റോഡിൽ ഒരു മരണക്കിണർ; ഭയപ്പാടോടെ നാട്ടുകാർ; ജനപ്രധികളുടെ അനാസ്ഥയ്ക്ക് എതിരായി പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികൾ
തട്ട:മാമൂട് -മങ്കുഴി റോഡിൽ യാത്രക്കാർക്ക് പേടിസ്വപ്നമായി മരണകിണർ. പ്രദേശവാസികൾ സ്ഥിരമായി യാത്രചെയ്യുന്ന പൊതുവഴിയിലാണ് അപകടകരമാം വിധം കുഴി നിർമ്മിച്ചിരിക്കുന്നതിന്. പ്രദേശത്തെ രണ്ട് പ്രധാനറോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിനാണ് ഈ ദുരവസ്ഥ. കനാലിലേക്ക് വെള്ളം പോകുന്നില്ല എന്നതിനെ തുടർന്ന് നിർമ്മിച്ച കുഴിയാണ് ഇപ്പോൾ നാട്ടുകാർക്ക് പേടിസ്വപ്നം. പാതിവഴിയിൽ ഉപേക്ഷിച്ച നിർമ്മാണപ്രവർത്തനങ്ങൾ മാസങ്ങൾ പലത് കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല.
പ്രദേശത്തെ പ്രധാന ആരോഗ്യകേന്ദ്രത്തിലേക്ക് പോകുന്നതിനായി നാട്ടുകാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇത്. റോഡിന്റെ മധ്യഭാഗത്ത് സ്ഥിചെയ്യുന്ന അപകട കുഴികാരണം സമീപത്തെ സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നത് വരെ മാതാപിതാക്കൾ ഭയപ്പാടോടെയാണ്. റോഡിന്റെ ശോചനീയാവസ്ഥ തിരിച്ചറിഞ്ഞിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. ജനപ്രധികളുടെ അനാസ്ഥയ്ക്ക് എതിരായി നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്
റിപ്പോർട്ട് ; റിജോ
https://www.facebook.com/Malayalivartha