തടാകത്തിലേക്ക് മലിനജലം ഒഴുക്കിവിട്ടാൽ കർശന നടപടി നേരിടേണ്ടി വരും; ഉത്തരവുമായി ഹൈക്കോടതി
ശാസ്താംകോട്ട തടാകത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരേ ഹൈക്കോടതി. കര്‍ശന നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ജലത്തിന്റെ ശുദ്ധിയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികള്‍ തടയാന്‍ അടിയന്തരമായി വാട്ടര്‍ അതോറിറ്റി ബദല്‍മാര്‍ഗമുണ്ടാക്കണമെന്ന് നിർദേശിച്ച കോടതി മുപ്പതുദിവസത്തിനകം ചീഫ് സെക്രട്ടറി യോഗം വിളിക്കണമെന്നും ഉത്തരവ് ചെയ്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവർ ഉണ്ടായിരുന്നു.
തടാകത്തിലേക്ക് മലിനജലം ഒഴുക്കുന്നത് തടയുന്നെന്ന് യോഗം ഉറപ്പാക്കണമെന്നും നിർദേശിച്ചു. ഇതോടൊപ്പം ശാസ്താംകോട്ടയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിന് പ്രായോഗികമായ പരിഹാരവും കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha