പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള , യൂത്ത് കോണ്‍ഗ്രസ്സിന്‍റെ മിന്നല്‍ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ മാസം ഏഴാം തീയ്യതി മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിട്ട ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കികൊണ്ടാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തിലൂടെ പൊതു ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.
മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായിരുന്നു ചെന്നിത്തലയുടെ അന്നത്തെ പോസ്റ്റ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹര്‍ത്താല് വേണ്ട എന്നും ചെന്നിത്തല അന്ന് പറഞ്ഞിരുന്നു.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി ആയിരിക്കെ ഞാൻ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസ്സാക്കണം.
ഈ പോസ്റ്റിന് താഴെ വിമര്‍ശിച്ചും പരിഹസിച്ചുമുളള നിരവധി കമന്‍റുകളാണ് ഇപ്പോള്‍ വരുന്നത്. 'ഇന്നത്തെ ഹർത്താൽ, മിന്നൽ ഹർത്താൽ വകുപ്പിൽ വരുമോ ഇല്ലയോ എന്ന് ചെന്നിത്തല വ്യക്തമാക്കണം' എന്നു പറഞ്ഞുകൊണ്ടുളള കമന്‍റുകളാണ് ഏറെയും. 'ഇന്നത്തെ വിശുദ്ധ ഹർത്താൽ ഒരാഴ്ച്ച മുമ്പ് പ്രഖ്യാപിച്ചതാണെന്ന് എത്ര പേർക്കറിയാം' - ഇതായിരുന്നു മറ്റൊരു കമന്‍റ്. 'സ്വന്തം വാക്കുകൾക്ക് ഉത്തരാവദിത്തവും വിലയുമുണ്ടെങ്കിൽ ഇന്നത്തെ ഹർത്താലിനോടും ചെന്നിത്തല ഇങ്ങനെ പ്രതികരിക്കണം' എന്നായിരുന്നു അടുത്ത കമന്‍റ്. ഇതിനുപുറമേ, ഇന്നത്തെ അനാവശ്യ ഹർത്താൽ പിന്നെന്തിനാ സാറെ,
സാറേ ഹർത്താൽ പാപമല്ലേ സാറേ...
വിശുദ്ധ കൊൺഗ്രസുകാർ ഹർത്താൽ
നടത്താൻ പാടുണ്ടോ...അതോ കോൺഗ്രസ് ഹർത്താൽ ഹലാൽഹർത്താലാണോ
മിസ്റ്റര്‍ രമശ് ചെന്നിത്തല
പിണറായി വിജയനൊക്കെ ഇന്നലെ കല്ല്യാണത്തിനുണ്ടായിരുന്നല്ലോ..
രണ്ട് യൂത്ത് കോണ്‍ഗ്രസുക്കാര്‍ കാസര്‍ഗോഡ് കൊല്ല പെട്ടിട്ടുണ്ട് നേതാക്കള്‍ക്കും നേതാക്കളുടെ മക്കള്‍ക്കും സുഖമാണല്ലോ കൊല്ല പെടുന്നതും രക്ത സാക്ഷികളാവുന്നതും പാവങ്ങളുടെ മക്കളും പിണറായി വിജയന്‍റേയും രമേശ് ചെന്നിതലയുമൊക്കെ മക്കളും കുടുംബവും രാഷ്ട്രീയം കൊണ്ട് കോടീശ്വരന്‍മാരായി അവര്‍ തന്ത്ര പരമായി അണികളെ തമ്മിലടിപ്പിച്ച് ഒരിലയില്‍ സ്നേഹത്തോടെ ഉണ്ണുന്നു..
പാവപ്പെട്ട യുവാക്കള്‍ കൊലക്കത്തിക്ക് ഇരയാവുന്നു ഇങ്ങനെ മരണപെടുന്നവര്‍ക്കും ഉണ്ട് മോഹങ്ങളും സ്വപ്നങ്ങളും...
അവരും നമ്മുക്കിടയില്‍ ജീവിക്കുന്നവരാണ്..
കൊല്ലപെട്ടവരുടെകുടുംബത്തിന് പോയി...
അണികള്‍ കൊല്ലപെടുന്നതിലൊന്നും നേതാക്കള്‍ക്ക് പരിഭവമില്ല അവര്‍ക്ക് അവരുടെ കുടുംബമാണ് വലുത് അതവര്‍ ഭംഗിയായി സംരക്ഷിക്കുന്നുണ്ട്..
കൊലപാത രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആതമാര്‍ത്ഥമായി രഗത്ത് വരാത്തത് ദുരൂഹമാണ്..
ഇങ്ങനെ നിരവധി കമന്റുകളാണ് ഇപ്പോൾ ചെന്നിത്തലയുടെ പോസ്റ്റിനു താഴെ വരുന്നത്.ഹർത്താലിനെ തുടർന്ന്സോഷ്യൽ മീഡിയ ഇപ്പോൾ ചെന്നിത്തലയ്ക്ക് പൊങ്കാലയിടുകയാണ്.ഇങ്ങനെ രമേശ് ചെന്നിത്തലയെ ആക്രോശിച്ചുകൊണ്ട് ഒട്ടേറെ മന്റുകളാണ് മിനിറ്റുകൾ തോറും വന്നുകൊണ്ടിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ :-
മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇതിന്റെ വെളിച്ചത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി ആയിരിക്കെ ഞാൻ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസ്സാക്കണം.
ഹൈക്കോടതി പറയുന്ന ഇതേ ആവശ്യത്തിനാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അന്ന് കൊണ്ടു വന്നത്. അതില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്.
ഇപ്പോള്‍ കോടതി അത് ഏഴ് ദിവസമാക്കിയിരിക്കുന്നു. അന്ന് ഞാൻ ആ ബില്ല് കൊണ്ടു വന്നപ്പോള്‍ കരിനിയമം എന്ന് പറഞ്ഞ് ശക്തിയായി എതിര്‍ത്തത് ഇടതുമുന്നണി ആയിരുന്നു. അന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം പിന്നീട് നിയമം ആക്കാൻ കഴിഞ്ഞില്ല.
ഹര്‍ത്താലിന്റെയും മറ്റും മറവില്‍ പൊതു സ്വത്ത് എന്ന പോലെ സ്വകാര്യ സ്വത്തും നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാനുള്ള ഇടതു മന്ത്രിസഭയുടെ തീരുമാനം സി.പി.എമ്മിന്റെ വൈകി വന്ന വിവേകമാണ്. സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ പൊതു സ്വത്തും സ്വകാര്യ സ്വത്തും നശിപ്പിച്ചിട്ടുള്ളത് സി.പി.എം ആണ്.
ഇപ്പോള്‍ അവര്‍ അധികാരത്തിലേറിയപ്പോള്‍ ബി.ജെ.പിക്കാര്‍ അത് തന്നെ ചെയ്യുന്നത് കണ്ടപ്പോഴാണ് സി.പി.എമ്മിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇപ്പോഴെങ്കിലും സി.പി.എമ്മിന് അത് തെറ്റാണെന്ന് മനസിലായതില്‍ സന്തോഷമുണ്ട്.
യു.ഡി.എഫ് ഒരിക്കലും അക്രമത്തില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍ പാടില്ല എന്നാണ് യു.ഡി.എഫ് നയം. അവസാന ആയുധമായാണ് ഹര്‍ത്താല്‍ പ്രയോഗിക്കേണ്ടത്. അതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടു വന്നത്.
നേരത്തെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പിന്നിൽ സിപിഎമ്മിനെ വിമർശിച്ചുകൊണ്ട് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് സിപിഐഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു .
യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഐഎം ആക്രമണമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ് സിപിഐഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.ഹര്‍ത്താല്‍ യുഡിഎഫ് ഒറ്റക്കെട്ടായി വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha