ജലീലിനെ പുറത്താക്കാൻ ലീഗിന് സിപിഎം സഹായമോ; മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം

മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം. ജലീലിനെ പുറത്താക്കുക എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാശിയാണ്. മന്ത്രി കെ.റ്റി. ജലീൽ പുറത്താക്കേണ്ട തരത്തിൽ ഒന്നിനു പിറകെ ഒന്നായി കുരുക്കുകൾ മുറുകുകയാണ്. ലീഗിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന് കരുതേണ്ടി വരും എന്ന തരത്തിലാണ് വിവാദം പുരോഗമിക്കുന്നത്. കോടിയേരി ഒഴിച്ചുള്ള മറ്റ് നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പിണറായിയുടെ നിശബ്ദയാണ് എടുത്തുപറയേണ്ടത്.
പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയ വ്യക്തിയാണ് കെ.റ്റി. ജലീൽ. അതിന്റെ വൈരാഗ്യം സ്വാഭാവികമായും കുഞ്ഞാലിക്കുട്ടിക്കുണ്ടാവും. കുഞ്ഞാലികുട്ടിക്ക് പല സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലൂടെയാണ് ജലീൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വമാണ് അന്ന് ലീഗിനുണ്ടായിരുന്നത്. ജലീൽ ലീഗിലെ വിപ്ലവകാരിയായി മാറിയത് വളരെ പെട്ടെന്നാണ്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയായിരുന്നു ആദ്യ നീക്കം. പിന്നീട് ഇടതുപക്ഷ പിന്തുണയോടെ തെരഞ്ഞടുപ്പിൽ മത്സരിച്ചു. 2006 ൽ ജലീൽ തോൽപ്പിച്ചത് സാക്ഷാൽ കുഞ്ഞാപ്പയെ! അദ്ദേഹം ഇതെങ്ങനെ സഹിക്കും? അന്നു മുതൽ തുടങ്ങിയതാണ് ജലീലിനെ ഇല്ലാതാക്കണമെന്ന വാശി .
ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ നിയമിച്ച വിവാദം സൃഷ്ടിച്ചത് മുസ്ലീം ലീഗാണ്. അതു കൊണ്ടു തന്നെ സർക്കാർ അത് തീർത്തും അവഗണിച്ചു. യൂത്ത് ലീഗിന്റേത് മന്ത്രിയോടുള്ള കൊതിക്കെറുവായി കണക്കാക്കുകയും ചെയ്തു. അതോടെ ലീഗിന്റെ സമരം പരാജയമായി. എന്നാൽ ഇക്കുറി മാർക്കുദാന വിവാദം ലീഗ് കണ്ടെത്തി കോൺഗ്രസിനെ ഏൽപ്പികുകയായിരുന്നു. ഔ കാരണവശാലും ലീഗ് ഇതിൽ പ്രത്യക്ഷമായി ഇടപെടേണ്ടനും നേതൃത്വം തീരുമാനിച്ചു. വിവാദം കൊഴുക്കുമ്പോൾ മാത്രം ഇടപെട്ടാൽ മതിയെന്നാണ് കുഞ്ഞാപ്പയുടെ ഉപദേശം.
എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് ലീഗിൽ വേണ്ടത്ര പിടുത്തം പോരാ. മുനീറിന്റെയും മറ്റും കൈയിലാണ് ലീഗിന്റെ സംസ്ഥാന നേതൃത്വം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രതികരിക്കാൻ പോലും കുഞ്ഞാപ്പക്കോ അണികൾക്കോ കഴിഞ്ഞിട്ടില്ല. മുനീറിനാകട്ടെ ജലീലുമായി മികച്ച ബന്ധമാണുള്ളത്. മുനിർ ഒരിക്കലും ജലീലിനെതിരെ പ്രതികരിക്കില്ല.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കൾ കൂടി മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ മന്ത്രി ജലീലിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. മന്ത്രിക്കെതിരെ പ്രത്യക നീക്കമുണ്ടായതിന് പിന്നിലുള്ള രഹസ്യം ആർക്കും മനസിലാവുന്നില്ല. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സിപിഎമ്മാണ് നിയന്ത്രിക്കുന്നത്. ഡോ. രാജൻ ഗുരുക്കൾ സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവിയാണ്. അദ്ദേഹം മന്ത്രിക്കെതിരെ രംഗത്തെത്തിയെങ്കിൽ മന്ത്രിയുടെ നാളുകൾ എണ്ണപ്പെട്ടെന്ന് കരുതേണ്ടി വരും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മന്ത്രി ജലീലിന് കീഴിലുള്ള സ്ഥാപനമാണ്. അതു കൊണ്ടു തന്നെ വിവാദത്തിന് പിന്നിൽ സി പി. എമ്മുണ്ടെന്ന് വേണം കരുതാൻ.
ലീഗിനെ കൈയിലെടുക്കേണ്ടത് ചെന്നിത്തലക്ക് അത്യാവശ്യമാണ്. അടുത്ത തവണ മുഖ്യമന്ത്രിയാകണമെങ്കിൽ അത് കൂടിയേ തീരൂ.
https://www.facebook.com/Malayalivartha
























