Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ഗാനമേളകളിൽ യുവാക്കളെ ത്രസിപ്പിച്ച ഷമ്മാസ് കിനാലൂര്‍ ഒളിച്ചോടിയത് മൂന്നുമക്കളെ ഉപേക്ഷിച്ച്; വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഫാസ്റ്റ് നമ്പറുകാണിച്ച ഗായകനോട് ആരാധന മൂത്ത് മൊബൈൽ നമ്പർ കൈമാറി ഫോൺവിളിയും, പ്രണയവും- ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും ആറുവയസുകാരിയെയും മറന്ന് വീട്ടമ്മയും, കാമുകനും മുങ്ങിയത് കൊട്ടാരക്കരയിലേയ്ക്ക്:- പോലീസ് പൊക്കിയപ്പോൾ ജയിലിൽ ഓണം ആഘോഷിച്ച് കമിതാക്കൾ

10 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കോഴിക്കോട് സ്വദേശിയും ഗായകനുമായ ഷമ്മാസ് കിനാലൂരും കാമുകിയായ വീട്ടമ്മയും ഒളിച്ചോട്ടക്കേസിൽ അറസ്റ്റിൽ. മകളെ ഉപേക്ഷിച്ച്‌ കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിലായത്. മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും, ജയിലിലായതും. ഓണം അവധിയായതിനാല്‍ ഇരുവരും ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്.

പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്. കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച്‌ സൂചന ലഭിച്ചപ്പോള്‍ പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു. ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവര്‍ ബാലുശ്ശേരി എത്തിയപ്പോഴാണ് അറസ്റ്റിലും ഒടുവില്‍ ജയിലിലും ആയത്. മാസങ്ങള്‍ക്കു മുമ്പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെട്ടത്. ഈ ബന്ധമാണ് അടുപ്പത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും ഒടുവില്‍ ജയില്‍ വാസത്തിലേക്കും എത്തിച്ചത്. നടുവണ്ണൂര്‍ സ്വദേശിയായ ഷിബിനയെ കാണാനില്ലെന്ന് കാണിച്ച്‌ ഷിബിനയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഷിബിനയും ഷമ്മാസും തമ്മിലുള്ള അടുപ്പം ഷിബിനയുടെ ഭര്‍ത്താവ് പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റില്‍ എത്തിപ്പെടുകയും ചെയ്തത്.


കമിതാക്കളുടെ ഒളിച്ചോട്ടത്തെക്കുറിച്ച്‌ ബാലുശ്ശേരി പൊലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ:

ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസില്‍ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവര്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂര്‍ സ്വദേശിയാണ്. ഷിബിന നടുവണ്ണൂര്‍ സ്വദേശിയും. ഷിബിനയും ഭര്‍ത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ക്ക് എതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. കോഴിക്കോട് നിന്നും ഇവര്‍ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പൊലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലില്‍ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ- പൊലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (6 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (15 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (21 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (35 minutes ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (8 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (11 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends