നിസാരകാര്യങ്ങൾ പറഞ്ഞ് ഉപദ്രവിക്കും, പിന്നാലെ ബോയ്സ് ഹോസ്റ്റലിലെ സ്വന്തം മുറിയിലേയ്ക്ക് കുട്ടികളെ വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കും:- വഴങ്ങാത്ത വിദ്യാർത്ഥികളെ മർദ്ദിച്ച് കാര്യം നേടാൻ നോക്കും: വൈദികന്റെ ലീലാവിലാസങ്ങൾ സഹിക്കാനാകാതെ ചാടിയത് എട്ട് വിദ്യാർത്ഥികൾ

കൊച്ചി പെരുമ്പടത്ത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കി പൊലീസ്. ഇന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. അതേ സമയം, ബോയ്‌സ് ഹോമിലെ ഡയറക്ടറായി പുതിയ വൈദികനെ ചുമതലപ്പെടുത്തി. ഇന്നലെയായിരുന്നു ഫാ.ജെറി എന്ന ജോര്‍ജിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി വൈദികനെ ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഇയാളുടെ ശല്യം രൂക്ഷമായതോടെ എട്ട് കുട്ടികള്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ടു. ഒരു കുട്ടി ചേര്‍ത്തലയിലെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.രാത്രി തന്നെ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു. 2017 ലാണ് ഫാ.ജോര്‍ജ് സ്ഥാപനത്തില്‍ ചുമതലയേറ്റത്.
കഴിഞ്ഞ ഡിസംബര്‍ ക്രിസ്മസ് രാത്രി മുതല്‍ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചു തുടങ്ങിയതാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചിലരെ സ്വന്തം മുറിയിലേക്ക് വിളിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. വഴങ്ങാത്ത വിദ്യാര്‍ത്ഥികളെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ശനിയാഴ്ച രാത്രി 8 വിദ്യാര്‍ത്ഥികള്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട് കണ്ണമാലിയിലെ സ്കൂളില്‍ എത്തുകയായിരുന്നു. പിന്നാലെ ഫാ.ജോര്‍ജും ബൈക്കില്‍ ഇവിടെ വന്നു.
ചേര്‍ത്തലയിലെ രക്ഷിതാവും ഇവിടെ വന്ന് ഫാ. ജോര്‍ജുമായി സംസാരിച്ചെങ്കിലും പൊലീസ് സ്റ്റേഷനില്‍ പോകാതെ ബോയ്‌സ് ഹോമില്‍ എത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് വൈദികന്‍ അറിയിച്ചത്. തുടര്‍ന്ന് പിതാവ് കണ്ണമാലി സ്റ്റേഷനില്‍ വിവരം അറിയിച്ചു. കുട്ടികളുമായി പൊലീസ് സംസാരിച്ചതിനെ തുടര്‍ന്നാണ് ഗൗരവമേറിയ പ്രശ്‌നമാണെന്ന് ബോധ്യപ്പെട്ടത്. പള്ളുരുത്തി സ്റ്റേഷനില്‍ അനുരഞ്ജന ചര്‍ച്ച എന്ന പേരില്‍ കൊണ്ടുവന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. പലപ്പോഴും സ്വന്തം മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. സി.ഐ. ജോയ് മാത്യു, എസ്.ഐ. ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha

























