ചെറുപ്പത്തിലേ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു; പലപല സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് നാലുപേരെ ഭർത്താക്കന്മാരാക്കി:- അരി വ്യവസായിയെ കുരുക്കിൽ വീഴ്ത്താൻ കാമുകനൊപ്പം കാത്തിരുന്നത് മൂന്ന് വർഷം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേരുമായി കിടപ്പറപങ്കിട്ട് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തിരുന്ന സംഘത്തിലെ ചാലക്കുടി സ്വദേശിനി സീമയെക്കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കഥകൾ

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ വൻ വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി. ഗൾഫ് നാടുകളിൽ ഉൾപ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് ചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.
പ്രമുഖ യുവ വ്യവസായിയായ നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയിലാണ് സീമ അറസ്റ്റിലാകുന്നത്. ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിച്ചത്. തുടർന്നാണ് സീമയേയും സുഹൃത്ത് ഷാഹിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് വർഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യവസായിയുമായി പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി സീമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിനും കൂടി കൂടിയതോടെയാണ് വൻ തുക ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും സീമ മൊഴി നൽകി. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുൻപ് ബന്ധം പിരിഞ്ഞു. തുടർന്ന് ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭർത്താവിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവർത്തനങ്ങളിൽ ഭർത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
തട്ടിപ്പിലൂടെ കിട്ടിയ പണം പലവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന സീമയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമാനമായി പിടിയിലായ കേസുകളിലെ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അതേ സമയം, മോഡലിംഗിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരായ തൃശൂര്‍ വെറ്റിലപ്പാറ സ്വദേശിനി സിന്ധുവുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു ഈ കേസിന്റെയും തുടക്കം.
മോഡലിംഗിന് അവസരം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് ഹോട്ടലില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് പീഡനം തുടര്‍ന്നു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി സിന്ധു സുരേഷാണ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ചത്. സിന്ധുവിനെ പൊലീസ് പിടികൂടി. പൊലീസ് എത്തിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു സിന്ധു. കേസില്‍ സിന്ധു ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായിരുന്നു.
അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്താണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.
https://www.facebook.com/Malayalivartha


























