UAE-ആശുപത്രികളിൽ പ്രവാസികൾക്ക് ഇനി ജോലി ഉണ്ടാവില്ല ഉറപ്പിച്ച് തീരുമാനം..! ഡ്രൈവർ ജോലിക്ക് അവസരം

മലയാളികളടക്കം ആയിരക്കണക്കിനു വിദേശികൾ ജോലി ചെയ്യുന്ന യുഎഇയിൽ ആരോഗ്യമേഖലയിലെ സ്വദേശിവൽക്കരണം ശക്തമാകുന്നു. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും വാർഷിക സ്വദേശിവൽക്കരണ ക്വോട്ടയുടെ പകുതി ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ തുടങ്ങി 'സ്പെഷലൈസ്ഡ്' തസ്തികകളിലായിരിക്കണമെന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ആരോഗ്യമേഖലയെ സുസ്ഥിരമാക്കി സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതാണു ലക്ഷ്യം.
നിലവിൽ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണം നടത്തണമെന്നാണു നിയമം. ഇതിന്റെ പകുതി (1 ശതമാനം) സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ജോലികൾക്കായി മാറ്റിവയ്ക്കണമെന്നാണു പുതിയ നിബന്ധന. ബാക്കി 1 ശതമാനം മറ്റു നൈപുണ്യ ജോലികൾക്കായി ഉപയോഗിക്കാം. 2027 മുതൽ നിയമം കർശനമാക്കും.
∙ വിദേശികൾക്ക് മത്സരം കടുക്കും
സ്പെഷ്യലൈസ്ഡ് തസ്തികകളിൽ സ്വദേശികൾക്കു മുൻഗണന ലഭിക്കുമ്പോൾ ഭാവിയിൽ പുതിയ റിക്രൂട്ട്മെന്റുകളിൽ വിദേശികൾക്കു കടുത്ത മത്സരം നേരിടേണ്ടി വരും. സ്വകാര്യ ആരോഗ്യമേഖലയിൽ 8,800ഓളം സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും സ്പെഷ്യലൈസ്ഡ് രംഗത്തേക്കു കൂടി അവരെ കൊണ്ടുവരുന്നത് പ്രവാസി ഉദ്യോഗാർഥികൾക്കും നിർണായകമാണ്.
ദീർഘകാല തൊഴിൽ സുരക്ഷയ്ക്ക് ഈ ജോലികൾ സ്വദേശികൾക്കു വലിയ അവസരമാണെന്നു മന്ത്രാലയം ഉദ്യോഗസ്ഥ ഫരീദ അൽ അലി പറഞ്ഞു. യോഗ്യരായ സ്വദേശികളെ കണ്ടെത്താൻ നാഫിസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നും നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശിവൽക്കരണം 2040 വരെ നീട്ടിയതോടെ സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം വർധിക്കും.
https://www.facebook.com/Malayalivartha

























