എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു; വൈകിട്ട് എട്ടു മണിയോടെ മോദി രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്ന് റിപ്പോർട്ട്
എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ മോദിയുടെ പേര് നിർദേശിച്ചു. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവർ ഉൾപ്പെടെയുള്ളവർ ഇതിനെ പിന്തുണച്ചു.
ജെഡിയു നേതാവ് നിതീഷ് കുമാർ, ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ എന്നിവരും മോദിയുടെ നേതൃത്വത്തെ പിന്തുണച്ചു സംസാരിച്ചു. ബിജെപിയുടെയും എൻഡിഎയുടെയും പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത യോഗത്തിൽ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരും പങ്കെടുത്തു.
പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതോടെ വൈകിട്ട് എട്ടു മണിക്ക് മോദി രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്നാണ് റിപ്പോർട്ട്. മുപ്പതിനായിരിക്കും സത്യപ്രതിജ്ഞ.
https://www.facebook.com/Malayalivartha