അവസരം നോക്കി വീട്ടുകാരുമായി അടുത്തു!! സുഖമില്ലാത്ത ഭാര്യയെ നോക്കാനെന്ന പേരിൽ ഒന്‍പതു വയസുകാരിയെ റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം; ചോദ്യം ചെയ്ത ഭാര്യയേയും രണ്ടുമാസം പ്രായമുള്ള മകനേയും കഴുത്തറത്തു കൊലപ്പെടുത്തി!! കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ കൊണ്ടുവന്നു പീഡനം തുടർന്നു; പെരുമ്പാവൂർ ക്രൂര കൊലപാതകവും പീഡനവും പുറത്തതായതോടെ സംഭവിച്ചത്...

2017ല്‍ കോടനാട് സ്‌കൂളില്‍ ചേര്‍ത്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കോടനാട് പോലീസിനെ വിവരമറിയിച്ചു. പെരുമ്ബാവൂര്‍ സി.ഐ. ആയിരുന്ന ബൈജു പൗലോസും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.ആര്‍. രാജീവും ചേര്‍ന്നാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ വിചാരണ നേരിടുകയാണ്. ഒന്‍പത് വയസുള്ള ഇതരസംസ്ഥാന പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവ്. പെരുമ്ബാവൂര്‍ ഭാഗത്തു മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിയായ ഒന്‍പതുകാരിയെ 2015ല്‍ വട്ടക്കാട്ടുപടി ഭാഗത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ച അസം നൗഗോപ് ജില്ലയിലെ അബ്ദുല്‍ ഹക്കീ(29)മിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് 2015 ജനുവരിയില്‍ ഇളയ മകന്റ പ്രസവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ ഗവ.ആശുപത്രിയില്‍ കിടന്നിരുന്നു. ഈ സമയത്ത് പ്രതിയുടെ ഭാര്യയും ആശുപത്രിയിലുണ്ടായിരുന്നു.
പ്രതി വട്ടക്കാട്ടുപടിയിലെ പ്ളൈവുഡ് കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലിനോക്കുകയായിരുന്നു. ഈ വിവരങ്ങള്‍ ധരിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവുമായി പ്രതി അടുപ്പത്തിലായി. ഭാര്യക്ക് കൂട്ടിനാണെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രതി വട്ടക്കാട്ടുപടിയിലെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തി. ഒരു ദിവസം സന്ധ്യയ്ക്കു കടയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രതി ഇരിങ്ങോള്‍ ഭാഗത്തുള്ള റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി. വിജനമായ തോട്ടത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി െകെയും കാലും തോര്‍ത്തുപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു കത്തി കാട്ടി ഭീഷണിപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറഞ്ഞു. ഇതേപ്പറ്റി ചോദിച്ച ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. 2015 മേയ് 22ന് രാത്രി അബ്ദുള്‍ ഹക്കീം 23 വയസുള്ള ഭാര്യയേയും രണ്ടുമാസം പ്രായമുള്ള മകനേയും വെങ്ങോല ഒര്‍ണ ഭാഗത്തുവച്ച് കഴുത്തറത്തു കൊലപ്പെടുത്തി.
https://www.facebook.com/Malayalivartha

























