ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ ഇനി ഓർമയിലോ ?

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് വർക്കലയ്‌ക്കുള്ളത്. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം, കാപ്പിൽ, ഇടവ തീരം എന്നിവയാണ്. എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല.
നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്,കുടിവെള്ളം, ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ലഭ്യമല്ല . മറ്റൊരു പ്രധാനപെട്ട പ്രശ്നം മാലിന്യമാണ് . തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല . സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട്. ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്ന് എം. എ ൽ. എ. വി .ജോയി പറഞ്ഞു.
വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു. ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ്കാപ്പിൽ തീരവും. വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കാപ്പിൽ തീരം സ്ഥിതി ചെയ്യുന്നത്. കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു, ചെലവ് 2 കോടിയും എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .
വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം ,കാപ്പിൽ ,ഇടവ തീരം എന്നിവയാണ് .എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല . പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോവുകയാണ് .
നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ് ,കുടിവെള്ളം ,ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ഇല്ല . മറ്റൊരു പ്രധാനപെട്ട പ്രെശ്നം മാലിന്യമാണ്. തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല .സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷപ്രേവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട് .
ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്നാണ് എം. എ ൽ. എ. വി .ജോയി പറഞ്ഞത് .
വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു . ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ് കാപ്പിൽ തീരവും.വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കപ്പിൽ തീരം സ്ഥിതി ചെയ്യുന്നത് . കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു ,ചെലവ് 2 കോടി എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .
വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം .
https://www.facebook.com/Malayalivartha
























