Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

പൊട്ടിത്തെറിക്ക് മുമ്പ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരനെ മൂന്നാം സ്ഥാനത്ത് ആക്കിയതിന് പ്രായശ്ചിത്തമായി മന്ത്രി പദവി; ദിവകാരന്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തിയത് വെറും സൂചന മാത്രം 

25 MAY 2019 08:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട സി.ദിവാകരന്‍ സംസ്ഥാന മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച ദിവാകരനെ മന്ത്രിസ്ഥാനം കാണിച്ചാണ് സി പി ഐ മത്സരിപ്പിച്ചത്. 

തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ശശിതരൂരിന് മറിച്ചു നല്‍കിയെന്ന ഗുരുതര ആരോപണം സി പി എമ്മിനെതിരെ ഉന്നയിച്ച ദിവാകരന്‍ മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ദിവാകരനെ അനുനയിക്കാനുള്ള ശ്രമങ്ങള്‍ സിപിഐ തകൃതിയായി നടത്തിവരികയാണ്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ ഇപ്പോഴത്തെ ഏതെങ്കിലുമൊരു സി പി ഐ മന്ത്രിയെ മാറ്റേണ്ടി വരും. 

അതേസമയം നാല്‍പ്പത്തിയഞ്ച് സീറ്റുകളില്‍ മത്സരിച്ച സി പി എം ജയിച്ചത് മൂന്നു സീറ്റുകളില്‍ മാത്രമാണ്. സി പി ഐ മത്സരിച്ചത് 55 സീറ്റുകളില്‍.ജയിച്ചത് രണ്ടെണ്ണത്തില്‍. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സിപിഐക്ക് ദേശീയ പാര്‍ട്ടി പദവിയും നഷ്ടപ്പെടും. സിപിഎം ദേശീയ പാര്‍ട്ടിയായി തുടരും. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുകളെങ്കിലും നേടണം, ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് അംഗങ്ങളെയെങ്കിലും ജയിപ്പിക്കണം എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള വ്യവസ്ഥ.

മൊത്തം സീറ്റുകളുടെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം, മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാകണം. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം വേണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടി പദവിക്കായി വേണ്ടത്.

ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. അതേസമയം 2021 വരെ വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനേ സിപിഐക്ക് സാധിക്കുകയുള്ളു.

ഇന്ത്യയില്‍ ഇടത് പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് മേയ് 23 ലെ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ജന്മോദ്ദേശ്യം മറന്നതാണ് പാര്‍ട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വരാനുള്ള പ്രധാന കാരണം. എന്നാല്‍ പാര്‍ട്ടി ഒരിക്കലും അക്കാര്യം സമ്മതിക്കില്ല. പാര്‍ലെമെന്ററി വ്യാമോഹമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തറപറ്റിച്ച പ്രഥാന കാരണം. സി.ദിവാകരന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. 

ദിവാകരനെതിരെ സി പി ഐയില്‍ കാനം രാജേന്ദന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. 26 ശതമാനം വോട്ട് മാത്രം വാങ്ങി ജയിച്ച ദിവാകരനെ ഒരു തരത്തിലും അംഗീകരിക്കരുതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇടതുമുന്നണിയുടെ സത് പേരിന് തന്നെ ദിവാകരന്‍ കളങ്കമുണ്ടാക്കിയതായി ഇവര്‍ വിശ്വസിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുവിതരണ മന്ത്രിയായിരിക്കെ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും ദിവാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐയുടെ പേയ്‌മെന്റ് സീറ്റ് ആരോപണവും മുമ്പ് ദിവാകരനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കൊണ്ട് ദിവാകരന്റെ വായടിപ്പിക്കാന്‍ കഴിയില്ല. പിണറായിയും ദിവാകരനും തമ്മില്‍ നല്ല ബന്ധമില്ല. ദിവാകരന്‍ എം എല്‍ എ ആയപ്പോള്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പിണറായി ചരടുവലിച്ചിരുന്നു. ദിവാകരന്‍ പിണറായിയെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്ന ആരോപണം മുമ്പേയുണ്ട്. 

ദിവാകരനെ എങ്ങനെ മന്ത്രിയാക്കാതിരിക്കാം എന്നതാണ് സിപി ഐയുടെ ആലോചന. ഇസ്മായില്‍ പക്ഷക്കാരനാണ് ദിവാകരന്‍ അതു കൊണ്ടുതന്നെ ദിവാകരന്‍ മന്ത്രിയായാലും തങ്ങളോട് കൂറുപുലര്‍ത്തില്ലെന്ന് കാനപക്ഷം വിശ്വസിക്കുന്നു. ദിവാകരനെ മന്ത്രിയാക്കേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ ചെറിയ തോതിലെങ്കിലും അഴിച്ചു പണിയുണ്ടായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (33 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (38 minutes ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (42 minutes ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (47 minutes ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (1 hour ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (1 hour ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (2 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (2 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (3 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (3 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (3 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (3 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (3 hours ago)

Malayali Vartha Recommends