Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിന് തുടങ്ങിയ ആശങ്കകള്‍ക്ക് വിട

14 NOVEMBER 2019 10:56 AM IST
മലയാളി വാര്‍ത്ത

കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഏഴംഗ ഭരണഘടനാ ബഞ്ചിലേക്ക് വിട്ടു. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്തരുടെ മനസ് നിറഞ്ഞ നിര്‍ണായക വിധിയായിരുന്നു ഇത്. മണ്ഡല മാസം പിറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയുള്ള വിധി ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭക്തരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. യഥാര്‍ത്ഥ ഭക്തര്‍ ഇക്കൊല്ലം ശബരിമലയില്‍ കയറുന്നില്ല എന്ന തീരുമാനം പോലും എടുത്തിരുന്നു. ഭക്തരുടെ ഒപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനേയും അവര്‍ പാഠം പഠിപ്പിക്കുകയും ചെയ്തു. ഫലമോ വരുമാനം കുറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനുള്ള കാശിന് ബുദ്ധിമുട്ടുകയാണ്.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍കൈയ്യെടുത്ത സിപിഎമ്മിന് ഉഗ്രന്‍ പണിയാണ് ഭക്തര്‍ നല്‍കിയത്. സിപിഎമ്മിനുള്ളിലെ ഭക്തര്‍ പോലും ആ പാഠം പഠിപ്പിക്കല്‍ ഏറ്റെടുത്തു. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ പറ്റാത്ത സിപിഎമ്മിന്റെ പടക്കുതിരകള്‍ തകര്‍ന്നു വീണു. മികച്ച പാര്‍ലമെന്റേറിയന്‍മാരായിരുന്ന എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ ഉദാഹരണം മാത്രം.

പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് സുപ്രീം കോടതി വിധിയോടെ പുറത്തായത്. കോടതിയ്ക്ക് മുമ്പില്‍ മൂന്ന് സാധ്യതകളാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് ഹര്‍ജി തള്ളുക. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനപരിശോധനാ ഹര്‍ജി തള്ളാനാണ് തീരുമാനിക്കുന്നതെങ്കില്‍ തിരുത്തല്‍ ഹര്‍ജിയെന്ന പരിമിത സാധ്യത മാത്രം. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരും വിധി പറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കില്‍ അവരും ചേര്‍ന്ന് ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിക്കുക. വിധിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തു നിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തല്‍ ഹര്‍ജി പരിഗണിക്കൂ. ഹര്‍ജിക്ക് അടിസ്ഥാനമില്ലെങ്കില്‍ പരാതിക്കാരനു കോടതി ചെലവു ചുമത്താം

പുനപരിശോധിക്കാന്‍ തീരുമാനിക്കുക എന്നതാണ് രണ്ടാമത്തേത്. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ പഴയ വിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികള്‍്ക് നോട്ടീസയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. കക്ഷികള്‍ക്ക് വിശദമായി വാദങ്ങള്‍ അവതരിപ്പിക്കാം

വിശാല ബെഞ്ചിന് വിടുക എന്നതാണ് മൂന്നാമത്തേത്. ഏഴംഗ ബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയാണെങ്കില്‍ പഴയവിധി സ്‌റ്റേ ചെയ്‌തേക്കും. ബെഞ്ച് രൂപവത്ക്കരിച്ച് വാദം കേള്‍ക്കുന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങള്‍ മാത്രം വിശാല ബെഞ്ചിലേക്ക് വിടുകയുമാകാം.

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍.

മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.

ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതി പ്രവേശന വിലക്കില്‍ തെറ്റില്ലെന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണ്ണായകമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (2 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (3 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (3 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (5 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (6 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (6 hours ago)

Malayali Vartha Recommends