മലപ്പുറത്ത് 12 വയസ്സായ പെൺകുട്ടിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ചത് സ്വന്തം അച്ഛനും അമ്മയും... മകളെ കൂട്ടബലാൽസംഗം ചെയ്യാൻ മുന്നിൽ നിന്നത് സ്വന്തം അച്ഛൻ ..കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുട്ടി നിരവധി തവണ പീഡനത്തിനിരയായി ..എത്ര തവണ എന്ന് കൃത്യമായി പറയാൻ കുട്ടിക്ക് കഴിയുന്നില്ല.. മലപ്പുറത്തു നടന്നത് ആരെയും ഞെട്ടിക്കുന്ന സത്യങ്ങൾ

മലപ്പുറത്ത് 12 വയസ്സായ പെൺകുട്ടിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ചത് സ്വന്തം അച്ഛനും അമ്മയും. മകളെ കൂട്ടബലാൽസംഗം ചെയ്യാൻ മുന്നിൽ നിന്നത് സ്വന്തം അച്ഛൻ ..കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുട്ടി നിരവധി തവണ പീഡനത്തിനിരയായി ..എത്ര തവണ എന്ന് കൃത്യമായി പറയാൻ കുട്ടിക്ക് കഴിയുന്നില്ല.. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മലപ്പുറത്തെ ഏഴാം ക്‌ളാസ്സുകാരി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്
സ്വന്തം അച്ഛനും അമ്മയും തന്നെയാണ് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചതെന്നു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പറഞ്ഞു . സ്‌കൂളില്‍ കൗണ്‍സിലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ എത്രതവണ ചൂഷണം ചെയ്യപ്പെട്ടുവെന്ന് കുട്ടിക്ക് വ്യക്തതയില്ലെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടി ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു
സ്‌കൂള്‍ പിടിഎയിലെ ചിലരാണ് കുട്ടിയുടെ വീട്ടില്‍ അസ്വാഭാവികമായി എന്തൊക്കെയോ നടക്കുന്നുവെന്ന് സ്‌കൂളില്‍ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അധ്യാപകര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഇതോടെയാണ് കുട്ടി പല ദിവസങ്ങളിലും കുട്ടി സ്‌കൂളില്‍ വരുന്നില്ല എന്ന് ശ്രദ്ധയിൽ പെട്ടത് .ക്‌ളാസ്സുകള്‍ കട്ട് ചെയ്യുക മാനസീകമായി അസ്വസ്ഥമായിരിക്കുക തുടങ്ങിയ അവസ്ഥകള്‍ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിക്കുകയു ചൈല്‍ഡ്‌ലൈന്‍ വോളണ്ടിയര്‍മാര്‍ നടത്തിയ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി ലൈംഗിക പീഡനം തുറന്നു പറയുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ശിശുക്ഷേമ വിഭാഗത്തിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു
തന്നോട് മോശമായി പെരുമാറുന്നത് അച്ഛന്റെ സുഹൃത്തുക്കള്‍ ആണെന്ന് കുട്ടി വെളിപ്പെടുത്തി. ലൈംഗിക വൃത്തിക്ക് കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു . സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ കുടുംബം സ്വന്തം മകളെ വിറ്റാണ് പണം കണ്ടെത്തിയിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
പിതാവിന്റെ കൂട്ടുകാര്‍ സ്വാതന്ത്ര്യത്തോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു പോകുമായിരുന്നു. അവധി ദിവസങ്ങളില്‍ ആള്‍ക്കാരുടെ എണ്ണം കൂടുതലായിരിക്കും. പെണ്‍കുട്ടി പലപ്പോഴും സ്‌കൂളില്‍ വരാറില്ലായിരുന്നെന്നും പിതാവിന്റെ നിര്‍ബ്ബന്ധത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി സ്‌കൂളില്‍ വരുന്നത് മുടക്കിയിരുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
തന്നെ ഒന്നിലധികം പേര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും രണ്ട് പേരുടെ പേര് മാത്രമാണ് കുട്ടിക്ക് അറിയാവുന്നത് . ഇവരുടെയും കുട്ടിയുടെ പിതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍ പിതാവ് കുട്ടിയുടെ ആരോപണം നിഷേധിച്ചുവെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പിതാവിനെ കൂടാതെ ഷൈജു കറപ്പന്‍ (38), അഷ്‌റഫ് മുഹമ്മദ് കുട്ടി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
അതേസമയം ചൈല്‍ഡ് ലൈൻ പ്രവർത്തകരോട് അച്ഛനും അമ്മയ്ക്കും ഇതിൽ പങ്കുണ്ടെന്നു പറഞ്ഞ കുട്ടി പോലീസിനോട് അമ്മക്ക് ഇതിൽ പങ്കില്ലെന്ന തരത്തിലാണ് മൊഴി കൊടുത്തത് . തന്റെ അമ്മയ്ക്ക് പീഡന വിവരം അറിയില്ലാരുന്നുവെന്നും പിതാവിന് മാത്രമാണ് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലുള്ള കേന്ദ്രത്തിലാണ്
2015 ലും ഇതേ രീതിയിലുള്ള കേസ് കോട്ടയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഒരു ആണ്‍കുട്ടിയെയും മാതാപിതാക്കള്‍ 40 പേര്‍ക്ക് കാഴ്ച വെച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഒടുവില്‍ ഇരകള്‍ തന്നെ പോലീസിന് മുന്നില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ 13 പേരെ പോലീസ് അറസ്റ്റും ചെയ്തിരുന്നു.
മക്കളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട മാതാപിതാക്കൾ തന്നെ ഈ നീച പ്രവൃത്തികൾ ചെയ്യുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷ തന്നെ നൽകണം
https://www.facebook.com/Malayalivartha





















