Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു

17 AUGUST 2019 04:43 PM IST
മലയാളി വാര്‍ത്ത

പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു. ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും യൗവനം കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെയും കണ്ണീർ മാത്രം ബാക്കി.

സർക്കാർ ബഷീറിന്റെ ഭാര്യക്ക് ജോലി നൽകി. നാലു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. അതോടെ ഡോ. വി. ശ്രീറാം എന്ന ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടു. ശ്രീറാമിന് തനിക്ക് രക്ഷപ്പെട്ടണം എന്ന ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാൻ ഡയാലിസിസ് വരെ ചെയ്തു വെന്നാണ് പത്ര റിപ്പോർട്ടുകൾ. അതിനിടെ വണ്ടി ഇടിക്കുമ്പോൾ ശ്രീറാമിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ നാക്ക് കുഴയുകയായിരുന്നു എന്നാണ് ദ്യക്സാക്ഷി നൽകിയ മൊഴി. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തലിന് മുന്നിൽ ദൃക്സാക്ഷി മൊഴിക്ക് പ്രസക്തിയില്ല.

പോലീസാണ് ശ്രീറാമിനെ രക്ഷിച്ചത്. ഒൻപത് മണിക്കൂർ കഴിഞ്ഞ് രക്തം പരിശോധിച്ചു. പോലീസിന്റെ മന്ത്രി മുഖ്യമന്ത്രിയാണ്. ശ്രീറാമിനോട് മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല . എന്നിട്ടും പോലീസ് ശ്രീറാമിനെ രക്ഷിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് യാതൊരു വിലയും ഉണ്ടായില്ല. പോലീസിനെതിരെ സർക്കാർ ഹൈകോടതിയിൽ പോയി. മദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രീറാം വഴിവിട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. സർക്കാരല്ലേ ശ്രീറാമിനെ രക്ഷപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. അതിന് സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. രക്തം പരിശോധിക്കാൻ പോലീസ് മറന്നു പോയോ എന്നും ചോദിച്ചു. മദ്യപിച്ച് വണ്ടി ഇടിപ്പിക്കുന്ന സാധാരണകാർക്കും ശ്രീറാമിന് ലഭിച്ചത് പോലുള്ള പരിഗണന ലഭിക്കുമോ എന്ന് ചോദിക്കാനും കോടതി മറന്നില്ല. ഒന്നിനും സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. അതോടെ കോടതി കേസ് ചുരുട്ടി കൂട്ടി കൊട്ടയിലിട്ടു.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് ഇവിടെ കണ്ടത് . ഇക്കാര്യം സർക്കാരിനറിയാം. സർക്കാർ കെട്ടിടമായ ഐ എ എസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീറാമിനൊപ്പം കുടിച്ച് കൂത്താടിയവരിൽ നിരവധി ഐ എ എസുകാരുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കണ്ടെത്തി. സമീപ സ്ഥലങ്ങളിലെ സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നാണ് സ്പഷ്യൽ ബ്രാഞ്ച് ഇത് കണ്ടെത്തിയത്. എന്നിട്ട് എന്തുണ്ടായി? ഒന്നും ഉണ്ടായില്ല. ഗോർഫ് ക്ലബിന് സമീപമുള്ള വെള്ളമടി കേന്ദ്രത്തിൽ നിന്ന് ശ്രീറാമിനെ കാറിൽ കയറ്റിയെന്ന്വഫ ഫിറോസ് പറഞ്ഞ കവടിയാർ വിവേകാനന്ദ പാർക്കിലെത്താൻ രണ്ടര കിലോമീറ്റർ ഉണ്ട്. ഇത്രയും ദൂരം ശ്രീറാം എങ്ങനെ എത്തിയതെന്ന് പോലും ആരും അന്വേഷിച്ചില്ല.

മനപൂർവമല്ലാത്ത നരഹത്യയാണ് വാഹനാപകടം. സർക്കാർ ഒരാവേശത്തിൽ ശ്രീറാമിനെതിരെ ചാർജ് ചെയ്തത് മനപ്പൂർവമുള്ള നരഹത്യയാണ്. കൊല്ലപ്പെട്ടയാളും വാഹനം ഇടിപ്പിച്ചയാളും തമ്മിൽ ഒരു മുൻവൈരാഗ്യമുമില്ല അപ്പോഴെങ്ങനെ മനപൂർവമുള്ള നരഹത്യ നിലനിൽക്കും? ഇക്കാര്യം പോലീസ് ചൂണ്ടികാണിക്കുമ്പോൾ സർക്കാർ അയഞ്ഞില്ല. മദ്യപിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ ഒരാൾ എങ്ങനെ മനപൂർവം ഒരാളെ ഇടിച്ചുകൊല്ലും? കൂടുതൽ ശാസ്ത്രീയമായ ഡോപുമിൻ ടെസ്റ്റ് വേണമെന്ന സിറാജ് പത്ര മാനേജ്മെന്റിന്റെ ആവശ്യം സർക്കാർ കേട്ടില്ലെന്ന് നടിച്ചു

ഇതിനിടെ പ്രളയം വന്നു. മഴയത്ത് ശ്രീറാം പരമ രഹസ്യമായി ആശുപത്രിയിൽ നിന്ന് ഊരി പോയി. ശ്രീറാമിന് മറവി രോഗമാണെന്ന ലോക മണ്ടത്തരം എഴുന്നള്ളിച്ചത് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. പക്ഷേ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

നഷ്ടപ്പെട്ടത് ബഷീറിനും കുടുംബത്തിനും മാത്രം. മാധ്യമങ്ങൾ പതിയെ ബഷീറിനെ മറക്കും. പക്ഷേ ബഷീറിന്റെ കുഞ്ഞുങ്ങളുടെ നിലവിളി അവസാനിക്കില്ല. ഇതാണ് പുതിയ കേരളം. അധികാരവും പണവും ഉള്ളവർ മദ്യപിച്ച് കാറോടിച്ച് വരുമ്പോൾ ഒഴിഞ്ഞു നിന്നാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്. അല്ലാതെ എല്ലാവരെയും പിണറായി രക്ഷിക്കും എന്ന് ചിന്തിച്ച് മണ്ടനാകരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (2 minutes ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (7 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (7 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (9 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (10 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (10 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (11 hours ago)

Malayali Vartha Recommends