മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. സ്വന്തം ഇരട്ടസഹോദരിയെ ഒരു എൻജിനീയറായ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 25 വയസ്സുകാരിയായ ഹിംശിഖ മൽഹോത്രയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹാർദിക് മൽഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തെ സഹോദരി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.‘നമുക്ക് വീട്ടിൽ പോകാം, നിങ്ങൾക്കൊരു സർപ്രൈസുണ്ട്’.
ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ എഞ്ചിനിയർ ഹാർദിക് ഇതും പറഞ്ഞാണ് ഓഫിസിലെത്തി അമ്മ നീലിമയെ കണ്ടത്. മകന്റെ വാക്കു കേട്ടതിന് പിന്നാലെ അമ്മ വീട്ടിലേക്കെത്തി. പക്ഷേ, വീട്ടിൽ കണ്ട ആ കാഴ്ച അതിദാരുണമായിരുന്നു. വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകൾ ഹിമാഷിക. മകളെ കണ്ടപ്പോള്‍ തന്നെ ആ അമ്മ ആർത്തുവിളിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന മകൻ അമ്മയേയും ആക്രമിച്ചു. കരിയറിനെയും പ്രണയബന്ധത്തെയും പറ്റിയും പറഞ്ഞ് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം.ഹോളി ആഘോഷങ്ങൾക്കായി വീട്ടിലെത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഹിംശിഖയെ ഹാർദിക് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്.ഹിംശിഖയുടെ നെഞ്ച്, വയർ, കഴുത്ത്, മുഖം തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരികാവയവങ്ങളായ ഹൃദയം, കരൾ, വൃക്ക എന്നിവയ്ക്ക് കഠിനമായ പരിക്കേൽക്കുകയും വാരിയെല്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഹാർദിക് തന്റെ അമ്മ നീലിമ മൽഹോത്രയെയും ആക്രമിച്ചു.
ഹാർദിക്കും ഹിമാഷികയും 25 വയസ്സുള്ള എഞ്ചിനിയർമാരാണ്. ഇരുവരും ഗുരുഗ്രാമിലായിരുന്നു നേരത്തെ ജോലി ചെയ്തത്. ജോലിക്കൊപ്പം ഹിമാഷിക എംബിഎ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരവർഷത്തോളം ജോലി ചെയ്തതിന് ശേഷം ഹാർദിക് ജോലി ഉപേക്ഷിച്ചു. പിന്നാലെ കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കാൻ തുടങ്ങി. മുഴുവൻ സമയവും മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതും രാത്രി ഏറെ വൈകിയും ചാറ്റിൽ മുഴുകുന്നതും കുടുംബം ശ്രദ്ധിച്ചു. ഇതിനിടെ ഹാർദിക് പുണെ സ്വദേശിയായ ഒരു മുസ്‍ലിം യുവതിയുമായി സ്നേഹത്തിലാവുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
എന്നാൽ ഏഴുമാസം മുമ്പ് ഈ ബന്ധം തകർന്നു.ഇരട്ട സഹോദരി ഹിമാഷികയും അമ്മ നീലിമയും ഇടയ്ക്കിടെ ഹാർദിക്കിനോട് ഇക്കാര്യത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇവർ ഹാർദിക്കിനോട് പറഞ്ഞു.മാർച്ച് ആറാം തീയതി വൈകിട്ട് ഇതേകാര്യത്തെപറ്റി സഹോദരി വീണ്ടും സംസാരിച്ചു. അത് വലിയ വാക്കു തർക്കത്തിന് കാരണമായി. പിന്നാലെയാണ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഹാർദിക്ക് സഹോദരിയെ ആക്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തിൽ 84 വെട്ടുകളുണ്ട്.
https://www.facebook.com/Malayalivartha























