Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഫ്ലാറ്റുകൾ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ; കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും, ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണമെന്നും കെമാല്‍ പാഷ:- മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സങ്കട ഹര്‍ജിയുമായി ഫ്‌ളാറ്റ് ഉടമകള്‍

12 SEPTEMBER 2019 03:16 PM IST
മലയാളി വാര്‍ത്ത

എറണാകുളം മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനൊരുങ്ങി ഫ്ലാറ്റുടമകൾ. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഇമെയില്‍ മുഖാന്തരം സങ്കട ഹര്‍ജി അയക്കുന്നത്. ഇതിനു പുറമേ 140 എം.എല്‍.എമാര്‍ക്കും നിവേദനം സമര്‍പ്പിക്കും. കോടതിയിലെ ഹര്‍ജികള്‍ക്കു പുറമേയാണ് ഫ്‌ളാറ്റുടമകള്‍ അവസാന ആശ്രയമായി സങ്കടഹര്‍ജികള്‍ നല്‍കുന്നത്.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും നിയമോപദേശം തേടി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് അന്ത്യശാസനം വന്നതിനു പിന്നാലെയാണ് അഭിഭാഷക തലത്തിലുള്ള സംഘം നിയമോപദേശം തേടിയത്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍വീസിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ തുഷാര്‍ മേത്തയുമായി കൂടിക്കാഴ.ചയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.

സോളിസിറ്റര്‍ ജനറല്‍ നല്‍കിയ നിയമോപദേശപ്രകാരമാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജോസ് ഫ്‌ളറ്റുകളില്‍ സന്ദര്‍ശനം നടത്തിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയതും. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇത്. സെപ്തംബര്‍ 20ന് റിപ്പോര്‍ട്ട് നല്‍കുമ്ബോള്‍ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയതും ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്ബനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയതുമുള്‍പ്പെടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.

കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടി സ്വീകരിച്ചതായും കാണിക്കുന്നതിനും അങ്ങനെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് തലയൂരാനുമാണ് നീക്കം. സെപ്തംബര്‍ 23ന് കേസ് പരിഗണിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തന്നെ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ വിയോജിപ്പുമായി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെമാല്‍ പാഷ രംഗത്തെത്തി. സാമാന്യ നീതി തത്വമനുസരിച്ച്‌ ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ പറയുന്നതു കൂടി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാവറാകണം. കെട്ടിടമല്ല പൊളിച്ചുകളയുന്നത്, അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. മരടില്‍ പ്രതിഷേധ സമരം നടത്തുന്ന ഫ്‌ളാറ്റുടമകഴെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് നല്‍കിയത്. അനുഛേദം 142 അനുസരിച്ച്‌ സുപ്രീം കോടതിക്ക് സമ്ബൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. അതനുസരിച്ച്‌ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്‍കിക്കൊണ്ടുള്ള ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിധി നടപ്പാക്കുന്നതില്‍ കുറച്ച്‌ കാലതാമസം വരുത്താമെന്നല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ തതുല്യമായ സംവിധാനം ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനാകണം. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഏതെല്ലാം രീതിയില്‍ ഈ വിധിയെ മറികടക്കാനാവുമെന്ന് സര്‍ക്കാര്‍ പരിശോധിച്ച്‌ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജി കൂടാതെ, ഫ്ലാറ്റുകളിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയി അയക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎൽഎമാർക്കും നിവേദനം നൽകും. തങ്ങളായി നിയമ ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (7 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (8 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (8 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (8 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (9 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (10 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (11 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (11 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (12 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (12 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (13 hours ago)

Malayali Vartha Recommends