കാര്‍ ഉണ്ടായിട്ടും പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല...ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു
പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്...അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണം എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ ആണ് സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റത്.. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിൽ ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു.
സ്കൂളിലെ അധ്യാപകരിൽ പലരും കാര്‍ ഉള്ളവരാണ് ..എന്നിട്ടും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷം കുട്ടിയുടെ അച്ഛൻ എത്തിയതിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.
കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ അധ്യാപകൻ വടിയെടുത്ത് കുട്ടികളെ ക്‌ളാസ്സുകളിലേക്ക് പറഞ്ഞയച്ചു എന്നും കുട്ടികൾ പരാതിപ്പെട്ടു . സ്‌കൂളിലെ ഒരു അധ്യാപികയും ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും മറ്റ് അധ്യാപകർ തയ്യാറായില്ല എന്നും പറയുന്നു ..
കാലിനു നീലനിറം വന്ന് ഷെഹല നിന്നു വിറയ്ക്കുകയായിരുന്നു എന്നും വിദ്യാർഥിനികൾ പറഞ്ഞു...എന്നാൽ പാമ്പ് കടിച്ചതല്ല ആണി കൊണ്ടതാണെന്നാണ് ആദ്യം അധ്യാപകർ പറഞ്ഞത്..ആണി കുത്തിയാൽ കാലിൽ രണ്ട മുറിപ്പാടുകൾ ഉണ്ടാകില്ലല്ലോ എന്ന് കുട്ടികൾ പോലും ചോദിച്ചിരുന്നു. എന്നിട്ടും ബന്ധപ്പെട്ട അധ്യാപകൻ വേണ്ട നടപടി എടുക്കാനോ കുട്ടിയെ ആശുപത്രിയിലെത്തിക്കാനോ ശ്രമിച്ചില്ല എന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്
അതേസമയം, വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.
പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു.
പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു
https://www.facebook.com/Malayalivartha