പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലഹരിമാഫിയ സംഘം വീട്ടില്‍നിന്നു രാത്രി രണ്ടുമണിക്ക് വിളിച്ചിറക്കി കൊണ്ടുപോയത് കുഴിപ്പള്ളി ബീച്ചിലേക്ക്... പെൺകുട്ടികൾക്ക് ബീയറും മദ്യവും കഞ്ചാവും ബലം പ്രയോഗിച്ച് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെ പോലീസ് പെട്രോളിംഗ് സംഘത്തെ കണ്ട് പേടിച്ചോടി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിനു സമീപം െബെക്കിലെത്തുകയും വീടിനുള്ളില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടികളെ പ്രതികള്‍ െബെക്കില്‍ കുഴുപ്പിള്ളി ബീച്ചിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ബിയറും കഞ്ചാവും നല്‍കി. പീഡനത്തിനു ശ്രമിക്കവെ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഈ സമയം ഇതുവഴി വന്ന പോലീസ് പട്രോളിങ് ജീപ്പ് കണ്ടു പ്രതികള്‍ ഓടിയൊളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭീതിയില്‍ പെണ്‍കുട്ടികളും ഓടി രക്ഷപ്പെട്ടു. ഇതിലൊരാള്‍ പരിചയക്കാരനായ യുവാവിനെ മൊെബെലില്‍ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. മറ്റു രണ്ടുപേരെ അന്വേഷിച്ചു. കടലില്‍ ചാടിയിരിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പോലീസും അഗ്നിശമനസേനയും ഞായറാഴ്ച മണിക്കൂറുകളോളം കടല്‍ത്തീരത്തു തപ്പി.
പിന്നീടു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു മറ്റു രണ്ടു കുട്ടികളെ കണ്ടെത്തി. ആലുവ ഡിെവെ.എസ്.പി. വിദ്യാധരന്റെ നിര്‍ദേശാനുസരണം സി.ഐ: സജിന്‍ ശശി, എസ്.ഐ: സംഗീത് ജോബ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ബാലികമാരെ കടത്തിക്കൊണ്ടുവന്നതാണെന്നും സംഭവത്തിനു പിന്നില്‍ മദ്യ-മയക്കുമരുന്ന് റാക്കറ്റാണെന്നും മനസിലാക്കി പ്രതികെള അറസ്റ്റ് ചെയ്തത്. കുഴുപ്പിള്ളി ബീച്ചില്‍ വാടേപ്പറമ്ബില്‍ വിഷ്ണു (25), എടവനക്കാട് മായാബസാര്‍ കറുത്താട്ടി നജ്മല്‍ (26), കുഴുപ്പിള്ളി നികത്തുതറ ഷിജില്‍ (29) എന്നിവരെയാണു ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍നിന്നു രാത്രിയില്‍ കടത്തിക്കൊണ്ടുപോയി മദ്യവും കഞ്ചാവും നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കുഴിപ്പള്ളി ബീച്ചില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായത്.
ഷിജിലിന്റെ വീട്ടില്‍നിന്നു പോലീസ് കഞ്ചാവു പിടിച്ചെടുത്തിട്ടുണ്ട്. വിഷ്ണുവും നജ്മലും അടുത്തിടെ കുഴുപ്പിള്ളി ബീച്ചില്‍ നടന്ന ഗജേന്ദ്രന്‍ വധക്കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. സൗഹൃദം നടിച്ചു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ലഹരിമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
https://www.facebook.com/Malayalivartha























