അയ്യനെ കണ്ടേ തീരു; ശബരിമലയേറാൻ വീണ്ടും മേരി സ്വീറ്റി; റോഡില്‍ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികള്‍ വളഞ്ഞു ; പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടക്കി
എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശനിയാഴ്ച ഒരു വര്‍ഷം തികയും. പന്ത്രണ്ടുവര്‍ഷം നീണ്ട സംഭവബഹുലമായ നിയമപോരാട്ടത്തിനു ശേഷമായിരുന്നു ശബരിമലക്കേസില്‍ സുപ്രികോടതി വിധിപറഞ്ഞത്. ഇതിനിടെ ഓരോദിവസവും ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടേ നിന്നു.
സുപ്രധാന സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഒട്ടനവധി സ്ത്രീകള്‍ക്ക് മലകയറാനാകാതെ മടങ്ങാനായിരുന്നു യോഗം. രഹ്ന ഫാത്തിമ ഉള്‍പ്പടെയുള്ളവര്‍ മലകയറാന്‍ എത്തി വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മല ചവിട്ടാനായി രണ്ടു തവണ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി എത്തുകയും ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയും ചെയ്തത്. ഇത്തവണയും അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് മേരി സ്വീറ്റി.
ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ കാഷായ വസ്ത്രം ധരിച്ചാണ് മേരി സ്വീറ്റി കയറിയത്. പമ്പയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. കന്നിമാസ പൂജയ്ക്ക് അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങള്‍ക്ക് ശേഷം നട അടച്ചിരുന്നു ഇതൊന്നും അറിയാതെയാണ് മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയത്.
പമ്പയിലേയ്ക്ക് പോകുമ്ബോഴുണ്ടാകുന്ന അപകടത്തെ കുറിച്ചു ബസിലെ യാത്രക്കാര്‍ മേരിയെ അറിയിച്ചതോടെ ഇവര്‍ ആങ്ങാമൂഴിയില്‍ ഇറങ്ങി നടന്നു നീങ്ങുകയുമായിരുന്നു. റോഡില്‍ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികള്‍ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പെരിനാട് പോലീസ് വിവരമറിഞ്ഞെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.
തുടര്‍ന്ന് മേരി സ്വീറ്റിയെ രാത്രി തന്നെ അവിടെ നിന്നും പത്തനംതിട്ട വനിതാ സെല്ലിലേയ്ക്ക് കൈമാറി. ഇപ്പോള്‍ ശബരിമല നട തുറന്നിട്ടില്ലെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കലിയുഗവരദനെ ഒരുനോക്ക് കണ്ടാല്‍ മതിയെന്നായി ആവശ്യം. തുടര്‍ന്ന് പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടക്കി അയച്ചു. മടക്കയാത്രയില്‍ അടൂര്‍ വരെ വനിതാ പോലീസും അനുഗമിച്ചു. 'ഇനി നടതുറക്കുമ്ബോള്‍ വിളിക്കണേ' എന്ന് പറഞ്ഞ് ആയിരുന്നു ഇതോടെ സ്വീറ്റിയുടെ മടക്കം. നേരത്തെ, ശബരിമല യുവതീ പ്രവേശന പ്രക്ഷോഭ സമയത്ത് അയ്യപ്പനെ കാണാന്‍ മേരി എത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന്, മേരിയെ തിരിച്ചയക്കുകയായിരുന്നു.
അതേസമയം എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സെപ്തംബർ 8 ന് ഒരു വര്‍ഷം തികയുകയാണ്. പുനഃപരിശോധനാ ഹര്‍ജകളും റിട്ടുകളും ഉള്‍പ്പെടെ അറുപത്തഞ്ചോളം പരാതികളാണ് വിധിക്കുശേഷം സുപ്രീംകോടതിയിലെത്തിയത്. ഈ ഹര്‍ജികളിലെ തീരുമാനം വരാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17-നു വിരമിക്കുംമുമ്പ് കേസില്‍ വിധിപറയണം. ഏറിയാല്‍ 50 നാള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം.
2017 ഒക്‌ടോബറിലാണ് സൂപ്രീം കോടതി ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നത്. ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനമില്ലാതാക്കല്‍ , മത സ്വാതന്ത്ര്യം എന്നീ തത്വങ്ങളുടെ ലംഘനമാണോ എന്നതാണ് പ്രത്യേകമായി ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.
https://www.facebook.com/Malayalivartha