ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യയടക്കം രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. വരുംദിവസങ്ങളില്‍ പൊതുദര്‍ശനവും വിലാപയാത്രയുമുണ്ടായിരിക്കും. ടെഹ്‌റാന്‍, ഖും, നജാഫ് എന്നിവിടങ്ങളിലെ വിലാപയാത്രയിലും പ്രാര്‍ഥനകളിലും ലക്ഷക്കണക്കിനുപേര്‍ പങ്കെടുക്കും.അതേസമയം ആയത്തുല്ല ഖമനയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ കാരണങ്ങളാലാണ് സ്വന്തം പിതാവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കുന്നത്. ഇറാന്റെ മുന്‍ പരമാധികാരിയായ ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകളിലാണ് മകന്‍ മൊജ്താബ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതിനിധിയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേലില്‍ നിന്നുള്ള വധഭീഷണിയും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമാണ് മൊജ്താബയെ ചടങ്ങില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന പൊതുചടങ്ങില്‍മൊജ്താബ പ്രത്യക്ഷപ്പെടുന്നത് അതീവ അപകടകരമാണെന്ന് ആയത്തുള്ള ഹക്കീം ഇലാഹി വ്യക്തമാക്കി.കഴിഞ്ഞ 36 വര്‍ഷത്തോളമായി ഇറാന്റെ വിധാതാവായിരുന്ന അലി ഖമേനി കഴിഞ്ഞ ഫെബ്രുവരി 28-നാണ് കൊല്ലപ്പെടുന്നത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ ബോംബാക്രമണം ആരംഭിച്ച അതേദിവസം തന്നെയാണ് ഖമേനിയുടെ അന്ത്യം സംഭവിച്ചത്. ഇതോടെയാണ് മിഡില്‍ ഈസ്റ്റില്‍ വന്‍ യുദ്ധത്തിന് തിരികൊളുത്തപ്പെട്ടത്.സാധാരണയായി ഇസ്ലാമിക ആചാരപ്രകാരം മൃതദേഹം 24 മണിക്കൂറിനുള്ളില്‍ അടക്കം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തിര യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.
ജൂലൈ 4 മുതല്‍ ടെഹ്റാനില്‍ ആരംഭിക്കുന്ന വിലാപയാത്രകളും ചടങ്ങുകളും ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ അടക്കം ചെയ്യുന്നതോടെയാണ് അവസാനിക്കുക. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്നാണ് ഇറാന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.വൻ ജനക്കൂട്ടം എത്തുമെന്ന് ഉറപ്പുള്ളതിനാൽ അയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങിന് സുരക്ഷ ശക്തമാക്കും.
https://www.facebook.com/Malayalivartha























