കുരുക്ക് മുറുകുന്നു; ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ചു താമസിച്ചതിന് തെളിവ്; മുംബൈയിലെ ഹോട്ടലിലും ഫ്ളാറ്റിലും ബിനോയ് കോടിയേരിയും യുവതിയുംഒന്നിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ ഒഷ് വാര പോലീസ്
ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗീകാരോപണത്തിൽ കൂടുത തെളിവെന്ന് പോലീസ്. ബിനോയും യുവതിയും മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. യുവതിയെ വീണ്ടും വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു.
മുംബൈയിലെ ഹോട്ടലിലും ഫ്ളാറ്റിലും ബിനോയ് കോടിയേരിയും യുവതിയുംഒന്നിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈഒഷ് വാര പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേരളത്തിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബിനോയ് ഒളിവിലാണെന്നാണ് കരുതുന്നത്. ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് മുംബൈ പോലീസ് പറയുന്നത്.
യുവതി പോലീസിന് നല്‍കിയ വാട്സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് അവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞത്. ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ എന്നും പോലീസ് പറഞ്ഞു.
മുംബൈ പോലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരില്‍നിന്ന് ഒളിവില്‍പോയതെന്നാണ് വിവരം. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ടറും പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
മുംബയിൽ നിന്നുള്ള എസ്. ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാർ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചർച്ച നടത്തി. മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിന് മുംബയ് പൊലീസ് കണ്ണൂരിലെത്തിയത്. ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവർ തെളിവുകൾ ശേഖരിച്ചു.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ്സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha