Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

പൊട്ടിത്തെറിക്ക് മുമ്പ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരനെ മൂന്നാം സ്ഥാനത്ത് ആക്കിയതിന് പ്രായശ്ചിത്തമായി മന്ത്രി പദവി; ദിവകാരന്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തിയത് വെറും സൂചന മാത്രം 

25 MAY 2019 08:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട സി.ദിവാകരന്‍ സംസ്ഥാന മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച ദിവാകരനെ മന്ത്രിസ്ഥാനം കാണിച്ചാണ് സി പി ഐ മത്സരിപ്പിച്ചത്. 

തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ശശിതരൂരിന് മറിച്ചു നല്‍കിയെന്ന ഗുരുതര ആരോപണം സി പി എമ്മിനെതിരെ ഉന്നയിച്ച ദിവാകരന്‍ മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ദിവാകരനെ അനുനയിക്കാനുള്ള ശ്രമങ്ങള്‍ സിപിഐ തകൃതിയായി നടത്തിവരികയാണ്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ ഇപ്പോഴത്തെ ഏതെങ്കിലുമൊരു സി പി ഐ മന്ത്രിയെ മാറ്റേണ്ടി വരും. 

അതേസമയം നാല്‍പ്പത്തിയഞ്ച് സീറ്റുകളില്‍ മത്സരിച്ച സി പി എം ജയിച്ചത് മൂന്നു സീറ്റുകളില്‍ മാത്രമാണ്. സി പി ഐ മത്സരിച്ചത് 55 സീറ്റുകളില്‍.ജയിച്ചത് രണ്ടെണ്ണത്തില്‍. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സിപിഐക്ക് ദേശീയ പാര്‍ട്ടി പദവിയും നഷ്ടപ്പെടും. സിപിഎം ദേശീയ പാര്‍ട്ടിയായി തുടരും. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുകളെങ്കിലും നേടണം, ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് അംഗങ്ങളെയെങ്കിലും ജയിപ്പിക്കണം എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള വ്യവസ്ഥ.

മൊത്തം സീറ്റുകളുടെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം, മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാകണം. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം വേണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടി പദവിക്കായി വേണ്ടത്.

ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. അതേസമയം 2021 വരെ വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനേ സിപിഐക്ക് സാധിക്കുകയുള്ളു.

ഇന്ത്യയില്‍ ഇടത് പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് മേയ് 23 ലെ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ജന്മോദ്ദേശ്യം മറന്നതാണ് പാര്‍ട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വരാനുള്ള പ്രധാന കാരണം. എന്നാല്‍ പാര്‍ട്ടി ഒരിക്കലും അക്കാര്യം സമ്മതിക്കില്ല. പാര്‍ലെമെന്ററി വ്യാമോഹമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തറപറ്റിച്ച പ്രഥാന കാരണം. സി.ദിവാകരന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. 

ദിവാകരനെതിരെ സി പി ഐയില്‍ കാനം രാജേന്ദന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. 26 ശതമാനം വോട്ട് മാത്രം വാങ്ങി ജയിച്ച ദിവാകരനെ ഒരു തരത്തിലും അംഗീകരിക്കരുതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇടതുമുന്നണിയുടെ സത് പേരിന് തന്നെ ദിവാകരന്‍ കളങ്കമുണ്ടാക്കിയതായി ഇവര്‍ വിശ്വസിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുവിതരണ മന്ത്രിയായിരിക്കെ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും ദിവാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐയുടെ പേയ്‌മെന്റ് സീറ്റ് ആരോപണവും മുമ്പ് ദിവാകരനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കൊണ്ട് ദിവാകരന്റെ വായടിപ്പിക്കാന്‍ കഴിയില്ല. പിണറായിയും ദിവാകരനും തമ്മില്‍ നല്ല ബന്ധമില്ല. ദിവാകരന്‍ എം എല്‍ എ ആയപ്പോള്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പിണറായി ചരടുവലിച്ചിരുന്നു. ദിവാകരന്‍ പിണറായിയെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്ന ആരോപണം മുമ്പേയുണ്ട്. 

ദിവാകരനെ എങ്ങനെ മന്ത്രിയാക്കാതിരിക്കാം എന്നതാണ് സിപി ഐയുടെ ആലോചന. ഇസ്മായില്‍ പക്ഷക്കാരനാണ് ദിവാകരന്‍ അതു കൊണ്ടുതന്നെ ദിവാകരന്‍ മന്ത്രിയായാലും തങ്ങളോട് കൂറുപുലര്‍ത്തില്ലെന്ന് കാനപക്ഷം വിശ്വസിക്കുന്നു. ദിവാകരനെ മന്ത്രിയാക്കേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ ചെറിയ തോതിലെങ്കിലും അഴിച്ചു പണിയുണ്ടായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (6 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (6 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (6 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (6 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (7 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (7 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (7 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (7 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (10 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (10 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (11 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (11 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (11 hours ago)

Malayali Vartha Recommends