കോടിയേരിയുടെ കപടനാടകം പുറത്ത്; ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയ സിപിഎമ്മിനെ വലിച്ചുകീറി യുവതിയുടെ ഫേസ്ബുക്‌പോസ്റ്റ്

സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും. ഇടതുസ്വതന്ത്രനായ മനു റോയിയാണ് (എറണാകുളം) സ്ഥാനാർഥി. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്തു സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം ശങ്കർ റൈ മത്സരിക്കും. മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്തു പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കർ റൈയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
എന്നാൽ ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി കേരളയുടെ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീജ നെയ്യാറ്റിന്‍കര. സ്ത്രീകളെ ശബരിമലയില്‍ മാത്രം മതിയോ എന്നും അത് നിയമസഭയില്‍ ആവശ്യമില്ലേ എന്നുമാണ് ശ്രീജയുടെ പരിഹാസം. വനിതാ മതില്‍ പണിയാന്‍ ഉപയോഗിച്ച സ്ത്രീകളില്‍ ഒരാളെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും ശ്രീജ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക കണ്ടു... അഞ്ചു യുവ പുരുഷന്മാർ... കൊള്ളാം..പക്ഷേ ഒരു സംശയം യുവതികൾക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയിൽ അയിത്തമായിരിക്കും അല്ലേ...? സ്ത്രീ നവോത്ഥാനമെന്ന രാഷ്ട്രീയം പറഞ്ഞു വനിതാ മതിൽ പണിയാനിറങ്ങിയവർക്കു പേരിനൊരു സ്ത്രീയെങ്കിലും ...? പറ്റില്ലല്ലേ...? മതിൽ പണിയാൻ മാത്രം മതിയല്ലേ സ്ത്രീകളെ...?
ശബരിമല കയറുന്നതിലെ യുവതീ വിവേചനം അഡ്രസ് ചെയ്യുക മാത്രമല്ല സഖാക്കളേ സ്ത്രീ നവോത്ഥാനം നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കെത്താനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടാകുക എന്നത് കൂടെയാണ്.. അഞ്ചു പുരുഷ സ്ഥാനാർഥികൾക്കിടയിൽ ഒരു സ്ത്രീ പോലും ഇല്ലാതെ പോകുന്നതു ലിംഗ വിവേചനമില്ലാതെ മറ്റെന്താണ്? എന്നും ശ്രീജ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha





















