ഓമനകളെ നോട്ടമിടുന്ന പോൺ മാഫിയ; കേരളത്തിൽ അരങ്ങേറുന്നത്...

പിറന്നുവീഴുന്ന കുഞ്ഞിന്റെ മനോഹാര്യത വളർന്നുവരുമ്പോൾ ഉണ്ടാകുന്ന മനസിലെ നിഷ്കളങ്കത ഓരോ ഘട്ടത്തിലെ വളർച്ച സന്തോഷം സങ്കടം എന്നിവ ആസ്വദിക്കാൻ ഇന്ന് ആർക്കെങ്കിലും സാധിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലേക്കാണ് വാർത്തകളുടെ ഗതി മാറിക്കൊണ്ടിരിക്കുന്നത്. അങ്ങനെ കുഞ്ഞിന്റെ സുന്ദരമായ ചിത്രങ്ങൾ ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾക്കും മന്റുകൾക്കുമായി പോസ്റ്റ് ചെയ്യും. നൈമിഷികമായ സന്തോഷത്തിനായി മാത്രം. പക്ഷേ, നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം കുരുതികൊടുക്കുകയാണെന്ന് നിങ്ങൾ ആരെങ്കിലും ഓർക്കാറുണ്ടോ? കുഞ്ഞുങ്ങളെ പോൺ മാഫിയയുടെ കൈയിൽ ഏൽപ്പിക്കുകയാണെന്ന് തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടോ?
എങ്കിൽ അറിഞ്ഞകൊള്ളു ഇതാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്.കേരളത്തിൽ ബാലലൈംഗികതാ പ്രശ്നം വളരെയധികം കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെപ്പറ്റിയുള്ള അറിവും അതിന്റെ ഉപയോഗവും കൂടുതലാണ് കേരളത്തിൽ.മറ്റുള്ളവർ ഇതൊന്നും അറിയില്ലെന്നും പിടിക്കപ്പെടില്ലെന്നുമുള്ള തോന്നലാണ് ഇതിനു കാരണം. വിവര സാങ്കേതികവിദ്യ (ഐടി) അറിയാവുന്ന ചെറുപ്പക്കാരാണ് ഇവയിൽ സജീവമായിട്ടുള്ളത്.
ചൈൽഡ് പോർണോഗ്രഫിയുമായി (കുട്ടികളുൾപ്പെട്ട നീലച്ചിത്രം) ബന്ധപ്പെട്ടൊരു കേസിന്റെ തുമ്പ് പിടിച്ച് ജർമൻ പൊലീസ് അന്വേഷിച്ചെത്തിയത് മറ്റൊരിടത്തുമല്ല ഇന്ത്യയിൽ തന്നെ ! ഇതോടൊപ്പം തന്നെ ആഗോള പീഡോഫീലിയ റാക്കറ്റിന്റെ മുൻനിരയിലുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യയും. റാക്കറ്റിന്റെ ഭാഗമായ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുകയാണു സിബിഐ. ഇതോടൊപ്പം കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന പാകിസ്ഥാനികൾ അഡ്മിന്മാരായ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായി മലയാളികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിരുന്നു. അതോടൊപ്പം തന്നെ സുലഭമായി ലഭിക്കുന്ന ഇന്റര്നെറ്റുകളിൽ പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്നോർക്കണം.
വ്യാജ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിൽ മേയിൽ ഒരു കൗമാരക്കാരി ഭുവനേശ്വറിൽ ആത്മഹത്യ ചെയ്തതു മറക്കാറായിട്ടില്ല എന്നതാണ്. കുറച്ചു ചെറുപ്പക്കാരാണു സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തന്നെ. ഈ പെൺകുട്ടി കൂട്ടുകാരോടൊപ്പം ഫോട്ടോ എടുക്കാനായി ഗ്രാമത്തിലെ സ്റ്റുഡിയോയിൽ പോയിരുന്നു. ഫോട്ടോകളിൽ കൃത്രിമത്വം വരുത്തി ഫൊട്ടോഗ്രാഫർ അമർ ദാസും സഹായി രാഷ്മി രഞ്ജൻ മാല്ലിക്കും പോൺ വിഡിയോ തയാറാക്കി. പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്യുകയായിരുന്നു. തന്റെ ദൃശ്യങ്ങൾ വൈറലായെന്ന് അറിഞ്ഞതോടെ പെൺകുട്ടി ജീവനൊടുക്കി. കുട്ടിയുടെ അമ്മ പരാതി നൽകിയതനുസരിച്ചു ഫൊട്ടോഗ്രാഫർ ഉൾപ്പെടെ നാലുപേർക്കെതിരെ പത്‌കുറ പൊലീസ് കേസെടുത്തതും ഈ അടുത്ത കാലത്തണ്.
അതോടൊപ്പം തന്നെ ‘ഓപ്പറേഷൻ പി ഹണ്ടിന്റെ’ ഭാഗമായി കേരളത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സമൂഹമാധ്യമ ഗ്രൂപ്പുകളാണു കണ്ടെത്തിയത്. ലോകമാകെ പരന്നുകിടക്കുന്ന ഗ്രൂപ്പുകളിൽ മലയാളികളും സജീവമാണ്. നമ്മുടെ സുഹൃത്തുക്കളോ അയൽക്കാരോ ബന്ധുക്കളോ ഒക്കെ ഇതിൽ അംഗങ്ങളായിരിക്കാം എന്നത് ശ്രേധിച്ചുകൊള്ളുക. അതിനാൽ തന്നെ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ വളരെയധികം ജാഗ്രതയും ഉത്തരവാദിത്തവും അതോടൊപ്പം തന്നെ ഏതൊക്കെ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാമെന്നതിനെപ്പറ്റി ധാരണ വേണം. മുൻകരുതൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാക്കൂ..
https://www.facebook.com/Malayalivartha























