Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചേട്ടന്റെ ചോദ്യം വൈറലാകുന്നു... ബസ് യാത്രയിലെ സ്ഥിരം അനുഭവം വിവരിച്ച് യുവാവ്; ചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓര്‍മ്മ വന്നു! എന്റെ മുന്നില്‍ കമ്പിയില്‍ ചാരി നിന്ന അപ്പച്ചന്‍ വഴക്കു പറഞ്ഞു; പുരുഷന്‍മാരുടെ വിഷമം ആരു കാണാന്‍ 

08 JULY 2019 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യാത്തവര്‍ വിരളമാണ്. ബസിലെ തിരക്ക് കാരണം പിന്നെപിന്നെ പലരും ബൈക്കിലും കാറിലേക്കുമായി മാറി. എങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ബസില്‍ യാത്ര ചെയ്യേണ്ടി വരും. കെഎസ്ആര്‍ടിസി യാത്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സമീപം ഇരുന്ന യുവാവിനെതിരെ അടുത്തിടെ നടപടിയെടുത്ത സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഒന്നടങ്കം ശക്തമായ ഭാഷയിലാണ് ഇതിനെ അപലപിച്ചത്. ഇതിന് പിന്നാലെ ബസുകളില്‍ സംവരണ സീറ്റുകള്‍ നോക്കി പോരടിക്കുന്നവരും കൂടി. ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സംവരണ സീറ്റുകളുടെ കണക്കും കൗതുകങ്ങളുമാണ് ഒരു ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

പ്രിയപ്പെട്ട പെണ്ണുങ്ങളെ

ഞാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് RSA 739 എന്നു പേരായ KL I5 A 167 എന്ന നമ്പരുള്ള കെഎസ്ആര്‍ടിസി ബസില്‍ പോവുവാരുന്നേ. വൈറ്റില ഹബ്ബില്‍ നിന്നു ബസ് കയറിയപ്പോള്‍ മുന്നിലെ 18 വനിത സംവരണ സീറ്റുകളില്‍ 14 സ്ത്രീകള്‍ ഇരിപ്പുണ്ടായിരുന്നു. അതിനു എതിര്‍വശത്തുള്ള 7 സീറ്റിലും ഇരുന്നത് വനിതകളായിരുന്നു.

ഞാനുള്‍പ്പടെ രണ്ട് പുരുഷന്മാര്‍ മടി കൂടാതെ നിന്നു. ബസ് യാത്ര തുടങ്ങി. പല സ്ഥലങ്ങളിലായി 3, 4 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നങ്കിലും സംവരണ സീറ്റായതിനാല്‍ കമ്പിയില്‍ ചാരി പുരുഷ പ്രിവിലേജസിനെ കുറിച്ചോര്‍ത്തു കോള്‍മയിര്‍ കൊണ്ടു. വാഹനം തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എത്തിയപ്പോള്‍ നാല് പെണ്ണുങ്ങള്‍ ഇറങ്ങി. അപ്പോള്‍ പൂര്‍ണ്ണമായും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു മുഴുനീള സംവരണ സീറ്റ് ഒഴിവു വന്നു. അതായത് ആകെ 18 സംവരണ സീറ്റില്‍ ഇരിക്കുന്ന സ്ത്രീകളുടെ എണ്ണം പത്ത്. എതിര്‍വശത്തെ ജനറല്‍ സീറ്റില്‍ 7 വനിതകള്‍ തുടരുന്നു. ബസില്‍ നില്‍ക്കുന്ന പുരുഷ പ്രജകള്‍ 4.

ഞാന്‍ മുന്‍ വശത്തെ വാതിലിനു സമീപം രണ്ടാമത്തെ ജനറല്‍ സീറ്റിലിരിക്കുന്ന ഒരു ഭവതിയുടെ സമീപം എത്തി വിനയ പുരസ്സരം ഉണര്‍ത്തിച്ചു. ഒരു മുഴുനീള സംവരണ സീറ്റ് തൊട്ടപ്പുറത്ത് ഒഴിഞ്ഞത് കാണുന്നില്ലേ, ഒന്നവിടിരുന്ന് സഹകരിക്കണം. അവര്‍ രക്തരഹിത ഭാവത്തോടെ എന്നെ ഒന്നു നോക്കി. കാര്‍പാര്‍ത്തിയന്‍ മലനിരകളിലെ കാറ്റ് ബസിലേക്ക് ഇരച്ചു കയറി. അവരുടെ ഇടതുവശത്ത് ഇരുന്ന വനിതയാകാന്‍ തയ്യാറെടുക്കുന്ന യുവതിയോട് ഈ കിഴങ്ങന്‍ ചോദിക്കുന്നത് കേട്ടോ എന്ന ഭാവത്തോടെ നോക്കി. ആ കുട്ടി അപ്പോള്‍ കണ്ടുപിടിച്ച നാല്, അഞ്ച് പുച്ഛരസം ചുണ്ടിലും കണ്ണിലും തൂക്കിയിട്ടു. ഞാനൊരു 3 മിനിറ്റ് ആലോചിക്കാന്‍ കൊടുത്ത് അവിടെ കാറ്റ് പിടിച്ച് നിന്നു. അനക്കമില്ല. അതിനു തൊട്ട് മുമ്പില്‍ മുന്‍വശത്തെ വാതിലിനു സമീപം ജനറല്‍ സീറ്റില്‍ ഇരിക്കുന്ന ഭവതികള്‍ക്ക് സമീപം അപേക്ഷയുമായി ചെന്നു. എട്ടോളം സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പ്രിയരെ നിങ്ങള്‍ കാണുന്നില്ലെ. അവിടെയൊന്നിരുന്ന് ഞങ്ങളെ അനുഗ്രഹിക്കാമോ. നമുക്ക് സമാധാനത്തിന്റേയും ഒരുമയുടേയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലൂടെ ഒന്നായി സഞ്ചരിക്കാം.

ചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓര്‍മ്മ വന്നു. അപേക്ഷയുടെ ഭാഷയുമായി വന്നിരിക്കുന്നു. എന്റെ മുന്നില്‍ കമ്പിയില്‍ ചാരി നിന്ന അപ്പച്ചന്‍ നീ അല്ലാതെ ഈ പെണ്ണുങ്ങളോട് ഇതു വല്ലതും ചോദിക്കാന്‍ പോവുമോടോ? എന്ന് നോട്ടം കൊണ്ടൊരു ചോദ്യചിഹ്നമിട്ടു. അവര്‍ക്കും അനക്കമില്ല. ഞാന്‍ ഒരു നിമിഷം ശിലായുഗത്തിലേക്ക് തിരിച്ചു പോയോ എന്നാലോചിച്ചു. പ്രത്യക്ഷമായി നാലും പരോക്ഷമായി മൂന്നും ജനറല്‍ സീറ്റുകളില്‍ ഉള്ള ആര്‍ക്കും അനക്കമില്ല. ഒന്നാം തരം കരിങ്കല്‍ ശില്പങ്ങള്‍.

കണ്ടക്ടര്‍ നവ യാത്രികര്‍ക്ക് ടിക്കറ്റ് പതിപ്പിക്കാനായി എത്തി.. സാര്‍, അങ്ങ് ഇത് കാണുന്നുണ്ടോ. 8 സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോള്‍ പൊട്ടന്മാരെ പോലെ നാല് പേര്‍ നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു സഹോദരന്‍ ഈ ഒഴിഞ്ഞ വനിതാ സീറ്റില്‍ ഇരുന്നോളൂ. ഞാന്‍ പറഞ്ഞു. അല്ല സോദര പാരമ്പര്യമായി ഞങ്ങള്‍ സംവരണ കാര്യത്തില്‍ നിഷ്‌കര്‍ഷ ഉള്ളവരാണ്. എന്റെ നിഷ്ഠ അവിടുന്ന് തെറ്റിക്കരുത്. കണ്ടക്ടര്‍ ആരോടന്നില്ലാതെ ഒരു അശരീരി മുഴക്കി.

ലേഡീസ് സീറ്റുകള്‍ ധാരാളം ഒഴിവുള്ളതായി ദൃഷ്ടിയില്‍ കാണുന്നു ഒന്ന് സഹകരിച്ചാല്‍ മൂന്ന് നാല് പേര്‍ക്കൂടെ ഇരുന്നു പോകാം. ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകള്‍ നീണ്ടു. പ്രതിമകള്‍ അസ്വസ്ഥരായി. എന്തൊക്കയോ ശാപവചനങ്ങള്‍ പിറുപിറുത്ത് അവര്‍ സീറ്റുകള്‍ ദാനമായി നല്‍കി. ഒരു പക്ഷെ അവരുടെ മനസ്സിലിരുപ്പ് നവ കേരളം ലക്ഷ്യമിട്ടായിരിക്കാം. സംവരണ സീറ്റില്‍ ഇരിക്കില്ലന്ന് ദൃഢനിശ്ചയം പൂണ്ടവരായിരിക്കാം.

അബലകളായ സ്ത്രീകളാണ് സംവരണ സീറ്റില്‍ ഇരിക്കുന്നത് എന്ന ചിന്താഗതിക്ക് ഫാക്ടംഫോസിടുന്നവര്‍ ആയിരിക്കാം. കെ എസ് ആര്‍ ടി സി അവരുടെ മനസ്സ് കാണാതെ പോകരുത്. വനിതകളെ അവര്‍ക്ക് വേണ്ടാത്ത സംവരണത്തില്‍ തളച്ചിടരുത്. അവര്‍ സ്വതന്ത്രരായി എവിടേയും ഇരിക്കട്ടെ. രാവിലെ വൈറ്റില ബസ്സില്‍ കണി കണ്ടു കേറുന്ന സ്ഥിരമൊരു കാഴ്ചയുണ്ട്. ഓരോ മുഴുനീള സംവരണ സീറ്റിലും ഓരോ വനിത. ബാക്കിയുള്ള നാലോളം ഇരട്ട സീറ്റിലും ഒന്നോ രണ്ടോ.

കടുത്തുരുത്തി വരെ മുന്നില്‍ സീറ്റ് ഒഴിഞ്ഞ് കിടന്നാലും പുറകില്‍ പത്തിലധികം പേര്‍ നില്‍പ്പുണ്ടാവും. എന്റെ പെണ്ണുങ്ങളെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ ആടി ഉലഞ്ഞ് ഞെരിഞ്ഞമര്‍ന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടോ. ബഹു രസാണ്. പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്. ദൈവമേ ഈ പ്രിവിലേജെല്ലാം ഞാന്‍ എവിടെ കൊണ്ട് സൂക്ഷിക്കുമെന്നോ? സംവരണ മര്യാദകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends