Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാറിനെ ആരോപണത്തില്‍ നിര്‍ത്തി തമ്പാനൂര്‍ സതീഷ്

25 AUGUST 2019 09:01 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാര്‍ ബിജെപിയിലേക്കെന്ന ആരോപണം ചര്‍ച്ചയാകുന്നു. അത്തരത്തിലുള്ള വ്യക്തമായ സൂചന നല്‍കി ഐ ഗ്രൂപ്പ് നേതാവ് തമ്പാനൂര്‍ സതീഷ്. ശിവകുമാറിനെ പേരെടുത്ത് പറയാതെ ചതിയനെന്ന് വിശേഷിപ്പിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തമ്പാനൂര്‍ സതീഷ് ഫെയിസ്ബുക്ക് പോസ്റ്റിട്ടു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ കോണ്‍ഗ്രസില്‍ യൂപ്പ് യുദ്ധം മുറുകകയാണെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.

പാര്‍ട്ടി പുനഃസംഘടനയില്‍ നിന്നും എം.എല്‍.എമാരും എം.പിമാരും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പുനഃസംഘടന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ പ്രതീക്ഷയോടയാണ് കാണുന്നത്. ഇതിനെ അട്ടിമറിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ആക്രമണസജ്ജമായി പടച്ചട്ട അണിഞ്ഞു നില്‍ക്കുകയാണെന്നും ആരോപിക്കുന്നു.

കെ.പി.സി.സി, എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹി, സംസ്ഥാന മന്ത്രിമാര്‍ എല്ലാം കാല്‍കീഴില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികള്‍ കോണ്‍ഗ്രസിന് ശാപമാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഭരണമാറ്റത്തിന് കാരണം നേതാക്കള്‍ മന്ത്രിയായ ശേഷം അധികാരം നഷ്ടപ്പെടുമ്പോള്‍ മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേരുന്ന കാഴ്ച കാണുന്നു. ഇത്തരം ചതിയന്‍മാരെ പിന്നെ തിരിച്ച് എടുക്കരുത്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധികാരത്തില്‍ വരുവാന്‍ ആഗ്രഹിക്കുന്നു. ഒന്നും നേടിയെടുക്കാന്‍ വേണ്ടിയല്ല, മറിച്ച് ഇട്ടിരിക്കുന്ന ഖദര്‍ വസ്ത്രത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിക്കാന്‍. കേരളത്തില്‍ 2021 നടക്കുന്ന അസംബ്ലി തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് വേണം പുനഃസംഘടന നടപ്പിലാക്കുവാന്‍. പ്രസിഡന്റിന്റെ കുടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാ സമയങ്ങളിലും നില്‍ക്കുന്നവരെ ഭാരവാഹികള്‍ ആക്കണം. ഇതിനെ തടയുവാന്‍ ശ്രമിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ കുഴി തോണ്ടിയാല്‍ നിങ്ങള്‍ പാതാളത്തിലേക്ക് ഉള്ള യാത്രയില്‍ ആകുമെന്ന് ഓര്‍ക്കുന്നതാണ് നല്ലത്.

'ഒരാള്‍ക്ക് ഒരു പദവി' നല്‍കാന്‍ നേതൃത്വം തയ്യാറകണം. സാമ്പത്തിക ശേഷിയില്ലാത്ത കഴിവ് ഉള്ള സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വസ്ഥാനത്ത് വരണം. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരും. ഇതിന് തടസം നില്‍ക്കുന്ന നേതാക്കള്‍ക്ക് കാലം മാപ്പ് നല്‍കില്ലെന്നും സതീഷ് പറയുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ ശിവകുമാര്‍ കുപ്പായം തുന്നിയിരിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുതിയ പടയൊരുക്കം. ശിവകുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററിരംഗത്തും തുടരുന്നത് ശരിയല്ല. അധികാരം നഷ്ടപ്പെടുമ്പോള്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആര് കണ്ടു എന്ന് തലസ്ഥാനത്തെ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളായുള്ള ചര്‍ച്ചയാണ്. ഖദറിനടിയില്‍ കാക്കിയാണെന്ന് പറഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തമ്പാനൂര്‍ സതീശ് മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാറടക്കം സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു അത്. ബി.ജെ.പിയുമായി ചേര്‍ന്ന് ശിവകുമാര്‍ കളിക്കുന്നെന്നായിരുന്നു ആക്ഷേപം.

പുനഃസംഘടനയ്ക്ക് ഐ വിഭാഗമാണ് ഉടക്കിട്ട് നില്‍ക്കുന്നത്. അതിനെതിരെ കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഐ ഗ്രൂപ്പിലെ പ്രമുഖനും ചെന്നിത്തലയുടെ അടുപ്പക്കാരനുമായ സതീശ് രംഗത്തെത്തിയത്. ശിവകുമാറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നതിനോട് ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യം രമേശ് ചെന്നിത്തലയെ അവര്‍ അറിയിച്ചിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരുപറഞ്ഞ് ശിവകുമാര്‍ വീണ്ടും നേതൃസ്ഥാനത്തേക്ക് വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തമ്പാനൂര്‍ സതീശ് ഉള്‍പ്പെടെയുള്ളവരുടെ വാദം. ജനപ്രതിനിധികള്‍ തന്നെ പാര്‍ട്ടിയുടെ തലപ്പത്തും വന്നാല്‍ ബാക്കിയുള്ള നേതാക്കന്‍മാര്‍ക്ക് പണിയൊന്നും വേണ്ടേ എന്ന് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റിന് അയച്ച കത്തില്‍ ചോദിച്ചിരുന്നു. എം.പിമാരായ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരെ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. ആസ്ഥാനത്തേക്ക് എം.എല്‍.എമാരായ ശിവകുമാറിനെയും വി.ഡി സതീശനെയും കൊണ്ടുവരാനാണ് ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (11 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

Malayali Vartha Recommends