Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഗാനമേളകളിൽ യുവാക്കളെ ത്രസിപ്പിച്ച ഷമ്മാസ് കിനാലൂര്‍ ഒളിച്ചോടിയത് മൂന്നുമക്കളെ ഉപേക്ഷിച്ച്; വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഫാസ്റ്റ് നമ്പറുകാണിച്ച ഗായകനോട് ആരാധന മൂത്ത് മൊബൈൽ നമ്പർ കൈമാറി ഫോൺവിളിയും, പ്രണയവും- ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും ആറുവയസുകാരിയെയും മറന്ന് വീട്ടമ്മയും, കാമുകനും മുങ്ങിയത് കൊട്ടാരക്കരയിലേയ്ക്ക്:- പോലീസ് പൊക്കിയപ്പോൾ ജയിലിൽ ഓണം ആഘോഷിച്ച് കമിതാക്കൾ

10 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കോഴിക്കോട് സ്വദേശിയും ഗായകനുമായ ഷമ്മാസ് കിനാലൂരും കാമുകിയായ വീട്ടമ്മയും ഒളിച്ചോട്ടക്കേസിൽ അറസ്റ്റിൽ. മകളെ ഉപേക്ഷിച്ച്‌ കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിലായത്. മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും, ജയിലിലായതും. ഓണം അവധിയായതിനാല്‍ ഇരുവരും ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്.

പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്. കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച്‌ സൂചന ലഭിച്ചപ്പോള്‍ പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു. ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവര്‍ ബാലുശ്ശേരി എത്തിയപ്പോഴാണ് അറസ്റ്റിലും ഒടുവില്‍ ജയിലിലും ആയത്. മാസങ്ങള്‍ക്കു മുമ്പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെട്ടത്. ഈ ബന്ധമാണ് അടുപ്പത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും ഒടുവില്‍ ജയില്‍ വാസത്തിലേക്കും എത്തിച്ചത്. നടുവണ്ണൂര്‍ സ്വദേശിയായ ഷിബിനയെ കാണാനില്ലെന്ന് കാണിച്ച്‌ ഷിബിനയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഷിബിനയും ഷമ്മാസും തമ്മിലുള്ള അടുപ്പം ഷിബിനയുടെ ഭര്‍ത്താവ് പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റില്‍ എത്തിപ്പെടുകയും ചെയ്തത്.


കമിതാക്കളുടെ ഒളിച്ചോട്ടത്തെക്കുറിച്ച്‌ ബാലുശ്ശേരി പൊലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ:

ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസില്‍ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവര്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂര്‍ സ്വദേശിയാണ്. ഷിബിന നടുവണ്ണൂര്‍ സ്വദേശിയും. ഷിബിനയും ഭര്‍ത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ക്ക് എതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. കോഴിക്കോട് നിന്നും ഇവര്‍ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പൊലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലില്‍ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ- പൊലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends