Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പൊട്ടിത്തെറിക്ക് മുമ്പ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരനെ മൂന്നാം സ്ഥാനത്ത് ആക്കിയതിന് പ്രായശ്ചിത്തമായി മന്ത്രി പദവി; ദിവകാരന്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തിയത് വെറും സൂചന മാത്രം 

25 MAY 2019 08:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട സി.ദിവാകരന്‍ സംസ്ഥാന മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച ദിവാകരനെ മന്ത്രിസ്ഥാനം കാണിച്ചാണ് സി പി ഐ മത്സരിപ്പിച്ചത്. 

തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ശശിതരൂരിന് മറിച്ചു നല്‍കിയെന്ന ഗുരുതര ആരോപണം സി പി എമ്മിനെതിരെ ഉന്നയിച്ച ദിവാകരന്‍ മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ദിവാകരനെ അനുനയിക്കാനുള്ള ശ്രമങ്ങള്‍ സിപിഐ തകൃതിയായി നടത്തിവരികയാണ്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ ഇപ്പോഴത്തെ ഏതെങ്കിലുമൊരു സി പി ഐ മന്ത്രിയെ മാറ്റേണ്ടി വരും. 

അതേസമയം നാല്‍പ്പത്തിയഞ്ച് സീറ്റുകളില്‍ മത്സരിച്ച സി പി എം ജയിച്ചത് മൂന്നു സീറ്റുകളില്‍ മാത്രമാണ്. സി പി ഐ മത്സരിച്ചത് 55 സീറ്റുകളില്‍.ജയിച്ചത് രണ്ടെണ്ണത്തില്‍. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സിപിഐക്ക് ദേശീയ പാര്‍ട്ടി പദവിയും നഷ്ടപ്പെടും. സിപിഎം ദേശീയ പാര്‍ട്ടിയായി തുടരും. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുകളെങ്കിലും നേടണം, ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് അംഗങ്ങളെയെങ്കിലും ജയിപ്പിക്കണം എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള വ്യവസ്ഥ.

മൊത്തം സീറ്റുകളുടെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം, മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാകണം. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം വേണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടി പദവിക്കായി വേണ്ടത്.

ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. അതേസമയം 2021 വരെ വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനേ സിപിഐക്ക് സാധിക്കുകയുള്ളു.

ഇന്ത്യയില്‍ ഇടത് പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് മേയ് 23 ലെ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ജന്മോദ്ദേശ്യം മറന്നതാണ് പാര്‍ട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വരാനുള്ള പ്രധാന കാരണം. എന്നാല്‍ പാര്‍ട്ടി ഒരിക്കലും അക്കാര്യം സമ്മതിക്കില്ല. പാര്‍ലെമെന്ററി വ്യാമോഹമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തറപറ്റിച്ച പ്രഥാന കാരണം. സി.ദിവാകരന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. 

ദിവാകരനെതിരെ സി പി ഐയില്‍ കാനം രാജേന്ദന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. 26 ശതമാനം വോട്ട് മാത്രം വാങ്ങി ജയിച്ച ദിവാകരനെ ഒരു തരത്തിലും അംഗീകരിക്കരുതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇടതുമുന്നണിയുടെ സത് പേരിന് തന്നെ ദിവാകരന്‍ കളങ്കമുണ്ടാക്കിയതായി ഇവര്‍ വിശ്വസിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുവിതരണ മന്ത്രിയായിരിക്കെ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും ദിവാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐയുടെ പേയ്‌മെന്റ് സീറ്റ് ആരോപണവും മുമ്പ് ദിവാകരനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കൊണ്ട് ദിവാകരന്റെ വായടിപ്പിക്കാന്‍ കഴിയില്ല. പിണറായിയും ദിവാകരനും തമ്മില്‍ നല്ല ബന്ധമില്ല. ദിവാകരന്‍ എം എല്‍ എ ആയപ്പോള്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പിണറായി ചരടുവലിച്ചിരുന്നു. ദിവാകരന്‍ പിണറായിയെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്ന ആരോപണം മുമ്പേയുണ്ട്. 

ദിവാകരനെ എങ്ങനെ മന്ത്രിയാക്കാതിരിക്കാം എന്നതാണ് സിപി ഐയുടെ ആലോചന. ഇസ്മായില്‍ പക്ഷക്കാരനാണ് ദിവാകരന്‍ അതു കൊണ്ടുതന്നെ ദിവാകരന്‍ മന്ത്രിയായാലും തങ്ങളോട് കൂറുപുലര്‍ത്തില്ലെന്ന് കാനപക്ഷം വിശ്വസിക്കുന്നു. ദിവാകരനെ മന്ത്രിയാക്കേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ ചെറിയ തോതിലെങ്കിലും അഴിച്ചു പണിയുണ്ടായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends