ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്; തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോൾ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവ വികാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ശബരിമല കയറുമെന്ന് സൂചന നല്കി ബിന്ദു അമ്മിണിയുടെ വെല്ലുവിളി; തടയുമെന്ന് വിശ്വാസികള്‍, 500 പോലീസുകാര്‍?

തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവ വികാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ശബരിമല കയറുമെന്ന് സൂചന നല്കി ബിന്ദു അമ്മിണിയുടെ വെല്ലുവിളി വീണ്ടും.
ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ 500 പോലീസുകാര്‍ പ്രത്യേക കാവലിനായി തയ്യാറായി.
യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിനു ക്ഷീണമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സിപിഎം പതിനെട്ടാം പടി കയറ്റിയെന്ന് മോഹന്‍രാജ് വിമര്‍ശിച്ചിരുന്നു. മോഹന്‍രാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ ബിന്ദു കേസ് കൊടുക്കുാന്‍ പോവുകയാണെന്നും ഇതു സംബന്ധിച്ചാണ് പത്രസമ്മേളനം എന്നുമാണ് ബിന്ദു തന്നെ നല്‍കുന്ന സൂചന.
ബിന്ദു വീണ്ടും പത്തനംതിട്ടയില്‍ വരുമെന്ന് പ്രഖ്യാപിച്ചതോടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് എസ്പിമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് രാത്രിയുടെ മറവില്‍ വേഷം കെട്ടിച്ച് ബിന്ദുവിനെയും കനകദുര്‍ഗയെയും മലചവിട്ടിച്ചത് കേരള പോലീസും സര്‍ക്കാരും ചേര്‍ന്നായിരുന്നു. എന്തു പ്രത്യാഘാതം ഉണ്ടായാലും ഇവര്‍ക്ക് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം. എന്നാല്‍ ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത് പത്ര സമ്മേളനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























