വാളയാർ കേസിലുൾപ്പെടെ ഉള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധമാണ്ഇപ്പോൾ നിയമസഭയിലും കേരളത്തിലുടനീളവും നടക്കുന്നതെന്ന് പി സി വിഷ്ണുനാഥ് എം എൽ എ
വാളയാർ കേസിലുൾപ്പെടെ ഉള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധമാണ് കേരളത്തിലുടനീളം യു ഡി എഫിന്റെയും കെ എസ യുവിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.ഷാഫി പറമ്പിലിനെ തിരിച്ചറിയാതെയാണ് അദ്ദേഹത്തെ മർദിച്ചത് എന്ന് വിശ്വസിക്കാൻ കഴിയില്ല.
ഇത്തരം പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ വലിയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പി സി വിഷ്ണുനാഥ് എം എൽ എ മലയാളിവാർത്തയോട് പറഞ്ഞു. പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
കെഎസ്‌യു നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുളളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളണുമെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം.ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രങ്ങളുമായാണ് ഇന്ന് പ്രതിപക്ഷം സഭയിലേക്കു എത്തിയത്.
പരിക്കേറ്റ ഷാഫി പറമ്പില്‍ എംഎല്‍എയെ ആശുപത്രിയില്‍ എത്തിക്കാതെ പൊലീസ് ക്യാമ്പിലേക്ക് മാറ്റിയത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എആര്‍ ക്യാമ്പിലായിരുന്ന ഷാഫി പറമ്പിലിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പട്ടായിരുന്നു കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ച്. എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാര്‍ച്ചിനു നേരെ രണ്ടു തവണ ഗ്രനേഡും ഒരുതവണ ടിയര്‍ ഗ്യാസും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. തുടര്‍ന്നാണ് ലാത്തി വീശിയത്.
https://www.facebook.com/Malayalivartha