ജിഎസ് ടി ക്ക് പുറമെ വിനോദനികുതി കൂടി ചുമത്തി സംസ്ഥാനത്തു സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടായ കേസ്, സര്‍ക്കാരിന്റെ വക സിനിമ ശാലകളും മറ്റു ചില മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ടാക്‌സ് ചുമത്തുവാനും പിരിക്കുവാനും തുടങ്ങിയ കേസിൽ മറുപടി ഇന്ന് കോടതിയില്‍

സംസ്ഥാനത്തു സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടായത് കുറച്ച് നാളുകൾക്ക് മുൻപാണ്. ജിഎസ് ടി ക്ക് പുറമെ വിനോദനികുതി കൂടി ചുമത്തിയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നലെ മുതല്‍ തീയറ്ററുകളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു.
കൂട്ടിയ ടിക്കറ്റ് നിരക്ക് സിനിമ മേഖലയെ രൂക്ഷമായി ബാധിക്കുമെന്നും വ്യവസായത്തെ തകര്‍ക്കുമെന്നും സംഘാടകര്‍ വിലയിരുത്തുകയുണ്ടായി. . നൂറു രൂപയില്‍ കുറവുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും കൂടുതലുള്ളതിന് 8 .5 നികുതി നല്‍കണമെന്നാണ് പുതിയ ഉത്തരവ്. ഈ നിരക്കിന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് യഥാക്രമം 15 ഉം 18 ഉം ശതമാനം ജി എസ് ടി കണക്കാക്കിയുള്ള വര്‍ധനയാണ് നിലവില്‍ വന്നത്.
കൂട്ടിയ നികുതി ഓണം റിലീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമ മേഖല. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ സിനിമ ടിക്കറ്റുകള്‍ക്ക് ധനമന്ത്രി തോമസ് ഐസക് 10 ശതമാനം വിനോദ നികുതി കൂട്ടിയിരുന്നു.
അതേസമയം കേരള സര്‍ക്കാര്‍ 31-8-2019 ല്‍ 1.9.2019 മുതല്‍ സിനിമ ടിക്കറ്റിന്മേല്‍ 10 ശതമാനം വീതം എന്റര്‍ടൈന്‍മെന്റ് ടാക്‌സ് ചുമത്തിക്കൊണ്ടുള്ള ഉത്തരവ് കേരള ഫിലിം ചേംബറും ഫിലിം എക്‌സി ബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ഫയല്‍ ചെയ്ത കേസില്‍ ആയത് താത്ക്കാലികമായി തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ആ ഉത്തരവുകള്‍ പിന്നീട് ഗവണ്‍മെന്റ് ഒരു തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തന്ന ഉത്തരവുകള്‍ ദുര്‍ബലപ്പെടുത്തുകയുമുണ്ടായി.
പിന്നീട് ഗവണ്‍മന്റ് അതിനുശേഷം ഇതിനെതിരെ വന്നിട്ടുള്ള എതിര്‍പ്പുകളും കേസില്‍ ഉണ്ടായ ഉത്തരവുകളും കണക്കാക്കി മറ്റൊരു ഉത്തരവ് 31-8-2019 ല്‍ ഇറക്കി ആ ഉത്തരവ് പ്രകാരം ഒരു ടിക്കറ്റിന്മേല്‍ മുമ്പുണ്ടായിരുന്ന 10 ശതമാനം ടാക്‌സ് രണ്ടു തരത്തില്‍ അതായത് നൂറു രൂപ വില വരുന്ന ടിക്കറ്റിന്മേല്‍ 8ശതമാനമാക്കുകയും അതിന്റെ മേലുള്ള ടിക്കറ്റിന്മേല്‍ എട്ടര ശതമാനമാണ് പുനര്‍നിര്‍ണയിച്ചു 1-9-2019 മുതല്‍ നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ഒരു വ്യക്തി താന്‍ സിനിമ സാധാരണ കാണുന്ന ആളാണെന്നും വിനോദ നികുതി ചുമത്തിയത് നിയമാനുസരണമല്ലായെന്നും ആയത് കേരള മുനിസിപ്പല്‍ നിയമം അനുസരിച്ച ഗവണ്‍മെന്റ് ചുമത്തുവാന്‍ പരിമിതികള്‍ ഉണ്ടെന്നു കാണിച്ച കേസ് കൊടുക്കുകയും ആ കേസ് 5.9.2019 ല്‍ വിചാരണക്ക് വന്ന സമയം ഹര്‍ജിക്കാരന്‍ എടുത്തു കാണിച്ച ന്യൂനത അതായത് മുനിസിപ്പല്‍ നിയമത്തിന്റെ 279 വകുപ്പ് അനുസരിച്ച മുനിസിപ്പാലിറ്റി ഈ ഉത്തരവ് ഒരു റെസൊല്യൂഷന്‍ ആയി കണക്കാക്കി ആ റെസൊല്യൂഷന്‍ പൊതുജനങ്ങളുടെ അറിവിനും ആക്ഷേപത്തിനുമായി പരസ്യപ്പെടുത്തിക്കിട്ടുന്ന ആക്ഷേപത്തിന്‌റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനപ്രകാരം മാത്രമേ ചുമത്താന്‍ പാടുള്ളൂ എന്ന വാദത്തിനു ആയത് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാതെ നടപ്പാക്കരുതെന്ന് ഉത്തരവ് ഉണ്ടാകണമെന്നും വാദിച്ചതിനു മറുപടിയായി ഗവണ്‍മെന്റ് ഭാഗത്തു നിന്നും ഇത് നടപ്പാക്കിയതായി യാതൊരു തെളിവും കോടതി മുമ്പാതെ ഇല്ലല്ലോ എന്നും ആയതു കൊണ്ട് ഒരു സ്‌റ്റേ ഉത്തരവ് കൊടുക്കുന്നതിന് ആ സന്ദര്‍ഭത്തില്‍ ആവശ്യമില്ലെന്നുമാണ് ഗവണ്‍മെന്റ് ഭാഗം ഉത്തരവ് കൊടുപ്പിക്കാതിരിക്കാനായി മറുപടിയായി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ 5-9-2019 ല്‍ കോടതി ഈ പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോഡാക്കി അഥവാ നടപ്പാക്കാന്‍ ശ്രമം നടത്തിയാല്‍ ഓണം വെക്കേഷന് സമയത്തു പോലും കോടതിയെ സമീപാക്കാവുന്നതാണെന്നു പറഞ്ഞ് ഉത്തരവ് ഉണ്ടായി.
എന്നാല്‍ കോടതിയില്‍ പറഞ്ഞതിന് വിരുദ്ധമായി ഗവണ്‍മെന്റ് ഉത്തരവി് സ്റ്റേ ഇല്ലായിരുന്നു എന്നും കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നു പറയുന്നത് ശരിയല്ലായെന്നും തദ്ദേശ ഭരണ സംവിധാനത്തിന് ടാക്‌സ് പിരിക്കുന്നതിന് തടസമില്ലായെന്നും അറിയിപ്പ് പരസ്യപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ വക സിനിമ ശാലകളും മറ്റു ചില മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ടാക്‌സ് ചുമത്തുവാനും പിരിക്കുവാനും തുടങ്ങി. ഇത് കോടതിയില്‍ പറഞ്ഞതും കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിക്കുവാന്‍ തടസമായി ഉന്നയിച്ചതും സത്യസന്ധമായ ഒരു നിലപാടല്ലായെന്നും ആയതു പറഞ്ഞത് കോടതി ഉത്തരവ് പാസ്സാക്കാതിരിക്കുന്നതിന് മനപ്പൂര്‍വ്വം നടപ്പാക്കിയില്ലയെന്നു കളവു പറഞ്ഞു തടസ്സപ്പെടുത്തുകയും അതിനു വിരുദ്ധമായി നടപ്പാക്കുകയും ചെയ്തത് കോടതി അലക്ഷ്യമാണെന്നുള്ള വാദത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോടതി അലക്ഷ്യപെറ്റീഷന്‍ 11-10-2019 ല്‍ ബോധിപ്പിക്കുകയും ആയത് കേട്ടതിനുശേഷം കോടതി 14-10-2019 ല്‍ അതിന്മേല്‍ എതിര്‍കക്ഷികളോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടപടിക്രമം തുടങ്ങിയിട്ടുള്ളതുമാണ്. അതിന്റെ മറുപടി 17-10.2019 കോടതിയില്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്.
https://www.facebook.com/Malayalivartha






















