Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഗാനമേളകളിൽ യുവാക്കളെ ത്രസിപ്പിച്ച ഷമ്മാസ് കിനാലൂര്‍ ഒളിച്ചോടിയത് മൂന്നുമക്കളെ ഉപേക്ഷിച്ച്; വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ഫാസ്റ്റ് നമ്പറുകാണിച്ച ഗായകനോട് ആരാധന മൂത്ത് മൊബൈൽ നമ്പർ കൈമാറി ഫോൺവിളിയും, പ്രണയവും- ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും ആറുവയസുകാരിയെയും മറന്ന് വീട്ടമ്മയും, കാമുകനും മുങ്ങിയത് കൊട്ടാരക്കരയിലേയ്ക്ക്:- പോലീസ് പൊക്കിയപ്പോൾ ജയിലിൽ ഓണം ആഘോഷിച്ച് കമിതാക്കൾ

10 SEPTEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കോഴിക്കോട് സ്വദേശിയും ഗായകനുമായ ഷമ്മാസ് കിനാലൂരും കാമുകിയായ വീട്ടമ്മയും ഒളിച്ചോട്ടക്കേസിൽ അറസ്റ്റിൽ. മകളെ ഉപേക്ഷിച്ച്‌ കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിലായത്. മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിനാണ് ഷമ്മാസിനെതിരെയും കേസും, ജയിലിലായതും. ഓണം അവധിയായതിനാല്‍ ഇരുവരും ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്.

പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്. കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച്‌ സൂചന ലഭിച്ചപ്പോള്‍ പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു. ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവര്‍ ബാലുശ്ശേരി എത്തിയപ്പോഴാണ് അറസ്റ്റിലും ഒടുവില്‍ ജയിലിലും ആയത്. മാസങ്ങള്‍ക്കു മുമ്പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെട്ടത്. ഈ ബന്ധമാണ് അടുപ്പത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും ഒടുവില്‍ ജയില്‍ വാസത്തിലേക്കും എത്തിച്ചത്. നടുവണ്ണൂര്‍ സ്വദേശിയായ ഷിബിനയെ കാണാനില്ലെന്ന് കാണിച്ച്‌ ഷിബിനയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഷിബിനയും ഷമ്മാസും തമ്മിലുള്ള അടുപ്പം ഷിബിനയുടെ ഭര്‍ത്താവ് പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റില്‍ എത്തിപ്പെടുകയും ചെയ്തത്.


കമിതാക്കളുടെ ഒളിച്ചോട്ടത്തെക്കുറിച്ച്‌ ബാലുശ്ശേരി പൊലീസ് നല്കുന്ന വിശദീകരണം ഇങ്ങനെ:

ഓഗസ്റ്റ് മുപ്പതിനാണ് ബാലുശ്ശേരി പൊലീസില്‍ പരാതി വരുന്നത്. തന്റെ ഭാര്യയായ ഷിബിനയെ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറഞ്ഞത്. പരാതിയിലെ സൂചന പ്രകാരം ഗായകനായ ഷമ്മാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന ആളാണ് ഷമ്മാസ്. ഇങ്ങിനെ ഒരു വിവാഹ ചടങ്ങിലെ ഗാനമേളയിലാണ് ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്. പരിചയപ്പെട്ടശേഷം ഇവര്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഒളിച്ചോട്ടത്തിനു തീരുമാനമെടുത്തത്. ഷമ്മാസ് കിനാലൂര്‍ സ്വദേശിയാണ്. ഷിബിന നടുവണ്ണൂര്‍ സ്വദേശിയും. ഷിബിനയും ഭര്‍ത്താവും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ക്ക് എതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുട്ടികളെ അനാഥരാക്കുന്ന നടപടികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തിയത്. ഇത് പ്രകാരമാണ് ഇവര്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. കോഴിക്കോട് നിന്നും ഇവര്‍ നേരെ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് നിന്നും കൊല്ലത്തെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇവര്‍ കൊട്ടാരക്കര എത്തി. വാടകയ്ക്ക് വീട് എടുത്തു. ബാലുശ്ശേരി പൊലീസ് കൊട്ടാരക്കര പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പൊലീസ് ബന്ധപ്പെട്ടു ഇവരോട് ബാലുശ്ശേരി എത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലത്ത് ഇവരെ സഹായിച്ച സുഹൃത്തിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇയാളും ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ബാലുശ്ശേരിക്ക് എത്തിയത്. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പൊലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടുപേരും ജയിലില്‍ തുടരുകയാണ്. ഇനി ഓണം കഴിഞ്ഞേ ജാമ്യം ലഭിക്കൂ- പൊലീസ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (23 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (46 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (57 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends