Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തൊടുപുഴ പാലത്തിലെത്തിയപ്പോൾ ആംബുലൻസ് നിർത്താൻ അരുൺ ആവശ്യപ്പെട്ടു, മുൻസീറ്റിലിരുന്ന യുവതിയെ തർക്കത്തിനൊടുവിൽ അരുൺ ഇരുന്ന സീറ്റിനടുത്തേയ്ക്ക് മാറ്റി:- മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ കണ്ടില്ലെന്ന് നടിച്ച് അരുൺ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു കുട്ടിയുടെ അമ്മ...

09 APRIL 2019 10:43 AM IST
മലയാളി വാര്‍ത്ത

തൊടുപുഴയിൽ രണ്ടു കുട്ടികളെ മാത്രമല്ല, അവരുടെ അമ്മയായ യുവതിയെയും അരുൺ ആനന്ദ് ആക്രമിച്ചിരുന്നതായി പൊലീസ്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ വടികൊണ്ട് അടിയേറ്റതിന്റെയും തൊഴിയേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ദീർഘകാലമായി മർദനമേറ്റതിന്റെ ചതവുകളുമുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും യുവതിയെ പരിശോധിച്ചു. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.

മർദനമേറ്റു മരിച്ച കുട്ടിയുടെ നാലു വയസ്സുള്ള അനുജനെ ഉപദ്രവിച്ചതു സംബന്ധിച്ച പോക്സോ കേസിൽ പ്രതി അരുൺ ആനന്ദിനെ ഇന്നു പൊലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. സഹ തടവുകാരിൽ നിന്നു ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. അമ്മയും യുവതിയും ഇളയ കുട്ടിയും കുടുംബശ്രീക്കു കീഴിലുള്ള ‘സ്നേഹിത’യുടെ ഇടുക്കിയിലെ സംരക്ഷണ കേന്ദ്രത്തിലാണ്.

അതേ സമയം ബോധമില്ലാത്ത അവസ്ഥയിൽ മാർച്ച് 28 ന് പുലർച്ചെ 3.55 നാണ് കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. 3.56 ന് ആശുപത്രിലെ എമർജൻസി സ്പെഷലിസ്റ്റിനെ വിവരമറിയിക്കുകയും, 4.05 ന് ഇദ്ദേഹം ആശുപത്രിലെത്തുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിക്ക് എന്താണു സംഭവിച്ചതെന്ന് അമ്മയോടു ചോദിച്ചപ്പോൾ ‘ഒരു ശബ്ദം കേട്ടു, സോഫയിൽ നിന്നു വീണതായി സംശയിക്കുന്നു’ എന്നു മാത്രം അവർ പറഞ്ഞു. പിന്നെ അവർ ഫോൺ ചെയ്യുന്ന തിരക്കിലായിരുന്നു- ഡോക്ടർ വ്യക്തമാക്കുന്നു.

കുട്ടിയുടെ സിടി സ്കാൻ എടുക്കാൻ തുടങ്ങിയപ്പോൾ അരുൺ ആനന്ദ് മുറിയിലേക്കു കയറി വന്നു. എന്താണു കുട്ടിക്കു സംഭവിച്ചതെന്നു ചോദിച്ചപ്പോൾ അയൽ വീട്ടിലെ കുട്ടികൾ കുട്ടിയെ തള്ളിയിട്ടുവെന്നാണ് അരുൺ പറഞ്ഞത്. കുട്ടിയുടെ അമ്മയുടെയും, അരുണിന്റെയും വാക്കുകളിൽ പൊരുത്തക്കേടു കണ്ടെത്തിയതോടെ ഇത് മെഡിക്കോ ലീഗൽ കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും, തൊടുപുഴ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശിച്ചു. കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് ഇരുവരുടെയും പെരുമാറ്റത്തിൽ നിന്നു വ്യക്തമായി. സിടി സ്കാനെടുത്തപ്പോൾ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവവും കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തീരുമാനിച്ചതോടെ ന്യൂറോ സർജനെയും വിളിച്ചു വരുത്തി. ഈ സമയമത്രയും പ്രശ്നത്തിന്റെ ഗൗരവം കുട്ടിയുടെ അമ്മയ്ക്കും, അരുണിനും മനസിലായെന്നു തോന്നിയില്ല.

അരുൺ മദ്യപിച്ച നിലയിലായിരുന്നു. കുട്ടിയുടെ അമ്മയായ യുവതി എപ്പോഴും ഫോൺ ചെയ്യുന്ന തിരക്കിലും. കുട്ടിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നു ആവർത്തിച്ചു പറഞ്ഞെങ്കിലും, അതിന് ഇരുവരും സമ്മതിച്ചില്ല. ഇതും ഞങ്ങളുടെ സംശയം വർധിപ്പിച്ചു. യഥാസമയം പൊലീസ് സ്ഥലത്ത് എത്തിയില്ലായിരുന്നുവെങ്കിൽ കുട്ടിയുടെ അമ്മയും അരുണും കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലം വിടുമായിരുന്നു എന്നുപോലും ഞങ്ങൾക്കു തോന്നി- ഡോക്ടർ പറയുന്നു.

കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടും അരുൺ വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നതുപോലെ തോന്നി. അനാവശ്യമായി തർക്കിച്ച് സമയവും നഷ്ടപ്പെടുത്തി. അമൃത ആശുപത്രിയിലേക്കു കൊണ്ടു പോയാൽ മതിയെന്നാണു അരുൺ നിരന്തരം ആവശ്യപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിക്കാൻ വേണ്ടി ആയിരുന്നോ ഇതെന്ന് ഇപ്പോൾ സംശയം തോന്നുന്നു. ആംബുലൻസിൽ കയറാനും ഇയാൾ തയാറായില്ല. കാറിൽ പിന്നാലെയെത്താമെന്നും ശാഠ്യം പിടിച്ചു.

കാൽ നിലത്തുറയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അരുൺ. പൊലീസ് ഇടപെട്ടാണ് ഇയാളെ ആംബുലൻസിനുള്ളിൽ കയറ്റിയത്. കുട്ടിയുടെ അമ്മയോട് കാർ ഡ്രൈവ് ചെയ്ത് എത്താനും ഇയാൾ ആവശ്യപ്പെട്ടു. പൊലീസിനോടും വഴക്കിട്ടു. യുവതിയോട് ആംബുലൻസിൽ തന്നെ കയറാൻ പറഞ്ഞ പൊലീസ് അവരെ മുൻസീറ്റിൽ ഇരുത്തി. അരുൺ കാണാതെ യുവതിയെ മുൻസീറ്റിൽ ഇരുത്തുകയായിരുന്നു.

തൊടുപുഴ പാലത്തിലെത്തിയപ്പോൾ ആംബുലൻസ് നിർത്താൻ അരുൺ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ കാറിൽ പിന്നാലെ വരുന്നുണ്ടോയെന്നു നോക്കാനാണ് ആംബുലൻസ് നിർത്തിച്ചത്. ഇതിനിടെ മുൻവശത്ത് ഇരിക്കുന്ന യുവതിയെ ഇയാൾ കണ്ടു. അതോടെ അതിനെച്ചൊല്ലിയായി ബഹളം. തുടർന്ന് ആംബുലൻസിനുള്ളിലെ വാതിലിലൂടെ കുട്ടിയുടെ അമ്മയെ അരുൺ ഇരുന്ന സീറ്റിനടുത്തെത്തിച്ചു. ഈ സമയം സ്ട്രെച്ചറിൽ, മരണവുമായി മല്ലിടുകയായിരുന്ന കുട്ടിയെ ഇവർ ശ്രദ്ധിച്ചതേയില്ല. അരുൺ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു യുവതിയെന്നു തോന്നി. അരമണിക്കൂറിനുള്ളിൽ കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചു- കുട്ടിയെ തൊടുപുഴയിൽ നിന്ന് കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയ ഐസിയു ആംബുലൻസിലെ നഴ്സ് വെളിപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends