Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പ്രളയം വന്നതോടെ രക്ഷപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ; പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു;ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു

17 AUGUST 2019 04:43 PM IST
മലയാളി വാര്‍ത്ത

പ്രളയം വന്നതോടെ കെ.എം ബഷീറിനെ കേരളം മറന്നു. ഒരു മാധ്യമ പ്രവർത്തകനെ വണ്ടിയിടിച്ച് കൊന്നയാൾ തലയുയർത്തി നെഞ്ച് വിരിച്ച് സ്വാതന്ത്ര്യം ആലോഷിക്കുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും യൗവനം കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെയും കണ്ണീർ മാത്രം ബാക്കി.

സർക്കാർ ബഷീറിന്റെ ഭാര്യക്ക് ജോലി നൽകി. നാലു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. അതോടെ ഡോ. വി. ശ്രീറാം എന്ന ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെട്ടു. ശ്രീറാമിന് തനിക്ക് രക്ഷപ്പെട്ടണം എന്ന ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാൻ ഡയാലിസിസ് വരെ ചെയ്തു വെന്നാണ് പത്ര റിപ്പോർട്ടുകൾ. അതിനിടെ വണ്ടി ഇടിക്കുമ്പോൾ ശ്രീറാമിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ നാക്ക് കുഴയുകയായിരുന്നു എന്നാണ് ദ്യക്സാക്ഷി നൽകിയ മൊഴി. എന്നാൽ ശാസ്ത്രീയമായ കണ്ടെത്തലിന് മുന്നിൽ ദൃക്സാക്ഷി മൊഴിക്ക് പ്രസക്തിയില്ല.

പോലീസാണ് ശ്രീറാമിനെ രക്ഷിച്ചത്. ഒൻപത് മണിക്കൂർ കഴിഞ്ഞ് രക്തം പരിശോധിച്ചു. പോലീസിന്റെ മന്ത്രി മുഖ്യമന്ത്രിയാണ്. ശ്രീറാമിനോട് മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല . എന്നിട്ടും പോലീസ് ശ്രീറാമിനെ രക്ഷിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് യാതൊരു വിലയും ഉണ്ടായില്ല. പോലീസിനെതിരെ സർക്കാർ ഹൈകോടതിയിൽ പോയി. മദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രീറാം വഴിവിട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. സർക്കാരല്ലേ ശ്രീറാമിനെ രക്ഷപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. അതിന് സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. രക്തം പരിശോധിക്കാൻ പോലീസ് മറന്നു പോയോ എന്നും ചോദിച്ചു. മദ്യപിച്ച് വണ്ടി ഇടിപ്പിക്കുന്ന സാധാരണകാർക്കും ശ്രീറാമിന് ലഭിച്ചത് പോലുള്ള പരിഗണന ലഭിക്കുമോ എന്ന് ചോദിക്കാനും കോടതി മറന്നില്ല. ഒന്നിനും സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. അതോടെ കോടതി കേസ് ചുരുട്ടി കൂട്ടി കൊട്ടയിലിട്ടു.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് ഇവിടെ കണ്ടത് . ഇക്കാര്യം സർക്കാരിനറിയാം. സർക്കാർ കെട്ടിടമായ ഐ എ എസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീറാമിനൊപ്പം കുടിച്ച് കൂത്താടിയവരിൽ നിരവധി ഐ എ എസുകാരുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കണ്ടെത്തി. സമീപ സ്ഥലങ്ങളിലെ സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നാണ് സ്പഷ്യൽ ബ്രാഞ്ച് ഇത് കണ്ടെത്തിയത്. എന്നിട്ട് എന്തുണ്ടായി? ഒന്നും ഉണ്ടായില്ല. ഗോർഫ് ക്ലബിന് സമീപമുള്ള വെള്ളമടി കേന്ദ്രത്തിൽ നിന്ന് ശ്രീറാമിനെ കാറിൽ കയറ്റിയെന്ന്വഫ ഫിറോസ് പറഞ്ഞ കവടിയാർ വിവേകാനന്ദ പാർക്കിലെത്താൻ രണ്ടര കിലോമീറ്റർ ഉണ്ട്. ഇത്രയും ദൂരം ശ്രീറാം എങ്ങനെ എത്തിയതെന്ന് പോലും ആരും അന്വേഷിച്ചില്ല.

മനപൂർവമല്ലാത്ത നരഹത്യയാണ് വാഹനാപകടം. സർക്കാർ ഒരാവേശത്തിൽ ശ്രീറാമിനെതിരെ ചാർജ് ചെയ്തത് മനപ്പൂർവമുള്ള നരഹത്യയാണ്. കൊല്ലപ്പെട്ടയാളും വാഹനം ഇടിപ്പിച്ചയാളും തമ്മിൽ ഒരു മുൻവൈരാഗ്യമുമില്ല അപ്പോഴെങ്ങനെ മനപൂർവമുള്ള നരഹത്യ നിലനിൽക്കും? ഇക്കാര്യം പോലീസ് ചൂണ്ടികാണിക്കുമ്പോൾ സർക്കാർ അയഞ്ഞില്ല. മദ്യപിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ ഒരാൾ എങ്ങനെ മനപൂർവം ഒരാളെ ഇടിച്ചുകൊല്ലും? കൂടുതൽ ശാസ്ത്രീയമായ ഡോപുമിൻ ടെസ്റ്റ് വേണമെന്ന സിറാജ് പത്ര മാനേജ്മെന്റിന്റെ ആവശ്യം സർക്കാർ കേട്ടില്ലെന്ന് നടിച്ചു

ഇതിനിടെ പ്രളയം വന്നു. മഴയത്ത് ശ്രീറാം പരമ രഹസ്യമായി ആശുപത്രിയിൽ നിന്ന് ഊരി പോയി. ശ്രീറാമിന് മറവി രോഗമാണെന്ന ലോക മണ്ടത്തരം എഴുന്നള്ളിച്ചത് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. പക്ഷേ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

നഷ്ടപ്പെട്ടത് ബഷീറിനും കുടുംബത്തിനും മാത്രം. മാധ്യമങ്ങൾ പതിയെ ബഷീറിനെ മറക്കും. പക്ഷേ ബഷീറിന്റെ കുഞ്ഞുങ്ങളുടെ നിലവിളി അവസാനിക്കില്ല. ഇതാണ് പുതിയ കേരളം. അധികാരവും പണവും ഉള്ളവർ മദ്യപിച്ച് കാറോടിച്ച് വരുമ്പോൾ ഒഴിഞ്ഞു നിന്നാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത്. അല്ലാതെ എല്ലാവരെയും പിണറായി രക്ഷിക്കും എന്ന് ചിന്തിച്ച് മണ്ടനാകരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends