''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

വീട്ടിൽ പോകണ്ടേ...ചേട്ടാ എന്നു കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതോടൊപ്പം കണ്ടക്ടർ നിർബന്ധിത ബോധവൽക്കരണ ക്ലാസിനും ഹാജരാകണം. പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ എട്ട് ആൺകുട്ടികൾ സ്പെഷൽ ക്ലാസിനു ശേഷം വീട്ടിലേക്കു ബസിൽ മടങ്ങാൻ സ്റ്റാൻഡിലെത്തിയതായിരുന്നു.
എന്നാൽ ബസിൽ കയറാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ശകാരിച്ചു മാറ്റി നിർത്തി. ബസ് പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്നായിരുന്നു നിർദേശം. പിന്നാലെ ബസിനരികിൽ വരിയായി ഇവർ കാത്തു നിന്നെങ്കിലും നാലു കുട്ടികളെ മാത്രം കണ്ടക്ടർ ബസിനുള്ളിലേക്കു കടത്തിവിട്ട്, മറ്റുള്ളവരെ തടഞ്ഞു. ബസ് പുറപ്പെടും മുൻപും കണ്ടക്ടറോട് കയറാൻ അനുവാദം തേടിയ വിദ്യാർഥികളിലൊരാൾ ഒടുവിൽ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. ഈ സമയം സമീപത്തുണ്ടായിരുന്ന രക്ഷിതാവായ കുമരനെല്ലൂർ സ്വദേശി ടി.കെ. സനീഷ് കുട്ടികളെ തടഞ്ഞ രംഗമടക്കംമൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം ചർച്ചയായത്.തങ്ങളെ ബസ്സിൽ കയറ്റണമെന്ന് കുട്ടികൾ കൈകൂപ്പി അപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി.
ഈ സമയം "നിങ്ങൾക്ക് ഇരിക്കണോ? സീറ്റ് വേണോ?" എന്ന് ചോദിച്ച് കണ്ടക്ടർ കുട്ടികളെ പരിഹസിക്കുകയായിരുന്നു. സീറ്റ് വേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികളെ ബസ്സിൽ കയറ്റാൻ ജീവനക്കാർ തയ്യാറായില്ല. ഗുരുവായൂർ - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'ജോഷി മോൻ' എന്ന സ്വകാര്യ ബസിനെതിരെയും അതിലെ കണ്ടക്ടർക്കെതിരെയുമാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വടക്കാഞ്ചേരിയിൽ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. വൈകുന്നേരം 5 മണിക്ക് സർവീസ് ആരംഭിക്കേണ്ടിയിരുന്ന ഇതേ ബസ് എസ്.എഫ്.ഐ (SFI) പ്രവർത്തകർ വടക്കാഞ്ചേരിയിൽ തടഞ്ഞുനിർത്തി. ഏകദേശം 15 മിനിറ്റിലധികം ബസ് തടഞ്ഞ് വിദ്യാർത്ഥി സംഘടന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.നമ്മുടെ മക്കളാണ് നാളെയുടെ ഭാവി; അതിനെതിരായി ഉയരുന്ന സ്വാർത്ഥരുടെ മുടന്തൻ ന്യായങ്ങളെ ഒരുകാലത്തും നമുക്ക് അംഗീകരിച്ചു കൊടുക്കാനാകില്ല. ഈ നാട്ടിൽ പൊതുഗതാഗത സംവിധാനംപൂർണ്ണമായും കെ.എസ്.ആർ.ടി.സി.ക്ക് കീഴിലാക്കാൻ കഴിയാത്തതുകൊണ്ടല്ല സർക്കാർ പ്രൈവറ്റ് ബസുകൾക്ക് അനുമതി നൽകുന്നത്. മറിച്ച്, അതൊരു തൊഴിൽ മേഖലയായി വളരട്ടെ എന്നും നാടിന്റെ പുരോഗതിക്ക് അതാണ് നല്ലത് എന്നുമുള്ള ഉദാരമായ കാഴ്ചപ്പാടുകൊണ്ടാണ്.
ബസ് പെർമിറ്റ് അനുവദിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്രയടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് ഓരോ ഉടമയും അത് കൈപ്പറ്റുന്നത്. എന്നിട്ടിപ്പോൾ വിദ്യാർത്ഥികളോട് കാണിക്കുന്ന ഈ അവഗണനയും അഹങ്കാരവും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്.കമന്റുകൾ..ഇതാണ് പ്രൈവറ്റുബസുകാരുടെ മര്യാദ പിള്ളേർക്ക് വീട്ടിൽ പോകണ്ടേ..,ആ വിദ്യാർത്ഥിയുടെ അഭിമാനത്തിന് ഏറ്റ മുറിവ് എത്ര മാത്രം ആയിരിക്കും?....എൻ്റെ ചെറുപ്പത്തിൽ ഞാൻ ഇത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...ഒരിക്കൽ നേരത്തെ സ്കൂൾ വിട്ടു പോകുമ്പോൾ 4.30 ആയില്ല എന്നും പറഞ്ഞു വഴിയിൽ ഇറക്കി വിട്ടു... ആ കണ്ടക്ടറുടെ ജീവിതം പിന്നീട് എനിക്ക് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ട്...പക്ഷേ പിന്നീട് ഞാൻ ലോക്കല് ബസ് മാക്സിമം ഒഴിവാക്കി ആണ് യാത്ര ചെയ്യുന്നത്....
എൻ്റെ അഭിമാനത്തിന് ഏറ്റ മുറിവ് ഇന്നും മാറിയിട്ടില്ല..., കുറച്ച് വർഷം കഴിഞ്ഞാൽ ഫുൾ ടിക്കറ്റെടുത്തു ബസിൽ കയറാനുള്ള ആളുകളാ ഇവർ.. അന്ന് ഈ ബസ്സും ഈ ജീവനക്കാരനും ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ല...,കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ ഓടുന്ന മിക്ക ബസ് ജീവനക്കാരുടെയും പെരുമാറ്റം ഈരിതിയിൽ ആണ്. മക്കളോട് മാത്രമല്ല ഫുൾ ടിക്കറ്റ് ആയാലും ഇത് തന്നെയാ അവസ്ഥ. നമ്മളൊക്കെ ഓസിനു കേറുന്ന പോലെയാ അവരുടെ പെരുമാറ്റം. പ്രത്യേകിച്ചും ജോഷിമോനിലെ ജീവനക്കാർ..,യഥാർത്ഥത്തിൽ കെഎസ്ആർടിസി സൗജന്യം കൊടുക്കേണ്ടത് ഇവർക്കാണ് , ഇതിപ്പോൾ വിദ്യാർഥികൾക്കിടയിൽ പോലും ഒരു വിവേചനം നടന്നത് പോലെയായി , ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പെൺകുട്ടിക്ക് പോലും സൗജന്യ യാത്ര എന്നത് വലിയ കോമഡി തന്നെയാണ് . ഓരോ ദിവസവും കഴിഞ്ഞുകൂടാൻ പ്രയാസപ്പെടുന്ന ആണൊരുത്തൻ മന്ത്രിയുടെ കണ്ണിൽ മദ്യപാനിയും., .
https://www.facebook.com/Malayalivartha

























