വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് വിവാഹവീട്ടിൽ.... ഇരിട്ടിയിലെ കല്യാണ വീട് പൂരപറമ്പാക്കിയ സംഭവം ഇങ്ങനെ...
കല്യാണവീട് പൂരപ്പറമ്പാക്കി വിദ്യാർത്ഥി സംഘം. വാക്ക് തർക്കം കൊണ്ടെത്തിച്ചത് കുട്ടത്തല്ലിലേക്ക്.ശനിയാഴ്ച രാത്രി 10 മണിക്ക് കണ്ണൂര്‍ ജില്ലയിലെ അയ്യംകുന്ന് ചരളില്‍ ആണ് സംഭവം. കരിക്കോട്ടക്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചരളില്‍ ഒരു വിവാഹ വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചരള്‍ സ്വദേശികളായ വേണ്ടാ മലയില്‍ ഹൗസില്‍ കിഷോര്‍ (17), തച്ചിലോടിയില്‍ ഹൗസില്‍ അമല്‍ ടി.ആര്‍ (19), ഇളയാട്ടുപടിയില്‍ കൃഷ്ണകുമാര്‍ (18), തേക്കും പൊയ്കയില്‍ വിജയ് പ്രസാദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അക്രമത്തില്‍ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും തിരിച്ചു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ വിവാഹ വീടിന് മുന്നില്‍ റോഡില്‍ ബൈക്ക് തടഞ്ഞ് വെച്ച് മുണ്ടയാംപറമ്ബ് സ്വദേശിയും ചെങ്കല്‍ ലോറി ഡ്രൈവറുമായ ദിലിപ് (34), ചെങ്കല്‍ ലോറി ഡ്രൈവര്‍മാരായ ചരള്‍ വാരപ്പടവില്‍ ഹൗസില്‍ ശ്രീജിത്ത് (36), ചരള്‍ പാറേക്കാട്ടില്‍ സിനോജ് (35), ചരള്‍ പാറേക്കാട്ടില്‍ ജ്യോബിഷ് (36), ചരള്‍ കാവിന്‍ കിഴക്കേയില്‍ മനു (34), മുണ്ടായറമ്ബറമ്ബ് സ്വദേശി ഗോപാലകൃഷ്ണന്‍ (49) എന്നിവര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha