ആൺ ഡോക്ടറായി വേഷം കെട്ടി തട്ടിപ്പു നടത്തിയ യുവതി പോലീസ് പിടിയിലായി; ആൾ മാറാട്ടവും പണം തട്ടലുമൊക്കെ എന്തിനായിരുന്നു എന്നറിഞ്ഞ പോലീസ് ഞെട്ടി
ആണാകണാമെന്ന ആഗ്രഹം സഫലീകരിക്കാൻ യുവതി ആൺ വേഷം കെട്ടി തട്ടിപ്പു നടത്തി. പിന്നാലെ പോലീസ് പിടികൂടുകയും ചെയ്തു. ആലപ്പുഴ സ്വദേശിനി മേഴ്സി ജോര്‍ജ് (30) ആണ് അറസ്റ്റിലായത്. പുരുഷനാകുവാന്‍ ആഗ്രഹം തോന്നിയ മേഴ്‌സി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. ലിംഗ മാറ്റത്തിന് വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങള്‍ ചെലവ് വരുമെന്നും അറിഞ്ഞതോടെ പണം കണ്ടെത്താന്‍ തട്ടിപ്പുമായി ഇറങ്ങുകയായിരുന്നു.
ആലപ്പുഴയിലെ ഒരു കോണ്‍വെന്റിൽ താമസിച്ചിച്ചു വരികയായിരുന്ന മേഴ്സി കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാര്‍ സ്വദേശിയുമായി പ്രണയത്തിലായി. ഇതേ തുടർന്ന് കോണ്‍വന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തുകയും അയാൾക്കൊപ്പം കാരാപ്പുഴയില്‍ വാടക വീട് എടുത്ത് ഭാര്യാഭര്‍ത്താക്കന്മാരായി താമസിക്കുകയും ചെയ്തു. ഇങ്ങനെ ഇരിക്കവെയാണ് പുരുഷൻ ആകാനുള്ള ആഗ്രഹം മേഴ്സിക്കു തോന്നിയത്. ആഗ്രഹം പൂർത്തിക്കരിക്കാൻ പണം വേണ്ടി വരുമെന്നറിഞ്ഞ മേഴ്‌സി തട്ടിപ്പുകൾക്കു ആരംഭമിട്ടു. വയസ്കരക്കുന്നിലെ ആയുര്‍വ്വേദ ആശുപത്രിയിലാണ് ആദ്യം ആൾ മാറാട്ടം നടത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് സ്വയം നിര്‍മ്മിച്ച ശേഷം സ്റ്റെതസ്കോപ്പും വാങ്ങി. രണ്ടും കഴുത്തില്‍ തൂക്കി കുറെ രോഗികളെ കണ്ട് ചികിത്സ നൽകാം എന്ന് പറഞ്ഞ് ആയിരങ്ങള്‍ കൈക്കലാക്കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പിന്നീടു വന്നത്. അവിടെയും ആൺ വേഷത്തിൽ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ അണിഞ്ഞു തട്ടിപ്പു തുടർന്നു. പ്രധാനമായും കൂട്ടിരുപ്പുകാരില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഇതിനിടെ മേഴ്‌സി പറ്റിച്ച ഒരാൾ ഇന്നലെ ഉച്ചയോടെ കോട്ടയം ടൗണില്‍ അവരെ കണ്ടു തിരിച്ചറിഞ്ഞു. ഉടൻ തന്നെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ് എത്തി പിങ്ക് പൊലീസിന്റെ സഹായത്തോടെ മേഴ്സിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് ആൾമാറാട്ട കഥയുടെ കാരണവും മറ്റും പുറം ലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha