ് ചെയ്തു. ഇടവക വികാരിസ്ഥാനത്തുനിന്നു നീക്കുകയും കുർബാന അർപ്പിക്കുന്നതിനും വചനപ്രഘോഷണം നടത്തുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തു . ബിഷപ്പിന്റെ കൽപ്പന കൊട്ടിയൂർ ഇടവകയിലും മാനന്തവാടി രൂപതയിലെ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. വികാരി സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടതോടെ സ്‌കൂൾ മാനേജർ പദവിയും അദ്ദേഹത്തിൽനിന്നു മാറ്റപ്പെട്ടതായി രൂപതാ പി.ആർ.ഒ. അഡ്വ. ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചിരുന്നു . കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ വൈദികൻ ഉൾപ്പെട്ട വാർത്ത സഭ ഗൗരവത്തോടെ കാണുന്നതായി കെ.സി.ബി.സി വക്താവും പ്രതികരിച്ചിരുന്നു .
https://www.facebook.com/Malayalivartha