Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

ഫ്ലാറ്റുകൾ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ; കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും, ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണമെന്നും കെമാല്‍ പാഷ:- മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സങ്കട ഹര്‍ജിയുമായി ഫ്‌ളാറ്റ് ഉടമകള്‍

12 SEPTEMBER 2019 03:16 PM IST
മലയാളി വാര്‍ത്ത

എറണാകുളം മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനൊരുങ്ങി ഫ്ലാറ്റുടമകൾ. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഇമെയില്‍ മുഖാന്തരം സങ്കട ഹര്‍ജി അയക്കുന്നത്. ഇതിനു പുറമേ 140 എം.എല്‍.എമാര്‍ക്കും നിവേദനം സമര്‍പ്പിക്കും. കോടതിയിലെ ഹര്‍ജികള്‍ക്കു പുറമേയാണ് ഫ്‌ളാറ്റുടമകള്‍ അവസാന ആശ്രയമായി സങ്കടഹര്‍ജികള്‍ നല്‍കുന്നത്.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും നിയമോപദേശം തേടി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് അന്ത്യശാസനം വന്നതിനു പിന്നാലെയാണ് അഭിഭാഷക തലത്തിലുള്ള സംഘം നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍വീസിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ തുഷാര്‍ മേത്തയുമായി കൂടിക്കാഴ.ചയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.

സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശപ്രകാരമാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് ഫ്‌ളറ്റുകളില്‍ സന്ദര്‍ശനം നടത്തിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതും. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇത്. സെപ്തംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കുമ്ബോള്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയതുമുള്‍പ്പെടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.

കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടി സ്വീകരിച്ചതായും കാണിക്കുന്നതിനും അങ്ങനെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് തലയൂരാനുമാണ് നീക്കം. സെപ്തംബര്‍ 23ന് കേസ് പരിഗണിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തന്നെ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ രംഗത്തെത്തി. സാമാന്യ നീതി തത്വമനുസരിച്ച്‌ ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണം. കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ പ്രതിഷേധ സമരം നടത്തുന്ന ഫ്‌ളാറ്റുടമകഴെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് നല്‍കിയത്. അനുഛേദം 142 അനുസരിച്ച്‌ സുപ്രീം കോടതിക്ക് സമ്ബൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. അതനുസരിച്ച്‌ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്‍കിക്കൊണ്ടുള്ള ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിധി നടപ്പാക്കുന്നതില്‍ കുറച്ച്‌ കാലതാമസം വരുത്താമെന്നല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ തതുല്യമായ സംവിധാനം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനാകണം. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഏതെല്ലാം രീതിയില്‍ ഈ വിധിയെ മറികടക്കാനാവുമെന്ന് സര്‍ക്കാര്‍ പരിശോധിച്ച്‌ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജി കൂടാതെ, ഫ്ലാറ്റുകളിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയി അയക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎൽഎമാർക്കും നിവേദനം നൽകും. തങ്ങളായി നിയമ ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (4 hours ago)

ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്  (4 hours ago)

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി  (5 hours ago)

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (5 hours ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (5 hours ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (6 hours ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (6 hours ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (6 hours ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (6 hours ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (6 hours ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (7 hours ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (7 hours ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (7 hours ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

Malayali Vartha Recommends