ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..

ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും വജ്രശേഖരവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണം പോയ വസ്തുക്കൾ..
1). ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ - 1/2 പവൻ
2). പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം - 3 പവൻ
). കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം - 2 പവൻ
4). വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ - 4 പവൻ ,
5). വീതി കുറഞ്ഞ 2 സ്വർണ പിരിവള - 3 പവൻ ,
6). കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും ,
7). പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും - 2.5 പവൻ ,
8). സ്വർണ്ണ കുഴി മിന്നു മാല -5 പവൻ ,
9). എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
9). സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ ,
10). റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള - 6 പവൻ.
11). നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ,
12). ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾഎന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന മുതലുകൾ മോഷണം പോയി
കൊട്ടാരത്തിൽ മോഷണം പോയി എന്ന് പറഞ്ഞു കേസ് എടുക്കുക എന്ന് പറയുന്നത് വളരെ അപൂർവമാണ് .ഭൂമി കേസുകൾ ഒഴിച്ച് കളഞ്ഞാൽ ഇത്തരത്തിലുള്ള പരാതികൾ ഒന്നും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ല , പ്രതേകിച്ചു കൊട്ടാരത്തിലെ രാജ കുടുംബാംഗങ്ങളുടെ പേരിൽ കേസ് എടുക്കുന്നത് . കുടുംബത്തിലെ തന്നെ മുതിർന്ന അംഗമായിട്ടുള്ള അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് , വളരെ അമൂല്യമായിട്ടുള്ള വസ്തുക്കളാണ് കാണാതായിരിക്കുന്നത് . അതും കൊട്ടാരത്തിലുള്ള ഇരുമ്പ് അലമാരയിലാണ് ഇത് സൂക്ഷിച്ചു വച്ചിരുന്നത് . 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്.
ഇതിനു 10 ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു.തുടർന്ന് ബെംഗളൂരു യാത്ര കഴിഞ്ഞു വന്നതിന് ശേഷം കൊട്ടാരത്തിൽ ഉള്ളവർ മറ്റു മാറ്റി വയ്ക്കുകയോ ധരിക്കാൻ എടുക്കുകയോ ചെയ്തു എന്ന് കരുതിയാണ് പരാതി നൽകാതെ ഇരുന്നത് . എന്നാൽ കഴിഞ്ഞ മാസങ്ങളായിൽ തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















