മുരളി വട്ടിയൂർക്കാവ് വീടിന്റെ ഐശ്വര്യം; മേയർ പ്രശാന്തിനെ വട്ടിയൂർക്കാവിൽ നിന്നും ജയിപ്പിക്കാൻ കെ. മുരളിധരൻ രംഗത്ത്; പീതാംബര കുറുപ്പിനെ വെട്ടി മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയതോടെ പ്രശാന്തിന്റെ വിജയം സി പി എം ഉറപ്പിച്ചു

മേയർ പ്രശാന്തിനെ വട്ടിയൂർക്കാവിൽ നിന്നും ജയിപ്പിക്കാൻ കെ. മുരളിധരൻ രംഗത്ത്. പീതാംബര കുറുപ്പിനെ വെട്ടി മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയതോടെ പ്രശാന്തിന്റെ വിജയം സി പി എം ഉറപ്പിച്ചു. 2021 ൽ വട്ടിയൂർകാവിൽ തിരിച്ചെത്തി സംസ്ഥാനത്ത് മന്ത്രിയാകണമെന്ന മുരളിയുടെ ആഗ്രഹത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കത്തിവച്ചത്.
മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രമേശ് ചെന്നിത്തലയാണ് എടുത്തത്. സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്നറിഞ്ഞ് പാലക്കാട്ടേക്ക് പോയ മോഹൻകുമാറിനെ ചെന്നിത്തല ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. തൃശൂർ റയിൽവേസ്റ്റേഷനിലിറങ്ങിയ മോഹൻകുമാർ തിരുവനന്തപുരത്ത് തിരിച്ചെത്തി രമേശ് ചെന്നിലെയെ കണ്ടു. മോഹൻ കുമാറിന് സീറ്റ് നൽകാൻ ചെന്നിത്തലക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. മുരളിക്ക് സീറ്റ് നൽകാതിരിക്കുക എന്നത് ചെന്നിത്തലയുടെ ആവശ്യമായിരുന്നു. മുരളിയുടെ വിശ്വസ്തനായ പീതാംബര കുറുപ്പിനെതിരെ കെ പി സി സി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് ചെന്നിത്തലയുടെ അറിവോടെയാണ്. ഇക്കാര്യം മുരളിക്ക് അറിയാം.
മുരളിയെ അനുനയിപ്പിക്കാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. ചെന്നിത്തലയുടെ ആവശ്യപ്രകാരം മോഹൻകുമാർ മുരളിയെ വീട്ടിലെത്തി കണ്ടു. മുരളി മോഹൻകുമാറിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കാൻ സാധ്യതയുണ്ടെന്ന് മോഹൻകുമാർ മുരളിയോട് പറഞ്ഞിട്ടും എതിർ പ്രതികരണമൊന്നുമുണ്ടായില്ല. മുരളി പ്രചരണത്തിനിറങ്ങാതെ വട്ടിയൂർകാവിൽ നിന്നും ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാനാവില്ല. അത്രയേറെ വ്യക്തിബന്ധമാണ് മുരളി മണ്ഡലത്തിൽ നേടിയെടുത്തത്. മണ്ഡലത്തിലെ ഓരോ വ്യക്തികളെയും പേരെടുത്ത് വിളിക്കാനുള്ള സ്വാതന്ത്ര്യം മുരളിക്കുണ്ട്. പരസ്യമായ പ്രതികരണത്തിന് മുരളി നിൽക്കില്ല. പക്ഷേ എട്ടിന്റെ പണി കൊടുക്കുമെന്ന് മുരളിയെ അറിയുന്നവർക്കെല്ലാം അറിയാം. വട്ടിയൂർക്കാവിൽ ആരും ജയിക്കുമെന്ന മുരളിയുടെ പ്രസ്താവന കേട്ട് വോട്ടർമാർ ചിരിക്കും.
മുരളിയുടെ എതിർപ്പ് മുതലാക്കാനാണ് സി പി എം ശ്രമിക്കുക. വട്ടിയൂർക്കാവിൽ മോഹൻ തോറ്റാൽ മാത്രമേ 2021 ൽ മുരളിക്ക് സാധ്യതയുളളു. അതിനുള്ള നീക്കം മുരളി നടത്തും. മുരളിക്ക് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അവർ ഇതിനകം മുരളിയെ കണ്ടിട്ടുണ്ട്. അതായത് മോഹൻ കുമാറിന് കിട്ടേണ്ട വോട്ട് പ്രശാന്തിന് കിട്ടാനാണ് സാധ്യത .
മോഹൻകുമാർ പഴയ തിരുവനന്തപുരം നോർത്തിലെ എം എൽ എയാണ്. കോൺഗ്രസ് നേതാക്കളുമായി അടുത്ത വ്യക്തി ബന്ധം പുലർത്താത്ത നേതാവാണ് മോഹൻ കുമാർ. പ്രശാന്തിന് വട്ടിയൂർക്കാവിൽ ഇത് വഴിയൊരുക്കും. മുരളിയുടെ മെയ് വഴക്കം മോഹൻകുമാറിനില്ല. അതും വിനയായേക്കാം.
https://www.facebook.com/Malayalivartha





















